Connect with us

Breaking News

ഉത്സവങ്ങൾക്ക് ആന എഴുന്നള്ളിക്കാൻ ഇനി ജി.എസ്.ടി

Published

on

Share our post

തിരുവനന്തപുരം : ഉത്സവങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കാൻ ഇനി ചെലവുകൂടും. വാടകയ്ക്കൊപ്പം 18 ശതമാനം ജി.എസ്.ടി.കൂടി ഈടാക്കാൻ തിരുവിതാംകൂർ ദേവസ്വംബോർഡ് തീരുമാനിച്ചു. ആനയ്ക്കൊപ്പം നെറ്റിപ്പട്ടം, ജീവത എന്നിവയ്ക്കും ജി.എസ്.ടി. നൽകണം.

ബോർഡ് നേരിട്ടുവിൽക്കാത്ത കരാറുകാർവഴി വിൽക്കുന്ന പൂജാ സാധനങ്ങൾക്കും ജി.എസ്.ടി. ബാധകമാക്കി. ഇതോടെ ആനയുടെ വാടകനിരക്കും പൂജാസാധനങ്ങളുടെ വിലയും കൂടും. ബലിത്തറയും പുള്ളുവൻപാട്ടും ജി.എസ്.ടി.യിൽപ്പെട്ടു. വിവാഹരസീതിനെ ഒഴിവാക്കിയതിനാൽ കല്യാണത്തിന് ജി.എസ്.ടി. ഇല്ല.

ബോർഡിനുകീഴിലെ 1250 ക്ഷേത്രങ്ങളിലെ വഴിപാട്, കാണിക്ക, തുലാഭാരം, ഭക്തർ ക്ഷേത്രങ്ങളിൽ സമർപ്പിക്കുന്ന സാധനങ്ങളുടെ വിൽപ്പന, കൃഷിയിലെ ആദായം തുടങ്ങിയവ ജി.എസ്.ടി. പരിധിയിൽനിന്ന് ഒഴിവാക്കി. ആനകളുടെ വാടകനിരക്കും നിശ്ചയിച്ചു. തലപ്പൊക്കം, ആവശ്യക്കാരുടെ എണ്ണം എന്നിവയ്ക്ക് ആനുപാതികമായി വാടകത്തുക വ്യത്യാസപ്പെടും.

ബോർഡുമായി കരാറിലേർപ്പെടുന്നവർക്ക് ലേലത്തുക അടയ്ക്കാൻ തവണകൾ അനുവദിക്കുമെങ്കിലും ജി.എസ്.ടി. തുക തുടക്കത്തിൽത്തന്നെ ഒടുക്കണം. ബോർഡിന്റെ ഭൂമിയിലേതിനുപുറമേ, വഴിപാടായി ഉടയ്ക്കുന്ന നാളികേരം ലേലം ചെയ്യുമ്പോൾ ജി.എസ്.ടി. ഒഴിവാക്കി.

ജി.എസ്.ടി. ബാധകമായ മറ്റിനങ്ങൾ

* സിനിമ, സീരിയൽ ഷൂട്ടിങ്ങുകൾ, ക്യാമറ, വീഡിയോ തുടങ്ങിയവയ്ക്ക് വാടക ഈടാക്കുമ്പോഴും പാർക്കിങ് ഒരുക്കാൻ സ്ഥലം ലേലത്തിൽ നൽകുമ്പോൾ കരാറുകാർക്കും നികുതി ബാധകം.

* മാസംതോറും പതിനായിരം രൂപയോ അതിൽക്കൂടുതലോ വാടകയുള്ള കടകൾക്ക്.

* ദിവസവും ആയിരമോ അതിലധികമോ രൂപയ്ക്ക് വാടക ഈടാക്കുന്ന മുറികൾ (താമസത്തിന്).

* ബലിത്തറ, പുള്ളുവൻപാട്ട് തുടങ്ങിയ കാര്യങ്ങൾക്ക് കുത്തകാവകാശം എടുക്കുന്നവർക്ക്.

* ദേവസ്വംബോർഡിന്റെ പ്രസിദ്ധീകരണങ്ങൾക്ക് (ഡയറി, കലണ്ടർ തുടങ്ങിയവ) ആചാരപരമായ എല്ലാ കാര്യങ്ങളുടെയും കുത്തകാവകാശം സംബന്ധിച്ച് അഡ്വാൻസ് റൂളിങ് ഫയൽചെയ്യാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. ദേവസ്വങ്ങളിലെ മാസംതോറുമുള്ള വരവ്, ചെലവ് കണക്കുകൾ തുടങ്ങിയവ പിറ്റേമാസം അഞ്ചിനകം ഉദ്യോഗസ്ഥർ നൽകണം. വീഴ്ചമൂലം പിഴ ഒടുക്കേണ്ടിവന്നാൽ ഉദ്യോഗസ്ഥരിൽനിന്ന് ഇടാക്കും.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!