Breaking News
വെറും പെറുക്കലല്ല ആക്രി; കോടികള്‍ തടയുന്ന ബിസിനസ് ഇനി ‘ആക്രി’ ആപ്പിലൂടെ

കണ്ണൂർ : ആക്രി വെറും പെറുക്കലാണെന്ന് ധരിക്കുന്നവരുണ്ട്. എന്നാൽ ദിവസവും കോടികളുടെ വ്യാപാരം നടക്കുന്ന, ലക്ഷങ്ങൾ നികുതി നൽകുന്ന വ്യാപാരമാണിത്. ആക്രി സംഭരിക്കുന്നതിനായി മൊബൈൽ ആപ്പുമായി വ്യാപാരികൾ പരീക്ഷണത്തിന് ഒരുങ്ങുന്നതാണ് പുതിയ വാർത്ത. വീടുകളിൽ നിന്ന് ആക്രി പെറുക്കുന്നവർ, അവരിൽ നിന്നു ശേഖരിക്കുന്ന വ്യാപാരികൾ, അവ തരംതിരിച്ചു സംസ്കരണ ശാലകളിൽ എത്തിക്കുന്നവർ, സംസ്കരണ ശാലയിൽ പുതിയ ഉൽപന്നമാക്കി മാറ്റുന്നവർ തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളിലായി നിരവധി
ആളുകളാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നത്. വീടുകളിൽ നിന്ന് ശേഖരിക്കുന്ന ഇരുമ്പ് കടകളിലെത്തിച്ച് തരംതിരിച്ച് ലോഡാക്കിയാണ് ഉരുക്കുന്ന ശാലകളിലേക്കെത്തിക്കുന്നത്. കേരളത്തിൽ ഇരുമ്പ് ഉരുക്കുന്ന ശാലകൾ കുറവാണ്. മറ്റു സംസ്ഥാനങ്ങളിലെ ഇരുമ്പ് ഉരുക്കുശാലകളിലേക്കാണ് കേരളത്തിൽ നിന്നുള്ള ആക്രിയെത്തിക്കുന്നത്.
ആക്രി വ്യാപാരത്തിനായി പുതിയ ആപ്പ് തയ്യാറാക്കിയിരിക്കുകയാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ‘ആക്രി’ ആപ് ഡൗൺലോഡ് ചെയ്യാം. ആപ് തുറന്ന് ഫോൺ നമ്പർ നൽകി റജിസ്റ്റർ ചെയ്യണം. പേപ്പർ, പ്ലാസ്റ്റിക്, ലോഹം, ഇ–മാലിന്യം, മോട്ടർ, വാഹനങ്ങൾ തുടങ്ങിയവ വിൽക്കാം. ഇതിനായി അതതു വിഭാഗത്തിൽ ക്ലിക് ചെയ്ത് എന്തുതരം മാലിന്യമാണെന്ന് നൽകാം. വിലാസം കൂടി നൽകി ആക്രി എടുക്കാൻ ആവശ്യപ്പെടാം. തുടർന്ന് ആക്രിയെടുക്കാൻ ആളെത്തുന്ന ദിവസം ആപ്പിൽ കാണാം. പണം നേരിട്ടോ ഓൺലൈനായോ സ്വീകരിക്കാനുള്ള ഓപ്ഷനുണ്ട്. മുൻ ഓർഡറുകൾ കാണാനുള്ള സൗകര്യവും ആപ്പിലുണ്ട്. ഓരോ വസ്തുവിന്റെയും വിലയും കാണാം. പ്ലേസ്റ്റോറിൽ ലഭ്യമായ ആപ് പ്രവർത്തിച്ചു തുടങ്ങി. പൂർണതോതിൽ പ്രവർത്തനക്ഷമമാകാൻ അൽപം കാത്തിരിക്കണമെന്നാണ് വ്യാപാരികൾ പറയുന്നത്.
Breaking News
കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
Breaking News
ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.
Breaking News
സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login