Connect with us

Breaking News

മുഴപ്പിലങ്ങാട് ഇന്ന് താലപ്പൊലി; ഗതാഗത നിയന്ത്രണം

Published

on

Share our post

മുഴപ്പിലങ്ങാട് : കുറുമ്പ ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിലെ പ്രധാന ചടങ്ങായ കലശം വരവും കാഴ്ചവരവും ബുധനാഴ്ച നടക്കും. വൈകീട്ട് നാലുമുതൽ വിവിധ ദേശങ്ങളിൽനിന്നായി ക്ഷേത്രത്തിലേക്ക് കലശംവരവ് ഉണ്ടാകും.

അഞ്ചിന് കളംപാട്ട്, ഏഴിന് പുതുകുടം വെക്കൽ. രാത്രി 12-ന് മൊതക്കലശം കെയ്യേൽക്കൽ നടക്കും. 12 മുതൽ പുലർച്ചെ ഒന്നുവരെ ശ്രീരാമവിലാസം കാഴ്ചക്കമ്മിറ്റിയുടെയും ഒരുമണിമുതൽ രണ്ടുവരെ നടാൽ-എടക്കാട് കാഴ്ചക്കമ്മിറ്റിയുടെയും കാഴ്ചവരവുണ്ടാകും. ചൊവ്വാഴ്ച രാത്രി തിരുവായുധം വെക്കൽ ചടങ്ങ് നടന്നു. ക്ഷേത്രം ആയത്താർ കാവിൽ പുരുഷോത്തമൻ നേതൃത്വം നൽകി.

കുറുമ്പ ഭഗവതിക്ഷേത്രം താലപ്പൊലി ഉത്സവത്തോടനുബന്ധിച്ച് വീടുകളിൽനിന്നുള്ള കലശങ്ങൾ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് തീരുമാനം. പൊതുസ്ഥലങ്ങളിൽ തുടങ്ങുന്ന കലശങ്ങൾക്ക് അനുമതി നൽകില്ല. എടക്കാട് പോലീസ് സ്റ്റേഷനിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. എടക്കാട് ഇൻസ്പെക്ടർ എം. അനിൽ അധ്യക്ഷനായി. മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡൻറ് ടി. സജിത, കടമ്പൂർ പഞ്ചായത്ത് പ്രസിഡൻറ് പി.വി. പ്രേമവല്ലി, പ്രിൻസിപ്പൽ എസ്.ഐ. മഹേഷ് കണ്ടമ്പേത്ത്, ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് എ. പ്രേമൻ, സെക്രട്ടറി എൻ.വി. രാജീവൻ, വില്ലേജ് ഓഫീസർ കെ. ഷജീഷ് എന്നിവർ സംസാരിച്ചു.

ഗതാഗത നിയന്ത്രണം : താലപ്പൊലി ഉത്സവത്തോടനുബന്ധിച്ച് ബുധനാഴ്ച വൈകീട്ട് ഏഴുമുതൽ കണ്ണൂരിൽനിന്ന്‌ തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ഭാരവാഹനങ്ങൾ ചാല ബൈപ്പാസിൽനിന്ന്‌ കൂത്തുപറമ്പ് ഭാഗത്തേക്ക് വഴിതിരിച്ചുവിടും. തലശ്ശേരി ഭാഗത്തുനിന്നുള്ളവ കൊടുവള്ളിയിൽനിന്ന് മമ്പറം വഴി തിരിച്ചുവിടും. ക്ഷേത്രപരിസരത്തും മുഴപ്പിലങ്ങാട്, എടക്കാട് മേഖലയിലെ പ്രധാന കവലകളിലും ദേശീയപാതയിലും മുപ്പത്തിയഞ്ചോളം താത്കാലിക സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

കാഴ്ച, കലശം എന്നിവ വരുന്ന വഴിയിൽ വാഹന ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെയും പൊതുജന ജീവന് ഭീഷണിയാവുന്ന തരത്തിൽ പടക്കവും മറ്റും ഉപയോഗിക്കുന്നവർക്കെതിരെയും പൊലീസ് നിയമ നടപടി സ്വീകരിക്കും.ക്ഷേത്ര ഉത്സവ സമയത്ത് ക്ഷേത്ര പരിസരത്തും മുഴപ്പിലങ്ങാട് ടൗണിലും പരിസരത്തും ഇലക്ട്രിക് പോസ്റ്റുകളിലും മറ്റും രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങളും നിറങ്ങളും കൊടി തോരണങ്ങളും മറ്റും സ്ഥാപിക്കില്ലെ ന്നും റോഡിന് കുറുകെയുള്ള സ്വാഗത ബോർഡുകളും കൊടികളും മറ്റും ഒഴിവാക്കാനും യോഗത്തിൽ ധാരണയായി. നേരത്തെ എടക്കാട് ഭാഗത്ത് കോൺഗ്രസ് നേതാവിന്റെ വീട്ടുവളപ്പിൽ നിർത്തിയിട്ട സ്‌കൂട്ടർ അഞ്ജാതർ കത്തിച്ച പശ്ചാത്തലത്തിലാണ് എടക്കാട് പൊലീസ് ഉത്സവാഘോഷത്തിന് നിയന്ത്രണങ്ങൾ ശക്തമാക്കിയത്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

Published

on

Share our post

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share our post
Continue Reading

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Trending

error: Content is protected !!