Connect with us

Breaking News

മലയോരത്ത് യാത്രാ പ്രതിസന്ധി : കെ.എസ്.ആർ.ടി.സി.യുടെ മുടങ്ങിയ പത്ത് സർവീസുകൾ പുനരാരംഭിച്ചില്ല

Published

on

Share our post

കേളകം : കോവിഡ് പ്രതിസന്ധികളിൽ നിർത്തിവെച്ച നൂറുശതമാനം സർവീസുകൾ ഓടിത്തുടങ്ങിയെന്ന് കെ.എസ്.ആർ.ടി.സി. പ്രഖ്യാപിച്ചത് ഒരാഴ്ച മുമ്പാണ്. എന്നാൽ കേളകം, കൊട്ടിയൂർ, പേരാവൂർ തുടങ്ങിയ മലയോര മേഖലകളിൽ മാത്രം ഇപ്പോഴും 10 സർവീസുകൾ പുനരാരംഭിച്ചിട്ടില്ല. പാൽച്ചുരം വഴി ഓടിക്കൊണ്ടിരുന്നതുൾപ്പെടെയുള്ള സർവീസുകളാണ് കെ.എസ്.ആർ.ടി.സി. നിർത്തലാക്കിയത്.

ദീർഘദൂര സർവീസുകളടക്കം നിർത്തലാക്കിയവയിൽപ്പെടും. ലോക്ഡൗണിൽ നിർത്തലാക്കിയ ഈ സർവീസുകൾ ഒന്നും കെ.എസ്.ആർ.ടി.സി. പുനരാരംഭിച്ചില്ല. നേരത്തെ മാനന്തവാടിയിൽനിന്ന്‌ പാൽച്ചുരം വഴി 30 ഓളം സർവീസുകളുണ്ടായിരുന്നതാണ്. അരമണിക്കൂർ ഇടവിട്ട് ബസുകളുണ്ടായിരുന്നു.

ഇപ്പോഴത് 20-ഓളമായി കുറഞ്ഞു. ബളാൽ, ചീക്കാട്, പയ്യന്നൂർ, കോട്ടയം തുടങ്ങി കൂടുതൽ വരുമാനം ലഭിക്കുന്ന സർവീസുകളാണ് തുടങ്ങാത്തവയിലേറെയും. ലോക്‌ഡൗണിനുശേഷം എട്ട്‌ സർവീസുകൾ മാത്രമാണ് ചുരംവഴി കെ.എസ്.ആർ.ടി.സി. പുനരാരംഭിച്ചിരുന്നത്.  യാത്രക്കാരുടെയും കെ.എസ്.ആർ.ടി.സി. സംരക്ഷണസമിതി ഉൾപ്പെടെ വിവിധ സംഘടനകളുടെയും പ്രതിഷേധത്തെ തുടർന്നാണ് കൂടുതൽ ട്രിപ്പുകൾ തുടങ്ങിയത്.

അടക്കാത്തോട് ശാന്തിഗിരി സർവീസും മുടങ്ങിയവയിൽ ഉൾപ്പെടുന്നു. മറ്റു ബസുകൾ സർവീസ് നടത്താത്ത അടക്കാത്തോട് ശാന്തിഗിരിയിലേക്കുണ്ടായിരുന്ന ഏക സർവീസും പുനരാരംഭിച്ചിട്ടില്ല. കൊളക്കാട് വഴി ഉണ്ടായിരുന്ന ട്രിപ്പ് പുനരാരംഭിക്കാത്തത്   റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഇത് തുടങ്ങിയിരുന്നു. വൈകീട്ടാണ് യാത്രക്കാർ കൂടുതൽ ദുരിതത്തിലാകുന്നത്.

രാത്രി 7.45-ന് മാനന്തവാടിയിൽനിന്നും കോട്ടയത്തേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ സർവീസാണ് പുനരാരംഭിക്കാത്തതിൽ പ്രധാനം. രാത്രി 8.30-ന്‌ കേളകത്തെത്തുന്ന ഈ ബസിനെ എറണാകുളത്തും മറ്റു ജില്ലകളിലും ഉപരിപഠനം നടത്തുന്നവരടക്കം മലയോരജനത ഏറെ ആശ്രയിക്കുന്നതാണ്. മലയോരത്തുനിന്ന്‌ തൃശ്ശൂർ വഴി സർവീസ് നടത്തുന്ന ഏക ബസ്സും ഇതായിരുന്നു. കൊട്ടിയൂർ-ഇരിട്ടി-തലശ്ശേരി-കോഴിക്കോട്-എടപ്പാൾ-തൃശ്ശൂർ-മുവാറ്റുപുഴ വഴി രാവിലെ കോട്ടയത്തെത്തുന്ന സർവീസാണിത്. വൈകീട്ട് 5.20-ന് കോട്ടയത്തുനിന്ന്‌ പുറപ്പെട്ട് രാവിലെ തിരിച്ചെത്തും.

മാനന്തവാടി ഡിപ്പോയിൽത്തന്നെ കൂടുതൽ വരുമാനമുള്ള (30,000 രൂപ-40,000 രൂപ) ഈ സർവീസ് പുനരാരംഭിച്ചിട്ടില്ല. തിരിച്ച് രാവിലെ 4.30 ഓടെ ഇരിട്ടിയിലും ആറോടെ മാനന്തവാടിയിലും എത്തുന്ന ഈ സർവീസിനെ വയനാടിന്റെ വിവിധ ഭാഗങ്ങളിലുള്ളവരും ഗൂഡല്ലൂർ, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നവരും ആശ്രയിക്കുന്നതാണ്. ഈ സർവീസ് അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!