Connect with us

Breaking News

സ്ത്രീ സുരക്ഷയ്ക്കായി ‘ക്രൈം മാപ്പിങ്’

Published

on

Share our post

കണ്ണൂർ : ‘ഇന്നത്തെ ലിംഗസമത്വം, സുസ്ഥിരമായ നാളേക്കായി’ എന്നതാണ് ഈ വർഷത്തെ വനിതാദിന സന്ദേശം. സ്ത്രീകളുടെ സാമൂഹികതുല്യതയ്ക്കുവേണ്ടിയുളള പോരാട്ടമാണ് അന്താരാഷ്ട്ര വനിതാദിനംകൊണ്ട് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്‌. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലൂടെയും കുടുംബശ്രീ, അയൽക്കൂട്ടം, തൊഴിലുറപ്പ് പദ്ധതി എന്നിവയിലൂടെയും സ്ത്രീകളെ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് കൊണ്ടുവരാനുളള പല പരിശ്രമങ്ങളും നടക്കുന്നുണ്ട്.

ഒരു പ്രദേശത്തെ സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാൻ യഥാർഥമായ വിവരശേഖരണം അനിവാര്യമാണ്. ഇതിനുവേണ്ടി സാങ്കേതികവ്യക്തത നൽകാനുള്ള ഉപാധിയാണ് ‘ക്രൈം മാപ്പിങ്’. സാമൂഹികക്ഷേമവകുപ്പ് ആവിഷ്കരിച്ച ‘നിർഭയ’ പദ്ധതിയുടെ ഭാഗമാണിത്.

വാർഡുതലത്തിൽ പ്രത്യേക പരിശീലനം നൽകിയ 10 വൊളന്റിയർമാരെ ഉപയോഗിച്ചാണ് ക്രൈം മാപ്പിങ് പ്രവർത്തനങ്ങൾ നടത്തുന്നത്. അയൽക്കൂട്ട പരിധിയിൽ അതിക്രമസാധ്യതയുള്ള സ്ഥലങ്ങളെ അതത് അയൽക്കൂട്ടം സ്ഥിതിചെയ്യുന്ന വാർഡിന്റെ മാപ്പിൽ രേഖപ്പെടുത്തും. വിവിധ അതിക്രമങ്ങളെ വിവിധ നിറത്തിലാണ് സൂചിപ്പിക്കുക.

ശാരീരികമായി ആരെങ്കിലും പീഡിപ്പിക്കപ്പെട്ടതോ പീഡിപ്പിക്കാൻ സാധ്യതയുള്ളതോ ആയ പ്രദേശങ്ങൾ ചുവന്ന നിറത്തിൽ അടയാളപ്പെടുത്തും. നിരന്തരം പൂവാലശല്യമുള്ള പ്രദേശങ്ങളാണെങ്കിൽ ആ ഭാഗത്തെ നീലനിറത്തിലും ഭാവപ്രകടനങ്ങൾ നടത്തി പീഡിപ്പിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളാണെങ്കിൽ മഞ്ഞനിറത്തിലുമാണ് അടയാളപ്പെടുത്തുക. അയൽക്കൂട്ടതലങ്ങളിൽ മാപ്പ് തയ്യാറാക്കിക്കഴിഞ്ഞാൽ വാർഡിലെ മുഴുവൻ അയൽക്കൂട്ടങ്ങളെയും ഒറ്റ മാപ്പിലേക്ക് സ്വാംശീകരിക്കുകയും ചെയ്യും. ഈ മാപ്പുകൾ രഹസ്യസ്വഭാവത്തോടെ, കളക്ടറുടെയും പോലീസ് സൂപ്രണ്ടിന്റെയും സാന്നിധ്യത്തിലാണ് വിശകലനം ചെയ്യുക.

സ്ത്രീശാക്തീകരണം എങ്ങനെ?

സ്ത്രീകൾക്ക് അവരുടെ കഴിവുകളെപ്പറ്റി അവബോധം വളർത്തുക, നിലവിലുളള അസമത്വത്തെപ്പറ്റിയും അടിമത്തത്തെപ്പറ്റിയും ബോധവത്കരിക്കുക, തുല്യതൊഴിലിന് തുല്യവേതനം ഉറപ്പാക്കുക, സ്ത്രീകൾക്ക് നേരേയുളള അതിക്രമങ്ങൾക്ക് വിരാമമിടുന്നതിന് ശക്തമായ നിയമഭേദഗതികൾക്ക് ശ്രമിക്കുക, സ്വന്തം ശരീരഘടനയെപ്പറ്റി ശാസ്ത്രീയമായ അറിവ് നൽകുക എന്നിവ വഴി സ്ത്രീശാക്തീകരണം ഉറപ്പാക്കാം.

ജനമൈത്രി സുരക്ഷാപദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലകളിലും നിലവിലുളള സ്വയംപ്രതിരോധ പരിശീലന പദ്ധതി പരമാവധി സ്കൂളുകളിലേക്കും കോളേജുകളിലേക്കും വ്യാപിപ്പിക്കുക, എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച്, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്ന് സ്ത്രീകളിൽ സംരംഭകത്വ പരിശീലനം നൽകുക, വനിതാ ഹെൽപ്പ് പരാതിപ്പെട്ടികൾ സ്ഥാപിക്കുക എന്നിവയും ഇതിന്റെ ഭാഗമാണ്.  


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!