Connect with us

Breaking News

ബാറുകൾ വീണ്ടും രാത്രി 11 വരെ; ഉത്തരവ് ഉടൻ

Published

on

Share our post

തിരുവനന്തപുരം : കോവിഡ് സാഹചര്യത്തിൽ നാലു മാസത്തിലേറെയായി പരിമിതപ്പെടുത്തിയ ബാറുകളുടെ പ്രവർത്തനസമയം പഴയപടിയാക്കുന്നു. രാത്രി 11 വരെ ബാറുകൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്ന ബാറുടമകളുടെ ആവശ്യം സർക്കാർ അംഗീകരിച്ചു. ഉത്തരവ് ഉടനുണ്ടാകും. രണ്ടാം കോവിഡ് ലോക്ഡൗണിന് ശേഷം തുറന്നപ്പോൾ രാത്രി 9 വരെ മാത്രമാണ് പ്രവർത്തനം. ഏറ്റവുമധികം വരുമാനം ലഭിക്കേണ്ട സമയത്ത് അടച്ചിടുന്നതുമൂലമുള്ള നഷ്ടത്തെക്കുറിച്ച് ബാറുടമകൾ എക്സൈസ് വകുപ്പിനോട് പരാതിപ്പെട്ടിരുന്നു.

കോവിഡ് മൂലം ബാർ മേഖലയിലുണ്ടായ വരുമാന നഷ്ടം കണക്കിലെടുത്ത് പുതിയ ബാറുകൾക്ക് നിയന്ത്രണം വേണമെന്ന ബാറുടമകളുടെ ആവശ്യം പുതിയ മദ്യനയത്തിൽ സർക്കാർ ഭാഗികമായി അംഗീകരിച്ചേക്കും. ഭാവിയിൽ പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മാത്രം ബാർ ലൈസൻസ് നൽകണമെന്നും 50 മുറികളെങ്കിലുമുള്ള ഹോട്ടലുകൾക്ക് മാത്രമേ ലൈസൻസ് നൽകാവൂ എന്നുമായിരുന്നു മദ്യനയ രൂപീകരണത്തിന് മുന്നോടിയായി ബാറുടമകൾ ഉന്നയിച്ച ആവശ്യം. അനിയന്ത്രിതമായി ലൈസൻസുകൾ നൽകുന്നത് ബാർ വ്യവസായ മേഖലയെ തകർക്കുമെന്നും സേവനത്തിന്റെ ഗുണനിലവാരം കുറയുമെന്നുമാണ് ഇവർ ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ വർഷം ബിസിനസിൽ 40 % കുറവുണ്ടായതും അറിയിച്ചു.

എന്നാൽ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുമെന്നതിനാൽ ഒറ്റയടിക്ക് പുതിയ ത്രീ, ഫോർ സ്റ്റാർ ഹോട്ടലുകളെ തടയാൻ സർക്കാർ ഇഷ്ടപ്പെടുന്നില്ല. പകരം പുതിയ ബാർ ലൈസൻസ് ലഭിക്കണമെങ്കിൽ ത്രീ സ്റ്റാർ ഹോട്ടലിന് കുറഞ്ഞത് 30 മുറികളും ഫോർ സ്റ്റാർ ഹോട്ടലിന് 40 മുറികളും ഫൈവ് സ്റ്റാർ ഹോട്ടലിന് 50 മുറികളും എന്ന നിബന്ധന ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. 2023 മുതൽ ലൈസൻസ് അനുവദിക്കുന്നവയ്ക്ക് ഇവ ബാധകമാക്കും. നിലവിൽ 10 മുറി ഉണ്ടെങ്കിൽ ബാർ ലൈസൻസ് ലഭിക്കും. അതേസമയം, ബാർ ലൈസൻസ് ലക്ഷ്യമിട്ട് ഏകദേശം 270 ഹോട്ടലുകൾ സംസ്ഥാനത്ത് നിർമാണം തുടങ്ങിയിട്ടുണ്ട്. ഇവ നിലവിലെ കെട്ടിടനിർമാണ പ്ലാനിൽ മാറ്റം വരുത്തേണ്ടിവരും.

നിലവിൽ 670 ബാറുകളാണ് സംസ്ഥാനത്തുള്ളത്. ബീയർ–വൈൻ പാർലറുകളുടെ ടൂറിസം പ്രാധാന്യം കണക്കിലെടുത്ത് ഇവയുടെ മുറികളുടെ എണ്ണത്തിൽ കർശന നിബന്ധന വന്നേക്കില്ലെന്നാണ് സൂചന.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!