Connect with us

Breaking News

‘പഴശ്ശി സാഗർ മിനി’ വൈദ്യുത പദ്ധതി തുടങ്ങിയത് കാട് പിടിപ്പിക്കാനോ?

Published

on

Share our post

ഇരിട്ടി : കണ്ണൂർ ജില്ലയിലെ രണ്ടാമത്തെ ജല വൈദ്യുത പദ്ധതിയായ ‘പഴശ്ശി സാഗർ മിനി’യുടെ നിർമാണ പ്രവൃത്തി നിലച്ചിട്ട് 6 മാസം പിന്നിടുന്നു. 2020ൽ തുരങ്ക നിർമാണം പൂർത്തിയാക്കുന്നതിനും 2022ൽ കമ്മിഷൻ ചെയ്യുന്നതിനും ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതിയുടെ തുരങ്ക നിർമാണ പ്രവൃത്തി പകുതി പോലും പൂർത്തിയാക്കാതെ കരാർ കമ്പനി പിൻവാങ്ങിയതാണ് പ്രതിസന്ധിക്ക് കാരണം. 

പഴശ്ശി പദ്ധതിയിൽ നിന്ന് മഴക്കാലത്ത് വളപട്ടണം പുഴയിലേക്ക് ഒഴുകിപ്പോകുന്ന അധിക ജലം ഉപയോഗിച്ച് 7.5 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ജല വൈദ്യുത പദ്ധതിയാണ് പഴശ്ശി സാഗർ പ്രഖ്യാപിച്ചിരുന്നത്. കെ.എസ്.ഇ.ബി നേരിട്ട് നടപ്പിലാക്കുന്ന പദ്ധതിക്ക് 79.85 കോടിയാണ് ചെലവ് കണക്കാക്കിയത്. 

കൂറ്റൻ പാറകൾ സ്‌ഫോടനത്തിലൂടെ പൊട്ടിച്ചാണ് തുരങ്കം നിർമിച്ചത്. സംഭരണിയിൽ നിന്ന് 80 മീറ്റർ നീളത്തിൽ വലിയ തുരങ്കം നിർമിച്ച് അവിടെ നിന്ന് ചെറിയ മൂന്ന് തുരങ്ക‌ങ്ങൾ വഴി പവർ ഹൗസിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള നടപടികൾ മാത്രമാണ് ഇതുവരെ പൂർത്തിയാക്കിയത്. 

സാധാരണ ജല വൈദ്യുത പദ്ധതികൾ പോലെ കൂറ്റൻ അണക്കെട്ടുകളോ കിലോമീറ്റർ നീളത്തിൽ കനാൽ സംവിധാനമോ പഴശ്ശി സാഗറിനില്ല. നിലവിലുള്ള അണക്കെട്ട് തന്നെയാണ് വൈദ്യുതി ഉൽപാദനത്തിനും പ്രയോജനപ്പെടുത്തുന്നത്. തുരങ്കത്തിലൂടെ വെള്ളം പമ്പ് ചെയ്ത് ജനറേറ്റർ പ്രവർത്തിപ്പിക്കുന്ന ആദ്യ പദ്ധതിയാണ് പഴശ്ശി സാഗർ.

പ്രതിവർഷം 25.16 മില്യൻ യൂണിറ്റ് വൈദ്യുതി ഉൽപാദനമാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി 2.5 മെഗാവാട്ടിന്റെ മൂന്നു ജനറേറ്ററുകളാണ് ഉപയോഗിക്കുക. ജൂൺ മുതൽ നവംബർ വരെയുള്ള 6 മാസമാണ് ഉൽപാദന കാലയളവ്. ഇതിനായി സംഭരണിയുടെ ഷട്ടർ അടച്ച് മഴക്കാലത്ത് പരമാവധി വെള്ളം സംഭരിക്കും.

വൈദ്യുതി ഉൽപാദനത്തിന് ശേഷം ഡാമിന് താഴെയുള്ള പുഴയിലേക്ക് വെള്ളം ഒഴുക്കിവിടും. ജല വിഭവ വകുപ്പിന് കീഴിലുള്ള പഴശ്ശി പദ്ധതിയുടെ 3.05 ഹെക്ടർ സ്ഥലമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. 2021 ഒക്ടോബർ മാസമാണ് പ്രവൃത്തി നിർത്തിയത്. ഇപ്പോൾ പദ്ധതി പ്രദേശം കാട് കയറിയ നിലയിലാണ്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!