Connect with us

Breaking News

കണ്ണൂർ ബാംഗ്ലൂർ ദേശീയ പാതക്ക് അനുമതി; പ്രതീക്ഷയോടെ ഇരു സംസ്ഥാനങ്ങളും

Published

on

Share our post

കണ്ണൂർ : കൂട്ടുപുഴയ്ക്കും മടിക്കേരിക്കും ഇടയിലെ റോഡിനെ ദേശീയപാതയാക്കാൻ തത്വത്തിൽ അനുമതി ലഭിച്ചതോടെ വടക്കേ മലബാറും കർണാടകയിലെ കുടക്, ഹാസൻ ജില്ലകളും ഏറെ പ്രതീക്ഷയിലാണ്. കുടകിലെ കയറ്റുമതി മേഖലയ്ക്കും വിനോദസഞ്ചാര മേഖലയ്ക്കുമെല്ലാം പ്രയോജനപ്പെടുമെന്നതിനാൽ മൈസൂരു–കുടക് എം.പി. പ്രതാപ് സിംഹയും വീരാജ്പേട്ട എം.എൽ.എ കെ.ജി.ബൊപ്പയ്യയും മുൻകയ്യെടുത്താണ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തി പാതയ്ക്ക് അനുമതി വാങ്ങിയത്. 

കർണാടകയിലെ ഹാസൻ ജില്ലയിലെ ചന്നരായപട്ടണയിൽ നിന്ന് തുടങ്ങി ഹോൾനരസിപ്പുര – അർക്കൽഗുഡ് – ഷാനിവരസന്തെ – സോമവാർപേട്ട – മഡാപുര – മടിക്കേരി – മൂർനാട്– വീരാജ്പേട്ട വഴി കേരള – കർണാടക അതിർത്തിയിലെ മാക്കൂട്ടം കൂട്ടുപുഴ പാലത്തിനു സമീപം അവസാനിക്കുന്ന റോഡാണ് ദേശീയപാതയായി ഉയർത്താൻ തീരുമാനമായത്. പാതയുടെ നീളം 183 കിലോമീറ്ററാണ്. 1600 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

കൂട്ടുപുഴ പാലം കൂടി തുറന്ന സാഹചര്യത്തിൽ റോഡ് വികസനം വേഗത്തിലാക്കണമെന്ന ആവശ്യം എല്ലാ കോണുകളിൽ നിന്നും ഉയരുന്നുണ്ട്.  നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) ചെയർപഴ്സൻ അൽക്ക ഉപാധ്യായയെ കഴിഞ്ഞ ദിവസം ഡൽഹിയിലെത്തി സന്ദർശിച്ച മൈസൂരു-കുടക് എം.പി പ്രതാപ് സിംഹ റോഡിന്റെ കാര്യത്തിൽ സജീവമായ ഇടപെടൽ വേണമെന്ന അഭ്യർഥിച്ചതും പ്രതീക്ഷ പകരുന്നു.

കണ്ണൂരിൽ നിന്ന് ബെംഗളൂരു വരെ ദേശീയപാത

ബെംഗളൂരു–മൈസൂരു ദേശീയപാതയെ 10 വരിയുള്ള സാമ്പത്തിക ഇടനാഴിയായി ഉയർത്തുന്ന പദ്ധതി 2022 സെപ്റ്റംബറിൽ‍ പൂർത്തിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്. 6 വരി പ്രധാനപാതയും 4 സർവീസ് റോഡുകളും ഉൾപ്പെടുന്ന ഇടനാഴി യാഥാർഥ്യമാകുന്നതോടെ ഇരുനഗരങ്ങൾക്കുമിടയിലെ യാത്രാ സമയം ഒന്നര മണിക്കൂറായി ചുരുങ്ങും. മൈസൂരു മടിക്കേരി ദേശീയപാതയുടെ വികസന പ്രവൃത്തി അടുത്ത ജൂണിൽ തുടങ്ങുമെന്ന് കേന്ദ്രമന്ത്രി നേരത്തേ പ്രഖ്യാപിച്ചിരുന്നു.

3883 കോടി രൂപയാണു പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. മൊത്തം 84 കിലോമീറ്റർ ദൂരം വരുന്ന മൂന്നു ബൈപാസുകൾ ഉൾപ്പെട്ടതാണ് ഈ പാത. മടിക്കേരിക്കും മാക്കൂട്ടത്തിനും ഇടയിലുള്ള പാതക്ക് കൂടി ദേശീയപാത പദവി ലഭിക്കുന്നതോടെ ബെംഗളൂരുവിനും കണ്ണൂരിനും ഇടയിലെ റോഡ് പൂർണമായും ദേശീയപാതയായി മാറും. കൂട്ടുപുഴയ്ക്കും മേലേചൊവ്വയ്ക്കും ഇടയിലുള്ള റോഡിനെ ദേശീയപാതയായി ഉയർത്താൻ ഗഡ്കരിയുമായി കഴിഞ്ഞ ജൂലൈയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനമായിരുന്നു. ‌

ഇരു സംസ്ഥാനങ്ങൾക്കും ഒരുപോലെ നേട്ടം

കുടക്, ഹാസൻ മേഖലകളിൽ നിന്നു പച്ചക്കറികൾ ഉൾപ്പെടെ ഒട്ടേറെ ചരക്കു വാഹനങ്ങൾ കേരളത്തിലേക്ക് എത്തുന്നുണ്ട്. ജോലി ആവശ്യത്തിനും വിദ്യാഭ്യാസ ആവശ്യത്തിനുമായി കുടക്, മൈസൂരു, ബെംഗളൂരു ഭാഗങ്ങളിലേക്കു നിരന്തരം യാത്ര ചെയ്യുന്നവർക്കും റോഡ് വികസനം വലിയ അനുഗ്രഹമാകും. ദേശീയപാതയായി ഉയരുന്നതോടെ കണ്ണൂർ വിമാനത്താവളം, അഴീക്കൽ തുറമുഖം എന്നിവയുടെ പ്രയോജനം കുടക്, 

ഹാസൻ മേഖലകൾക്കും പൂർണമായും ലഭിക്കും. കുടക് മേഖലയിലെ വിനോദസഞ്ചാരത്തിനും കാപ്പിയും കുരുമുളക്, ഇഞ്ചി, മ‍ഞ്ഞൾ, ഏലം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും പച്ചക്കറികളും ഉൾപ്പെടെയുള്ളവയുടെ കയറ്റുമതിക്കും വഴിയൊരുങ്ങും. നിലവിൽ റോഡ് മാർഗം മംഗളൂരുവിലോ കൊച്ചിയിലോ എത്തിച്ചാണു കാപ്പി ഉൾപ്പെടെയുള്ളവ കയറ്റുമതി ചെയ്യുന്നത്. കൂട്ടുപുഴ പാലം കൂടി യാഥാർഥ്യമായ സാഹചര്യത്തിൽ കണ്ടെയ്നർ ലോറികൾക്ക് അഴീക്കൽ തുറമുഖത്തേക്ക് സുഗമമായി എത്താൻ സാധിക്കും.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!