Connect with us

Breaking News

കുടവയർ കുറക്കണമെങ്കിൽ വേണം ഈ 5 ശീലങ്ങൾ

Published

on

Share our post

ഒതുങ്ങിയ ശരീരപ്രകൃതമാണ് മിക്ക ആളുകളുടെയും സ്വപ്നം. കാണാൻ ഭംഗി മാത്രമല്ല, ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുമെല്ലാം സാധിക്കുമെന്നത് പലരെയും വണ്ണം കുറയ്ക്കാൻ പ്രേരിപ്പിക്കുന്നു, എന്നാൽ ശരീര സൗന്ദര്യം മാത്രമല്ല വണ്ണം കുറയ്‌ക്കേണ്ട ആവശ്യത്തിന് പിന്നിൽ. ആരോഗ്യകരമായ ജീവിതം ലക്ഷ്യമിടുന്നെങ്കിൽ ശരീരഭാരം കുറയ്‌ക്കേണ്ടത് അത്യാവശ്യമാണ്. അമിതവണ്ണം പല രോഗങ്ങൾക്കും കാരണമാകുന്നുണ്ട്. ഇത്തരം രോഗങ്ങളെ അകറ്റി നിർത്താനും ഭാരം നിയന്ത്രിച്ച് നിർത്തിയെ മതിയാകൂ.

കൃത്യമായി വ്യായാമം ചെയ്താലും അമിതമായി കൊഴുപ്പടിഞ്ഞ ശരീര ഭാഗങ്ങൾ പെട്ടെന്നൊന്നും അങ്ങനെ ഒതുങ്ങി തരില്ല. പ്രത്യേകിച്ച് ഇടുപ്പ്, വയർ, തുടകൾ എന്നിവയ്ക്ക് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കുന്നത് വലിയ വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ ആരോഗ്യകരമായ ജീവിതശൈലി കൃത്യമായി പിന്തുടരേണ്ടത് ആവശ്യമാണ്. പോഷകങ്ങളടങ്ങിയ ആഹാരം, ആവശ്യത്തിന് ജലാംശം, കൃത്യമായ വ്യായാമം, കൃത്യ സമയത്ത് ഭക്ഷണം എന്നിവ ക്രമീകരിക്കുകയാണ് അമിത വണ്ണം ഒഴിവാക്കാനുള്ള ആദ്യ വഴി. കൂടാതെ മാനസിക സമ്മർദ്ദം കുറയ്ക്കുകയും, കൊഴുപ്പടങ്ങിയ ഭക്ഷണത്തോടുള്ള അമിത താല്പര്യം ഒഴിവാക്കുകയും വേണം.

പഞ്ചസാര വേണോ?

നല്ല തുടക്കങ്ങൾക്ക് മധുരം കഴിക്കണം എന്നാണ് പറയുന്നത്. എന്നാൽ അമിതമായി മധുരം കഴിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല. പഞ്ചസാരയുടെ അമിത ഉപയോഗം നിങ്ങളെ വലിയ രോഗിയാക്കും. പഞ്ചസാരയിൽ ശരീരത്തിന് വേണ്ട പോഷകങ്ങൾ ഒന്നും തന്നെയില്ല. കൂടാതെ ശരീരത്തെ അനാരോഗ്യകരമായ അവസ്ഥയിലേക്ക് നയിക്കാൻ ഇതിന് കഴിയും. രക്ത ചംക്രമണത്തെ തടസപ്പെടുത്തുകയും പാൻക്രിയാസിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും. ഇത് ഇൻസുലിൻ ഉത്പാദനം കുറയ്ക്കുകയും ചെയ്യും. അങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണാതീതമാകുന്നതും വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കും. അതുകൊണ്ട് വയറിലെ കൊഴുപ്പ് നീക്കം ചെയ്യാൻ പഞ്ചസാരയുടെയും പഞ്ചസാര അടങ്ങിയ മറ്റ്‌ ഭക്ഷണ സാധനങ്ങളും പൂർണമായും ഒഴിവാക്കുക.

ആരോഗ്യകരമായ ഭക്ഷണം

ഇടയ്ക്കിടയ്ക്ക് എന്തെങ്കിലുമൊക്കെ ലഘുഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ശീലം നമ്മളിൽ പലർക്കുമുണ്ട്. വിശപ്പില്ലെങ്കിൽ പോലും എന്തെങ്കിലുമൊക്കെ കൊറിച്ച് കൊണ്ടിരിക്കണം. ഈ ശീലം പൂർണ്ണമായും മാറ്റണം. സ്നാക്സ് നെ മറന്നുകൊണ്ട്, കലോറി കുറഞ്ഞതും ആരോഗ്യപ്രദവുമായ പഴങ്ങളോ പച്ചക്കറികളോ കഴിക്കാൻ ശ്രദ്ധിക്കുക. കൂടാതെ, ചെറു സൂപ്പുകളോ പയർ വർഗ്ഗങ്ങൾ മുളപ്പിച്ചതോ മൈക്രോഗ്രീൻ ഇലകളോ ഇടനേരത്തെ വിശപ്പകറ്റാനായി കഴിക്കാവുന്നതാണ്. ഇവയിൽ പോഷകം കൂടുതലും കലോറി കുറവുമായതിനാൽ നിങ്ങൾക്ക് ദോഷകരമായതൊന്നും സംഭവിക്കില്ല.

ഔഷധ ചായകൾ

ലെമൺ ഗ്രാസ് ടീ അല്ലെങ്കിൽ ഗ്രീൻ ടീ എന്നിങ്ങനെയുള്ളവ ആന്റിഓക്‌സിഡന്റുകൾ നിറഞ്ഞതാണ്. സാധാരണ ചായയ്ക്കും കാപ്പിയ്ക്കും പകരമായി ഇവ ഉപയോഗിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങളും ലഭിക്കും. ശരീരത്തിൽ നിന്ന് വിഷവസ്തുക്കൾ പുറന്തള്ളുക, ദോഷകരമായ ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കുക, ശരീരത്തിലെ രക്തപ്രവാഹം മെച്ചപ്പെടുത്തുക തുടങ്ങിയ ആരോഗ്യപരമായ ഗുണങ്ങൾ ഇവയ്ക്കുണ്ട്. കുടൽ, കരൾ, വൃക്ക എന്നിവയിൽ ഭക്ഷണ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നത് തടയാൻ ഇവ സഹായിക്കുന്നു. ഇങ്ങനെ വിഷാംശവും കൊഴുപ്പും നീക്കം ചെയ്യുന്നത് വഴി ശരീര ഭാരം നിയന്ത്രിച്ച് നിർത്താനും സാധിക്കും.

ഭക്ഷണം ദഹിക്കാൻ സമയം നൽകുക

ദഹന പ്രക്രിയയ്ക്ക് ആവശ്യമായ സമയം നൽകണം. ഓരോ തവണ ഭക്ഷണം കഴിക്കുമ്പോഴും മുൻപ് കഴിച്ച ഭക്ഷണം ദഹിക്കാൻ ആവശ്യമായ സമയം ലഭിച്ചുവെന്ന് ഉറപ്പാക്കണം. രാത്രി ഭക്ഷണം കഴിക്കുമ്പോഴാണ് ഇത് കൂടുതൽ ശ്രദ്ധിക്കേണ്ടത്. അത്താഴം കഴിച്ച ഉടനെ ഉറങ്ങാൻ പോകുന്ന പതിവ് പല ആളുകൾക്കുമുണ്ട്. ഇത് ദഹന പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന് മാത്രമല്ല, ഭാരം കൂടുന്നതിനും കാരണമാകും. ഉറങ്ങുന്നതിനു രണ്ടോ മൂന്നോ മണിക്കൂർ മുൻപ് ആഹാരം കഴിച്ചിരിക്കണം. ഭക്ഷണത്തിന്റെ മുഴുവൻ അംശവും ദഹിച്ചെങ്കിൽ മാത്രമേ ഉറങ്ങാൻ പോകാവൂ. രാത്രി ഭക്ഷണം കഴിവതും 8 മണിക്ക് മുൻപ് തന്നെ കഴിക്കാനായി ശ്രദ്ധിക്കണം. അതിന് ശേഷവും വിശക്കുകയാണെങ്കിൽ പഴങ്ങളോ വേവിക്കാത്ത പച്ചക്കറികളോ മാത്രം കഴിക്കാം.

ധാരാളം പഴങ്ങൾ കഴിക്കുക

വിറ്റാമിൻ C അടങ്ങിയ പഴങ്ങൾ നിങ്ങളുടെ അമിത കലോറിയെ എരിച്ചു കളയും. ഓറഞ്ച്, നാരങ്ങ, നെല്ലിക്ക തുടങ്ങി വിറ്റാമിൻ C അടങ്ങിയ ധാരാളം പഴങ്ങൾ കഴിക്കുന്നത് പ്രതിരോധശേഷി, ചർമ്മത്തിന്റെയും മുടിയുടെ ആരോഗ്യം എന്നിവ വർദ്ധിപ്പിക്കും. കൂടാതെ ശരിയായ രീതിയിൽ രക്തചംക്രമണം നിയന്ത്രിക്കുകയും ശരീരത്തിലെ ആരോഗ്യകരമായ കോശങ്ങളെ സംരക്ഷിക്കുന്നതിന് ഉപയോഗപ്രദമായ ആന്റിഓക്‌സിഡന്റുകളുടെ ഉത്പാദനം വർധിക്കുകയും ചെയ്യും.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!