Connect with us

Breaking News

മലയോരത്ത് യാത്രാ പ്രതിസന്ധി : കെ.എസ്.ആർ.ടി.സി.യുടെ മുടങ്ങിയ പത്ത് സർവീസുകൾ പുനരാരംഭിച്ചില്ല

Published

on

Share our post

കേളകം : കോവിഡ് പ്രതിസന്ധികളിൽ നിർത്തിവെച്ച നൂറുശതമാനം സർവീസുകൾ ഓടിത്തുടങ്ങിയെന്ന് കെ.എസ്.ആർ.ടി.സി. പ്രഖ്യാപിച്ചത് ഒരാഴ്ച മുമ്പാണ്. എന്നാൽ കേളകം, കൊട്ടിയൂർ, പേരാവൂർ തുടങ്ങിയ മലയോര മേഖലകളിൽ മാത്രം ഇപ്പോഴും 10 സർവീസുകൾ പുനരാരംഭിച്ചിട്ടില്ല. പാൽച്ചുരം വഴി ഓടിക്കൊണ്ടിരുന്നതുൾപ്പെടെയുള്ള സർവീസുകളാണ് കെ.എസ്.ആർ.ടി.സി. നിർത്തലാക്കിയത്.

ദീർഘദൂര സർവീസുകളടക്കം നിർത്തലാക്കിയവയിൽപ്പെടും. ലോക്ഡൗണിൽ നിർത്തലാക്കിയ ഈ സർവീസുകൾ ഒന്നും കെ.എസ്.ആർ.ടി.സി. പുനരാരംഭിച്ചില്ല. നേരത്തെ മാനന്തവാടിയിൽനിന്ന്‌ പാൽച്ചുരം വഴി 30 ഓളം സർവീസുകളുണ്ടായിരുന്നതാണ്. അരമണിക്കൂർ ഇടവിട്ട് ബസുകളുണ്ടായിരുന്നു.

ഇപ്പോഴത് 20-ഓളമായി കുറഞ്ഞു. ബളാൽ, ചീക്കാട്, പയ്യന്നൂർ, കോട്ടയം തുടങ്ങി കൂടുതൽ വരുമാനം ലഭിക്കുന്ന സർവീസുകളാണ് തുടങ്ങാത്തവയിലേറെയും. ലോക്‌ഡൗണിനുശേഷം എട്ട്‌ സർവീസുകൾ മാത്രമാണ് ചുരംവഴി കെ.എസ്.ആർ.ടി.സി. പുനരാരംഭിച്ചിരുന്നത്.  യാത്രക്കാരുടെയും കെ.എസ്.ആർ.ടി.സി. സംരക്ഷണസമിതി ഉൾപ്പെടെ വിവിധ സംഘടനകളുടെയും പ്രതിഷേധത്തെ തുടർന്നാണ് കൂടുതൽ ട്രിപ്പുകൾ തുടങ്ങിയത്.

അടക്കാത്തോട് ശാന്തിഗിരി സർവീസും മുടങ്ങിയവയിൽ ഉൾപ്പെടുന്നു. മറ്റു ബസുകൾ സർവീസ് നടത്താത്ത അടക്കാത്തോട് ശാന്തിഗിരിയിലേക്കുണ്ടായിരുന്ന ഏക സർവീസും പുനരാരംഭിച്ചിട്ടില്ല. കൊളക്കാട് വഴി ഉണ്ടായിരുന്ന ട്രിപ്പ് പുനരാരംഭിക്കാത്തത്   റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഇത് തുടങ്ങിയിരുന്നു. വൈകീട്ടാണ് യാത്രക്കാർ കൂടുതൽ ദുരിതത്തിലാകുന്നത്.

രാത്രി 7.45-ന് മാനന്തവാടിയിൽനിന്നും കോട്ടയത്തേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ സർവീസാണ് പുനരാരംഭിക്കാത്തതിൽ പ്രധാനം. രാത്രി 8.30-ന്‌ കേളകത്തെത്തുന്ന ഈ ബസിനെ എറണാകുളത്തും മറ്റു ജില്ലകളിലും ഉപരിപഠനം നടത്തുന്നവരടക്കം മലയോരജനത ഏറെ ആശ്രയിക്കുന്നതാണ്. മലയോരത്തുനിന്ന്‌ തൃശ്ശൂർ വഴി സർവീസ് നടത്തുന്ന ഏക ബസ്സും ഇതായിരുന്നു. കൊട്ടിയൂർ-ഇരിട്ടി-തലശ്ശേരി-കോഴിക്കോട്-എടപ്പാൾ-തൃശ്ശൂർ-മുവാറ്റുപുഴ വഴി രാവിലെ കോട്ടയത്തെത്തുന്ന സർവീസാണിത്. വൈകീട്ട് 5.20-ന് കോട്ടയത്തുനിന്ന്‌ പുറപ്പെട്ട് രാവിലെ തിരിച്ചെത്തും.

മാനന്തവാടി ഡിപ്പോയിൽത്തന്നെ കൂടുതൽ വരുമാനമുള്ള (30,000 രൂപ-40,000 രൂപ) ഈ സർവീസ് പുനരാരംഭിച്ചിട്ടില്ല. തിരിച്ച് രാവിലെ 4.30 ഓടെ ഇരിട്ടിയിലും ആറോടെ മാനന്തവാടിയിലും എത്തുന്ന ഈ സർവീസിനെ വയനാടിന്റെ വിവിധ ഭാഗങ്ങളിലുള്ളവരും ഗൂഡല്ലൂർ, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നവരും ആശ്രയിക്കുന്നതാണ്. ഈ സർവീസ് അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!