Connect with us

Breaking News

നിശ്ചിത കാലയളവില്‍ പലിശ മാത്രം: പുതിയ ഭവന വായ്പയെക്കുറിച്ച് അറിയാം

Published

on

Share our post

നിശ്ചിത കാലയളവില്‍ പലിശമാത്രം അടയ്ക്കാവുന്ന ഭവനവായ്പയുമായി ബാങ്കുകള്‍. സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്കാണ് പുതിയ ഭവനവായ്പാ പദ്ധതി ആദ്യമായി അവതരിപ്പിച്ചത്. നിലവിലുള്ള ഇടപാടുകാര്‍ക്കും പുതിയവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. മറ്റൊരു ബാങ്കില്‍ നിലവില്‍ വായ്പയുള്ളവര്‍ക്ക് സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡിലേയ്ക്ക് മാറാനും സൗകര്യമുണ്ട്. ഭാവിയില്‍ മറ്റുബാങ്കുകളും പദ്ധതിയുമായി വന്നേക്കും.

പലിശമാത്രം എത്രകാലം? 

പൂര്‍ത്തിയാക്കിയ വീടുകളോ ഫ്‌ളാറ്റുകളോ വാങ്ങുന്നതിനാണ് ഇതുപ്രകാരം വായ്പ ലഭിക്കുക. ‘പലിശമാത്രമുള്ള കാലയളവ്’ കഴിഞ്ഞാല്‍ മുതലിനൊപ്പം പലിശയും ചേര്‍ത്തുള്ള ഇ.എം.ഐ ആണ് അടയ്‌ക്കേണ്ടിവരിക. ഒരുവര്‍ഷം മുതല്‍ മൂന്നുവര്‍ഷംവരെയാണ് പലിശ മാത്രം അടയ്ക്കാനുള്ള സൗകര്യമുള്ളത്. ഈ കാലയളവ് അവസാനിച്ചാല്‍ സാധാരണ വായ്പ അക്കൗണ്ടായി മാറുമെന്ന് ചുരുക്കം. 

എത്ര തുകവരെ ലഭിക്കും?

35 ലക്ഷം മുതല്‍ 3.5കോടി രൂപവരെയാണ് വ്യക്തികള്‍ക്ക് പദ്ധതി പ്രകാരം വായ്പ ലഭിക്കുക. ശമ്പള വരുമാനക്കാര്‍ക്ക് 30 വര്‍ഷവും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക് 25 വര്‍ഷവുമാണ് വായ്പയുടെ പരമാവധി കാലാവധി.

എന്താണ് മെച്ചം?

വായ്പയുടെ പ്രാരംഭ കാലയളവില്‍ കുറച്ചുപണം പ്രതിമാസം അടച്ച് വീട് സ്വന്തമാക്കാന്‍ കഴിയുമെന്നതാണ് നേട്ടം. തുടക്കത്തില്‍ ഉയര്‍ന്ന പ്രതിമാസ തവണ നല്‍കാതെ ആഢംബര അപ്പാര്‍ട്ടുമെന്റുകളോ വില്ലകളോ വാങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് ഈ ഓഫര്‍ അനുയോജ്യമാണ്. തുടക്കത്തില്‍ കൂടുതല്‍ തുക ഇ.എം.ഐ അടയ്ക്കാന്‍ കഴിയാത്തവര്‍ക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താം.

കണക്കുകള്‍ ഇങ്ങനെ

20 വര്‍ഷക്കാലയളവില്‍ ഏഴുശതമാനം പലിശ നിരക്കില്‍ 50 ലക്ഷം രൂപ വായ്പയെടുത്തെന്നിരിക്കട്ടെ. മൂന്നുവര്‍ഷം പലിശയനത്തില്‍മാത്രം മൊത്തം അടയ്‌ക്കേണ്ടിവരിക ഏകദേശം 10.50 ലക്ഷം രൂപയാണ്. ഇതുപ്രകാരം പ്രതിമാസം അടയ്‌ക്കേണ്ടിവരിക ശരാശരി 29,000 രൂപയാണ്. മുതലിനൊപ്പം പലിശയും അടയ്ക്കുകയാണെങ്കില്‍ 39,000 രൂപയെങ്കിലുമാകും. അതായത് മൂന്നുവര്‍ഷം പ്രതിമാസം 10,000 രൂപ ലാഭിക്കാം.

മൊത്തം ചെലവ് വിലയിരുത്താം

തുടക്കകാലയളവില്‍ പലിശമാത്രവും പിന്നെ മുതലും ചേര്‍ത്ത് അടയ്‌ക്കേണ്ടിവരുന്ന ചെലവും തുടക്കംമുതലെ മുഴുവന്‍ ഇ.എം.ഐ അടയ്ക്കുമ്പോഴുള്ള തുകയും താരതമ്യംചെയ്തശേഷം മാത്രം ഇത്തരം വായ്പകളെടുക്കുക. തുടക്കത്തില്‍ കുറച്ചു തുക അടച്ചാല്‍ മതിയെന്നുകരുതി കടക്കെണിയില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കുക. മൂന്നുവര്‍ഷം കഴിഞ്ഞാല്‍ ഇഎംഐയിലുണ്ടാകുന്ന വര്‍ധന താങ്ങാനകുമോയെന്നും മുന്‍കൂട്ടി കണക്കുകൂട്ടുക.

വാടകയ്ക്ക് താമസിക്കുന്നവര്‍

നിലവില്‍ ഉയര്‍ന്ന വാടക നല്‍കി താമസിക്കുന്നവര്‍ക്ക് പൂര്‍ത്തിയായ വീട്ടിലേയ്ക്കുമാറാന്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താം. വാടകയിനത്തില്‍ ചെലവാക്കുന്ന തുകമാത്രം നല്‍കി മൂന്നുവര്‍ഷംവരെ മുന്നോട്ടു പോകാനാകൂം. പൂര്‍ത്തിയായ ഭവനമായതിനാല്‍ ഉടനെതന്നെ താമസം മാറ്റാനുമാകും. നിലവില്‍ 20,000 – 25,000 രൂപ പ്രതിമാസം വാടക നല്‍കുന്നവര്‍ക്ക് പ്രയോജനകരമാണ്. 


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!