Breaking News
പേരാവൂർ താലൂക്കാസ്പത്രിയുമായി ബന്ധപ്പെട്ട് ഇനി മൂന്നു കേസുകൾ; വിശദാംശങ്ങളറിയാം

പേരാവൂർ: താലൂക്കാസ്പത്രി ഭൂമിയുമായി ബന്ധപ്പെട്ട ഒരു കേസ് റവന്യൂ അധികൃതർ തീർപ്പാക്കിയതോടെ ഇനി നിലവിലുള്ളത് മൂന്ന് കേസുകൾ കൂടി.
2014 മുതൽ നിലനിൽക്കുന്ന പ്രധാന കേസായിരുന്നു ആസ്പത്രിയുടെ ഭൂമി കയ്യേറ്റം. കയ്യേറ്റ ഭൂമി കേസിൽ ജില്ലാ കലക്ടർ മുമ്പാകെയുണ്ടായിരുന്ന റിവിഷൻ ഹർജി തള്ളുകയും ഭൂമി ഇരിട്ടി താലൂക്ക് തഹസിൽദാർ നിയമ നടപടികൾ പൂർത്തിയാക്കി തിരിച്ചു പിടിക്കുകയും ചെയ്തതോടെ എട്ട് വർഷത്തെ കേസ് തീർപ്പാക്കപ്പെട്ടു.
ഇനിയുള്ള മൂന്ന് കേസുകളിൽ ഒന്ന് ചെക്യാട്ട് മമ്മദ് 2019 ൽ കൂത്തുപറമ്പ് മുൻസിഫ് കോടതിയിൽ നല്കിയ 329 നമ്പർ കേസാണ്. ഈ കേസ് പ്രകാരം താലൂക്കാസ്പത്രി, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്, പേരാവൂർ അഗ്രിക്കൾച്ചർ ഓഫീസ് എന്നിവയുടെ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന ഭൂമിയിൽ അവകാശം ഉണ്ടെന്നും വിട്ടു നല്കണമെന്നുമാണ്. മൂന്ന് വർഷമായി ഈ കേസ് നടന്നുവരികയാണ്.
രണ്ടാമത്തെ കേസ്, 2021 ഫിബ്രവരി 25ന് കൂത്തുപറമ്പ് മുൻസിഫ് കോടതിയിൽ 121നമ്പറിൽ മിന്നിക്കൽ ഖാദർ നല്കിയതാണ്. ആസ്പത്രി സൂപ്രണ്ട്, ജില്ലാ മെഡിക്കൽ ഓഫീസർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, ജില്ലാ കലക്ടർ എന്നിവരാണ് കേസിൽ ഒന്നു മുതൽ നാലു വരെ പ്രതികൾ. ആസ്പത്രി ഭൂമിയിലൂടെയുള്ള റോഡ് ഉപയോഗിക്കാനുള്ള അവകാശവും റോഡ് തടസ്സപ്പെടുത്താതിരിക്കാനുമാണ് ഖാദർ കോടതിയെ സമീപിച്ചത്. ഖാദർ നല്കിയ അന്യായത്തിൽ പ്രതിപാദിക്കുന്ന റോഡ് പുതുശ്ശേരി റോഡിൽ നിന്ന് ആസ്പത്രിയുടെ പ്രധാന ഗേറ്റ് വഴി ആസ്പത്രിയുടെ സ്ഥലത്ത് കൂടി മാത്രമുള്ളതാണ്. സർക്കാർ ഭൂമിയിൽ ഈസ്‌മെന്റ് അവകാശം ആവശ്യപ്പെട്ടാണ് ഖാദർ കോടതിയെ സമീപിച്ചത്. എന്നാൽ, സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ ഈസ്‌മെന്റ് അവകാശം ലഭിക്കുമെങ്കിലും സർക്കാർ വക ഭൂമിയിൽ സ്വകാര്യ വ്യക്തികൾക്ക് ഈസ്‌മെന്റ് അവകാശം ലഭിക്കില്ലെന്നാണ് നിയമ വിദഗ്ദർ പറയുന്നത്. 2021 ആഗസ്ത് 24 ന് കോടതി ഖാദറിന്റെ ഈസ്‌മെന്റ് അവകാശം വേണമെന്ന ആവശ്യം തള്ളിയെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാവാത്തതിനാൽ കേസ് തീർപ്പാക്കിയിട്ടില്ല.
മൂന്നാമത്തെ കേസ് കേരള ഹൈക്കോടതിയിൽ 2021 ജൂലൈ 14ന് ലത രവീന്ദ്രനും ഡോ.എ. സദാനന്ദനും നല്കിയ 14049 നമ്പർ കേസാണ്. ഇരുവരുടെയും വീടുകളിലേക്ക് പോവാൻ ഉപയോഗിക്കുന്ന മെയിൻ ഗേറ്റ് വഴിയുള്ള ആസ്പത്രി ഭൂമിയിലെ റോഡ് തടസ്സപ്പെടുമെന്നതിനാൽ മാസ്റ്റർ പ്ലാൻ പ്രാവർത്തികമാക്കുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇരുവരും ഹർജി നല്കിയത്. ആരോഗ്യ വകുപ്പ് ഡയറക്ടർ, ഡി.എം.ഒ, ആസ്പത്രി സൂപ്രണ്ട്, പേരാവൂർബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, പേരാവൂർ പഞ്ചായത്ത് സെക്രട്ടറി എന്നിവരാണ് എതിർ കക്ഷികൾ.
ഹർജിയിൽ പ്രതിപാദിക്കുന്ന റോഡ് ആസ്പത്രി മാസ്റ്റർ പ്ലാൻ പ്രകാരം പുതിയ കെട്ടിടം നിർമിക്കുന്ന സ്ഥലത്തായതിനാൽപുതിയ കെട്ടിട നിർമാണം ഫലത്തിൽ തടസപ്പെടുകയാണുണ്ടായത്.എന്നാൽ, ഇതിനെതിരെ പേരാവൂർ ബ്ലോക്ക് /ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നതാണ് വസ്തുത.ഈ കേസിൽ ആരോഗ്യവകുപ്പും കടുത്ത നിസംഗത പുലർത്തുകയാണ്.
പ്രസ്തുത കേസിലെ കോടതി വിധി കാണിച്ചാണ് കഴിഞ്ഞ മാസം താലൂക്കാസ്പത്രിയിൽ കോവിഡ് ഐ.സി.യു നിർമാണം ഹർജിക്കാർ തടഞ്ഞതും പേരാവൂർ പോലീസിൽ പരാതി നല്കിയതും.ഇത് കാരണം കോവിഡ് ഐ.സി.യു നിർമാണം ഒരു ദിവസം തടയപ്പെടുകയും ആരോഗ്യവകുപ്പ് ജില്ലാ അധികൃതർ പേരാവൂരിലെത്തി തെളിവെടുക്കുകയും ചെയ്തു.ഇതിന്മേലുള്ള വകുപ്പുതല നടപടികൾ നടന്നുവരികയാണ്. സംഭവം ശ്രദ്ധയില്പെട്ട ആരോഗ്യവകുപ്പ് മന്ത്രി ജില്ലാ മെഡിക്കൽ ഓഫീസറോട് ഇക്കാര്യത്തിൽ റിപ്പോർട്ടാവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ ആസ്പത്രി സ്ഥലത്ത് നടന്ന ഐ.സി.യു നിർമാണം സർക്കാർ ഡോക്ടർമാർ തന്നെ തടഞ്ഞത് വിവാദമാവുകയും ചെയ്തിരുന്നു.
കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും ആസ്പത്രി ഭൂമിയുടെ അവകാശികളായ പേരാവൂർ പഞ്ചായത്തോ ആസ്പത്രിയുടെ ഭരണചുമതല വഹിക്കുന്ന ബ്ലോക്ക് പഞ്ചായത്തോ കേസുകൾ തീർപ്പാക്കാൻ രംഗത്ത് വരുന്നില്ലെന്നതാണ് വസ്തുത. ആസ്പത്രി വികസന സമിതിയും ഇക്കാര്യത്തിൽ അലംഭാവം തുടരുകയാണ്.
Breaking News
ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം


കൊല്ലം: കൊല്ലത്ത് ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി. ഇന്ന് രാവിലെ ആണ് ശാരദാ മഠം സി.എസ്ഐ ദേവാലയത്തോട് ചേർന്നുള്ള സെമിത്തേരിയിൽ അസ്ഥികൂടം കണ്ടെത്തിയത്.പൊലീസ് എത്തി പരിശോധന തുടങ്ങി. പൊതുറോഡിന് സമീപത്താണ് അസ്ഥികൂടം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വിശദമായ പരിശോധനയ്ക്ക് ശേഷമേ മറ്റ് വിവരങ്ങൾ പുറത്ത് വരൂ.
Breaking News
ചക്കരക്കല്ലിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു


ചക്കരക്കൽ: ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് ഓടിച്ച യുവാവ് മരിച്ചു. കണയന്നൂരിലെ നിഖിൽ മോഹനാണ് (32) മരിച്ചത്. സ്വകാര്യ ബസ് കണ്ടക്ടറാണ്.ഇന്നലെ രാത്രി ഏഴു മണിയോടെ ചക്കരക്കല്ലിന് സമീപത്തുള്ള വളവിൽ പീടികയിലായിരുന്നു അപകടം. അഞ്ചരക്കണ്ടിയിൽ നിന്ന് ചക്കരക്കല്ലിലേക്ക് വരികയായിരുന്ന ബൈക്കും എതിരേ വന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്.സാരമായി പരിക്കേറ്റ നിഖിലിനെ ഉടൻ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ: അഭിലാഷ് പപ്പടം ഉടമ മോഹനൻ. അമ്മ: നിഷ. സഹോദരൻ: ഷിമിൽ.
Breaking News
സമസ്ത: മദ്‌റസാ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു


കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 2025 ഫെബ്രുവരി 8, 9 തിയ്യതികളില്‍ നടത്തിയ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ മദ്‌റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു. www.samastha.in എന്ന വെബ്‌സൈറ്റില്‍ പരീക്ഷാഫലം ലഭ്യമാണ്. 6417 സെന്ററുകളിലായി 187835 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 183360 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. 8540 സൂപ്പര്‍വൈസര്‍മാരും 145 സൂപ്രണ്ടുമാരുടെയും നേതൃത്വത്തിലാണ് പരീക്ഷകള്‍ നടത്തിയത്.അഞ്ചാം തരത്തില്‍ 95.77 ശതമാനവും ഏഴാം തരത്തില്‍ 97.65 ശതമാനവും പത്താം തരത്തില്‍ 99.00 ശതമാനവും പന്ത്രണ്ടാം തരത്തില്‍ 98.05 ശതമാനവും കുട്ടികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. അഞ്ചാം തരത്തില്‍ 17985 കുട്ടികളും ഏഴാം തരത്തില്‍ 9863 കുട്ടികളും പത്താം തരത്തില്‍ 5631 കുട്ടികളും പന്ത്രണ്ടാം തരത്തില്‍ 931 കുട്ടികളും എല്ലാ വിഷയത്തിലും A+ ഗ്രേഡ് നേടി.
കേരളം, തമിഴ്‌നാട്, കര്‍ണാടക, അന്തമാന്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഒരേ സമയത്താണ് പൊതുപരീക്ഷ നടന്നത്. കേരളത്തിലും കര്‍ണാടകയിലുമായി 145 ഡിവിഷന്‍ കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ കേമ്പുകളില്‍ 7985 അസിസ്റ്റന്റ് എക്‌സാമിനര്‍മാരും 363 ചീഫുമാരും മൂല്യനിര്‍ണ്ണയത്തിന് നേതൃത്വം നല്‍കി.പുനര്‍ മൂല്യ നിര്‍ണ്ണയത്തിനുള്ള അപേക്ഷകള്‍ മാര്‍ച്ച് 13 മുതല്‍ 20 വരെ പേപ്പര്‍ ഒന്നിന് 100 രൂപ ഫീസ് സഹിതം സദര്‍ മുഅല്ലിം മുഖേന വെബ് സൈറ്റില്‍ ഓണ്‍ലൈനായി നല്‍കേണ്ടതാണ് (www.samastha.in > Apply for Revaluation ). വിദ്യാര്‍ത്ഥികളെയും, പൊതുപരീക്ഷയും മൂല്യനിര്‍ണ്ണയവും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സഹകരിച്ച അധ്യാപകരെയും, രക്ഷകര്‍ത്താക്കളെയും, മാനേജ്‌മെന്റിനേയും, ഓഫീസ് ജീവനക്കാരെയും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങള്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ട്രഷറര്‍ സയ്യിദ് കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി എന്നിവര്‍ പ്രത്യേകം അഭിനന്ദിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login