Connect with us

Breaking News

ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെന്റർ പൂട്ടാതിരിക്കാൻ ഗൂഗിൾ പേ ചലഞ്ച്

Published

on

Share our post

ഇരിട്ടി :  മേഖലയിലെ വൃക്ക രോഗികൾക്ക് ആശ്വാസം പകർന്ന ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്റർ പൂട്ടാതിരിക്കാൻ ലക്ഷ്യമിട്ടുള്ള ഗൂഗിൾ പേ ചലഞ്ച് ഏറ്റെടുത്ത് ജനം. ആദ്യ ദിനം തന്നെ മികച്ച പ്രതികരണം ലഭിച്ചതിന്റെ പ്രതീക്ഷയിലാണ് സംഘാടകർ. ഇരിട്ടി മഹാത്മാ കോളജ് 1990 ബാച്ച് പ്രീഡിഗ്രി പൂർവ വിദ്യാർഥി കൂട്ടായ്മ 50000 രൂപയും ഇരിട്ടി ഹൈസ്കൂൾ 1989 എസ്.എസ്.എൽ.സി പൂർവ വിദ്യാർഥി കൂട്ടായ്മ 55000 രൂപയും ഉദ്ഘാടന വേദിയിൽ കൈമാറി. ഇരിട്ടി നന്മ ചാരിറ്റബിൾ സൊസൈറ്റി 1 ലക്ഷം രൂപയുടെ വാഗ്ദാനം നൽകി. ഇരിട്ടി നഗരസഭ ടൗൺ കൗൺസിലർ വി.പി. അബ്ദുൽ റഷീദ് 1 മാസത്തെ അലവൻസും കൈമാറി.

നിർധന രോഗികൾക്ക് സൗജന്യ നിരക്കിൽ ഡയാലിസിസ് നടത്തുന്ന താലൂക്ക് ആശുപത്രി സെന്ററിന്റെ പ്രവർത്തനം തടസ്സം ഇല്ലാതെ തുടരുന്നതിന് സുമനസ്സുകളിൽ നിന്ന് സഹായം സ്വരൂപിക്കാനാണ് ഗൂഗിൾ പേ ചലഞ്ച് സംഘടിപ്പിച്ചത്. ക്യു.ആർ. കോഡ് സ്കാനറും ആയി നഗരസഭയുടെയും ആശുപത്രി വികസന സമിതിയുടെയും കനിവ് കിഡ്നി വെൽഫെയർ സൊസൈറ്റിയുടെയും പ്രവർത്തകർ സാധാരണക്കാരെ ഉൾപ്പെടെ സമീപിച്ചാണ് സഹായം തേടുന്നത്. തങ്ങൾക്കാവുന്ന സഹായം നൽകി നിരവധി പേരാണ് ജീവകാരുണ്യ ദൗത്യത്തിൽ പങ്കു ചേർന്നത്. 1 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. കണ്ണൂർ അഡീഷനൽ എസ്.പി. പ്രിൻസ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു.

ഇരിട്ടി നഗരസഭ അധ്യക്ഷ കെ.ശ്രീലത അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, തഹസിൽദാർ സി.വി. പ്രകാശൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.പി. രവീന്ദ്രൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ കെ. സുരേഷ്, കെ. സോയ, എ.കെ. രവീന്ദ്രൻ, കൗൺസിലർമാരായ വി.പി. റഷീദ്, എ.കെ. ഷൈജു, പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. വിനോദ് കുമാർ, കെ.വി. സക്കീർ ഹുസൈൻ, ഇബ്രാഹിം മുണ്ടേരി, അയൂബ്‌ പൊയിലൻ, തോമസ് വർഗീസ്, ജോസഫ് വർഗീസ്, എം.അസൂട്ടി, സന്തോഷ് കൊയിറ്റി, കെ. സുരേഷ് ബാബു, കെ.എസ്. ജോയ്, അജയൻ പായം, പി. അശോകൻ എന്നിവർ പ്രസംഗിച്ചു.

10 ഡയാലിസിസ് മെഷീനുകൾ സ്ഥാപിച്ചിട്ടുള്ള യൂണിറ്റിൽ ഒരു ഷിഫ്റ്റ് മാത്രമാണ് പ്രവർത്തിപ്പിക്കുന്നത്. ഇതിന് മാത്രം വർഷം 30 ലക്ഷം രൂപ വേണം. ഈ തുക സമാഹരിക്കുന്നതിന് ഒപ്പം മറ്റു 2 ഷിഫ്റ്റുകൾ കൂടി പ്രവർത്തിപ്പിക്കാൻ കൂടിയാണ് 1 കോടി രൂപ സമാഹരിക്കുന്നത്. മേഖലയിലെ നിരവധി വൃക്കരോഗികൾ ഡയാലിസിസിനു പേരു റജിസ്റ്റർ ചെയ്ത് കാത്ത് കഴിയുന്നുണ്ട്. ഇന്നു മുതൽ നഗരസഭയിൽ വാർഡുതലത്തിലും തുടർന്ന് ആശുപത്രി പരിധിയിലെ 6 പഞ്ചായത്തുകളിലും ഗൂഗിൾ പേ ചാലഞ്ച് നടത്തും.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!