Connect with us

Breaking News

കരൾമാറ്റ ശസ്ത്രക്രിയ കൂടുതൽ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രികളിലേക്ക്

Published

on

Share our post

കണ്ണൂർ: കോട്ടയം ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിക്ക് പിന്നാലെ സംസ്ഥാനത്തെ പ്രധാന ഗവ. മെഡിക്കൽ കോളേജുകളിലും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് സംവിധാനമൊരുക്കുന്നു.

തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ഇതിനായി കർമപദ്ധതി തയ്യാറാക്കിത്തുടങ്ങി. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ പരമാവധി വേഗത്തിൽ സാധ്യമാക്കുകയാണ് ലക്ഷ്യം. കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിലും ഇതിനായി പ്രത്യേക സംവിധാനങ്ങൾ ഉടൻ സജ്ജമാക്കും. ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ പ്രത്യേക നിർദേശപ്രകാരമാണ് നടപടി. സ്വകാര്യ ആസ്‌പത്രികളിൽ ലക്ഷക്കണക്കിന് രൂപ ചെലവുവരുന്നതാണ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ. 20 ലക്ഷംമുതൽ 40 ലക്ഷം രൂപവരെയോ അതിലുമേറെയോ ചെലവ് പ്രതീക്ഷിക്കണം. ഇത്രയും ചെലവേറിയതും സങ്കീർണവുമായ ചികിത്സയാണ് ഗവ. മെഡിക്കൽ കോളേജ് ആസ്പത്രികളിൽ സൗജന്യമായി ചെയ്യുന്നത്. സർക്കാർമേഖലയിൽ ഒരിടത്തും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടക്കുന്നില്ലെന്ന അവസ്ഥയിലാണ് ആരോഗ്യവകുപ്പ് ഇടപെട്ടത്.

കോട്ടയം ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ കുറച്ചുദിവസം മുൻപ് സർക്കാർമേഖലയിലെ ആദ്യ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നു. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രികളിൽ കരൾമാറ്റിവെക്കൽ ശസ്ത്രക്രിയകൾക്കായുള്ള ഓപ്പറേഷൻ തിയേറ്റർ, ലിവർ ട്രാൻസ്‌പ്ലാന്റ് ഐ.സി.യു., അത്യാധുനിക ഉപകരണങ്ങൾ തുടങ്ങിയവ സജ്ജീകരിക്കുന്നുണ്ട്. ദാതാവിനും സ്വീകർത്താവിനും വെവ്വേറെ ഐ.സി.യു.കൾ, പ്രത്യേക പരിശീലനം നേടിയ സ്റ്റാഫ് തുടങ്ങിയ സജ്ജീകരണങ്ങളുമുണ്ടാകും. വിവിധ വിഭാഗം ജീവനക്കാർക്ക് പരിശീലനവും നൽകും.

സ്വകാര്യമേഖലയിലെ അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയ വ്യക്തികൾക്കും കുടുംബങ്ങൾക്കും വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാക്കുന്നത്. ഈ സാഹചര്യത്തിലാണ് സർക്കാർമേഖലയിൽ ഇത് സാധ്യമാക്കാൻ തീരുമാനിച്ചത്. ആരോഗ്യമേഖലയിൽ ഇത് വലിയ നേട്ടത്തിന് വഴിതെളിക്കും. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ കരൾ മാറ്റിവെക്കലിന് മാത്രമായി പ്രത്യേക യൂണിറ്റ് സജ്ജമാക്കുകയാണ് ലക്ഷ്യം.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!