Breaking News
ശിവരാത്രി എന്ന മംഗളരാത്രി, അറിയണം ഇക്കാര്യങ്ങൾ

ശിവരാത്രി എന്നാൽ ശിവന്റെ രാത്രി എന്നു മാത്രമല്ല, ശിവമായ രാത്രി എന്നു കൂടി അർഥമുണ്ട്. ശിവം എന്നാൽ മംഗളം എന്നർഥം. അതുകൊണ്ട് ശിവരാത്രി എന്നാൽ മംഗളരാത്രി എന്നർഥം.
ലോകത്തെ മുഴുവൻ നശിപ്പിക്കാൻ ശക്തമായ കാളകൂടവിഷം ഭൂമിയിൽ പതിക്കാതെ ഭഗവാൻ പരമശിവൻ സ്വയം ഏറ്റുവാങ്ങി പാനം ചെയ്ത രാത്രിയാണ് ശിവരാത്രി എന്നാണ് ഐതിഹ്യം. അങ്ങനെ ലോകത്തെ നാശത്തിൽ നിന്ന് രക്ഷിക്കുക മാത്രമല്ല, മംഗളം നൽകുക കൂടി ചെയ്തു പരമശിവൻ. അങ്ങനെ ശിവരാത്രി എന്ന വാക്കിന് മംഗളരാത്രി എന്ന അർഥം പ്രസക്തമാകുന്നു. ‘ശിവോഹം’ എന്നാണ് ശൈവ തത്വചിന്തയുടെ കാതൽ. ശിവനും ഞാനും ഒന്നു തന്നെ എന്ന അദ്വൈതചിന്ത തന്നെയാണത്. അതുകൊണ്ട് ലോകത്തെ നാശത്തിൽ നിന്ന് രക്ഷിക്കാൻ നാം ഓരോരുത്തരും സ്വയം തയാറാകണമെന്ന സന്ദേശം കൂടി ശിവരാത്രി മുന്നോട്ടു വയ്ക്കുന്നു.
മാഘമാസത്തിലെ കറുത്തപക്ഷ ചതുർദശി അർധരാത്രിക്ക് വരുന്ന ദിവസമാണ് ശിവരാത്രി ആയി ആചരിക്കുന്നത്. ശിവപുരാണം, ലിംഗപുരാണം ഉൾപ്പെടെയുള്ള പുരാണങ്ങളിൽ ശിവരാത്രി എന്ന ദിവസത്തിന്റെ ഐതിഹ്യങ്ങളും ശിവരാത്രിവ്രതത്തിന്റെ പ്രാധാന്യവുമൊക്കെ വിശദമായി പറയുന്നു.
‘‘ശിവരാത്രിവ്രതം വക്ഷ്യേ
ഭുക്തിമുക്തിപ്രദം ശൃണു
മാഘഫാൽഗുനയോർമധ്യേ
കൃഷ്ണാ യാ തു ചതുർദശീ…’’ എന്നാണ് ശിവരാത്രിയെക്കുറിച്ച് പുരാണങ്ങളിൽ പറയുന്നത്. മാഘമാസം തുടങ്ങിയതിനു ശേഷം ഫാൽഗുനമാസം തുടങ്ങുന്നതിനു മുൻപു വരുന്ന കറുത്ത പക്ഷ ചതുർദശി ദിവസമാണ് ശിവരാത്രിവ്രതം ആചരിക്കേണ്ടത്. ഈ വ്രതം ഇഹലോകത്ത് ഭുക്തി എന്ന സർവസൗഭാഗ്യങ്ങളും തരുന്നു. ഇതിന് പുറമേ ദുരിതങ്ങളിൽ നിന്നുള്ള മോചനമായ മുക്തിയും തരുന്നു എന്ന് പുരാണങ്ങൾ വിശദീകരിക്കുന്നു.
പണ്ടു ദേവാസുരന്മാർ ചേർന്ന് അമൃതിനായി പാലാഴി കടഞ്ഞപ്പോൾ ഉയർന്നുവന്ന ലോകനാശകമായ കാളകൂടം എന്ന വിഷം ഭഗവാൻ പരമശിവൻ സ്വയം ഏറ്റുവാങ്ങിയെന്നും അതു പാനം ചെയ്തപ്പോൾ പാർവതീദേവി ഭർത്താവിന്റെ കണ്ഠത്തിൽ മുറുകെപ്പിടിച്ച് ആ രാത്രി മുഴുവൻ ഉറക്കമിളച്ചു പ്രാർഥിച്ചെന്നുമാണ് ഐതിഹ്യം. അങ്ങനെ പാർവതീദേവി രാത്രി മുഴുവൻ ഉറക്കമിളച്ച് പരമേശ്വരനെ പ്രാർഥിച്ച ദിവസമായതിനാൽ ശിവരാത്രി ദിവസം രാത്രി മുഴുവൻ ഉറക്കമിളച്ച് പ്രാർഥിച്ചാൽ ശിവപ്രീതി ലഭിക്കും എന്നാണ് വിശ്വാസം.
‘‘ഗരളം തരളാനലം പുരസ്താ–
ജ്ജലധേരുദ്വിജഗാള കാളകൂടം
അമരസ്തുതിവാദമോദനിഘ്നോ
ഗിരിശസ്തന്നിപപൗ ഭവത്പ്രിയാർഥം’’ എന്ന് നാരായണീയം എന്ന ഭക്തികാവ്യത്തിൽ പറയുന്നതും ഈ കാളകൂടകഥ തന്നെ.
ശിവരാത്രി ദിവസം ഭക്ഷണവും രാത്രിയിലെ ഉറക്കവും ഒഴിവാക്കി ശിവഭജനം ചെയ്യണം എന്നുതന്നെ പുരാണങ്ങളിൽ പറയുന്നു:
‘‘ശിവരാത്രിവ്രതം കുർവേ
ചതുർദശ്യാമഭോജനം
രാത്രിജാഗരണേനൈവ
പൂജയാമി ശിവം വ്രതീ’’
‘ചതുർദശിയിൽ ഭക്ഷണം കഴിക്കാതെ രാത്രി മുഴുവൻ ഉണർന്നിരുന്ന് വ്രതമനുഷ്ഠിച്ച് ഞാൻ ശിവനെ പൂജിക്കുന്നു’ എന്ന്.
ഏതായാലും ശിവരാത്രി ദിവസം വ്രതം അനുഷ്ഠിക്കുന്നതും ഉറക്കമിളച്ച് ശിവഭജനം നടത്തുന്നതും ഏറെ പുണ്യദായകമാണ്. പ്രപഞ്ചനാഥനായ ശിവന്റെ അനുഗ്രഹം ഇതിലൂടെ ഉണ്ടാകും എന്ന് പുരാണങ്ങളും ഇതിഹാസങ്ങളുമെല്ലാം പറയുന്നു.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login