Connect with us

Breaking News

മുഴപ്പിലങ്ങാട് ഇന്ന് താലപ്പൊലി; ഗതാഗത നിയന്ത്രണം

Published

on

Share our post

മുഴപ്പിലങ്ങാട് : കുറുമ്പ ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിലെ പ്രധാന ചടങ്ങായ കലശം വരവും കാഴ്ചവരവും ബുധനാഴ്ച നടക്കും. വൈകീട്ട് നാലുമുതൽ വിവിധ ദേശങ്ങളിൽനിന്നായി ക്ഷേത്രത്തിലേക്ക് കലശംവരവ് ഉണ്ടാകും.

അഞ്ചിന് കളംപാട്ട്, ഏഴിന് പുതുകുടം വെക്കൽ. രാത്രി 12-ന് മൊതക്കലശം കെയ്യേൽക്കൽ നടക്കും. 12 മുതൽ പുലർച്ചെ ഒന്നുവരെ ശ്രീരാമവിലാസം കാഴ്ചക്കമ്മിറ്റിയുടെയും ഒരുമണിമുതൽ രണ്ടുവരെ നടാൽ-എടക്കാട് കാഴ്ചക്കമ്മിറ്റിയുടെയും കാഴ്ചവരവുണ്ടാകും. ചൊവ്വാഴ്ച രാത്രി തിരുവായുധം വെക്കൽ ചടങ്ങ് നടന്നു. ക്ഷേത്രം ആയത്താർ കാവിൽ പുരുഷോത്തമൻ നേതൃത്വം നൽകി.

കുറുമ്പ ഭഗവതിക്ഷേത്രം താലപ്പൊലി ഉത്സവത്തോടനുബന്ധിച്ച് വീടുകളിൽനിന്നുള്ള കലശങ്ങൾ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് തീരുമാനം. പൊതുസ്ഥലങ്ങളിൽ തുടങ്ങുന്ന കലശങ്ങൾക്ക് അനുമതി നൽകില്ല. എടക്കാട് പോലീസ് സ്റ്റേഷനിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. എടക്കാട് ഇൻസ്പെക്ടർ എം. അനിൽ അധ്യക്ഷനായി. മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡൻറ് ടി. സജിത, കടമ്പൂർ പഞ്ചായത്ത് പ്രസിഡൻറ് പി.വി. പ്രേമവല്ലി, പ്രിൻസിപ്പൽ എസ്.ഐ. മഹേഷ് കണ്ടമ്പേത്ത്, ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് എ. പ്രേമൻ, സെക്രട്ടറി എൻ.വി. രാജീവൻ, വില്ലേജ് ഓഫീസർ കെ. ഷജീഷ് എന്നിവർ സംസാരിച്ചു.

ഗതാഗത നിയന്ത്രണം : താലപ്പൊലി ഉത്സവത്തോടനുബന്ധിച്ച് ബുധനാഴ്ച വൈകീട്ട് ഏഴുമുതൽ കണ്ണൂരിൽനിന്ന്‌ തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ഭാരവാഹനങ്ങൾ ചാല ബൈപ്പാസിൽനിന്ന്‌ കൂത്തുപറമ്പ് ഭാഗത്തേക്ക് വഴിതിരിച്ചുവിടും. തലശ്ശേരി ഭാഗത്തുനിന്നുള്ളവ കൊടുവള്ളിയിൽനിന്ന് മമ്പറം വഴി തിരിച്ചുവിടും. ക്ഷേത്രപരിസരത്തും മുഴപ്പിലങ്ങാട്, എടക്കാട് മേഖലയിലെ പ്രധാന കവലകളിലും ദേശീയപാതയിലും മുപ്പത്തിയഞ്ചോളം താത്കാലിക സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

കാഴ്ച, കലശം എന്നിവ വരുന്ന വഴിയിൽ വാഹന ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെയും പൊതുജന ജീവന് ഭീഷണിയാവുന്ന തരത്തിൽ പടക്കവും മറ്റും ഉപയോഗിക്കുന്നവർക്കെതിരെയും പൊലീസ് നിയമ നടപടി സ്വീകരിക്കും.ക്ഷേത്ര ഉത്സവ സമയത്ത് ക്ഷേത്ര പരിസരത്തും മുഴപ്പിലങ്ങാട് ടൗണിലും പരിസരത്തും ഇലക്ട്രിക് പോസ്റ്റുകളിലും മറ്റും രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങളും നിറങ്ങളും കൊടി തോരണങ്ങളും മറ്റും സ്ഥാപിക്കില്ലെ ന്നും റോഡിന് കുറുകെയുള്ള സ്വാഗത ബോർഡുകളും കൊടികളും മറ്റും ഒഴിവാക്കാനും യോഗത്തിൽ ധാരണയായി. നേരത്തെ എടക്കാട് ഭാഗത്ത് കോൺഗ്രസ് നേതാവിന്റെ വീട്ടുവളപ്പിൽ നിർത്തിയിട്ട സ്‌കൂട്ടർ അഞ്ജാതർ കത്തിച്ച പശ്ചാത്തലത്തിലാണ് എടക്കാട് പൊലീസ് ഉത്സവാഘോഷത്തിന് നിയന്ത്രണങ്ങൾ ശക്തമാക്കിയത്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!