Breaking News
താലൂക്കാസ്പത്രി ഭൂമി കയ്യേറി സ്വകാര്യ വ്യക്തി നിർമിച്ച കടയും വീടും അധികൃതർ പൊളിച്ച് മാറ്റി

പേരാവൂർ: പേരാവൂർ താലൂക്കാസ്പത്രിയുടെ പുറമ്പോക്ക് ഭൂമി കയ്യേറി സ്വകാര്യ വ്യക്തി നിർമിച്ച കടകളും വീടും ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖറുടെ ഉത്തരവിന്മേൽ അധികൃതരെത്തി പൊളിച്ചു മാറ്റി. ആസ്പത്രിക്ക് സമീപം താമസിച്ചിരുന്ന അരയാക്കൂൽ സക്കീന ജില്ലാ കലക്ടർക്ക് നല്കിയ റിവിഷൻ ഹരജി തള്ളിയാണ് 1957-ലെ കേരള ഭൂസംരക്ഷണ നിയമ പ്രകാരം അനധികൃത കയ്യേറ്റം റവന്യൂ അധികൃതർ ഒഴിപ്പിച്ചത്.
റി.സർവേ 41/1 -ൽ പെട്ട ആസ്പത്രി പുറമ്പോക്ക് ഭൂമിയിലെ രണ്ട് സെന്റ് സ്ഥലത്തെ കയ്യേറ്റമാണ് ഇരിട്ടി താലൂക്ക് തഹസിൽദാർ സി.വി. പ്രകാശിന്റെയും ഭൂരേഖാ തഹസിൽദാർ എസ്. ലേഖയുടെയും നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെയെത്തിയ റവന്യൂ അധികൃതർ പൊളിച്ചു നീക്കിയത്. രണ്ട് കടമുറികളും ഒരു വീടുമാണ് ഭാഗികമായി പൊളിച്ചുമാറ്റിയത്. പേരാവൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പോലീസ് സംഘവും പേരാവൂർ അഗ്നിരക്ഷാ സേനയും സ്ഥലത്തുണ്ടായിരുന്നു. വ്യാഴാഴ്ചയോടെ കയ്യേറ്റം പൂർണമായും ഒഴിപ്പിച്ച് സ്ഥലത്ത് അതിരു കല്ലുകൾ സ്ഥാപിക്കുമെന്ന് റവന്യൂ അധികൃതർ പറഞ്ഞു.
ഇതിനു സമീപം തളയൻ കണ്ടി അഹമ്മദ്കുട്ടി കയ്യേറിയ ഭൂമിയിലും അതിരുകല്ലുകൾ സ്ഥാപിക്കും. മറ്റ് കയ്യേറ്റങ്ങൾ കോടതി വിധിയുടെ അടിസ്ഥനത്തിലാവും ഒഴിപ്പിക്കുക. കയ്യേറ്റങ്ങൾ സ്വമേധയാ പൊളിച്ചുമാറ്റാൻ ഉടമക്ക് 2021 ഫെബ്രുവരിയിൽ ഇരിട്ടി തഹസിൽദാർ നോട്ടീസ് നല്കിയെങ്കിലും സബ് കളക്ടർക്ക് അപ്പീൽ നൽകുകയും 2021 ആഗസ്തിൽ അപ്പീൽ ഹരജി തള്ളുകയും ചെയ്തു. ഇതിനെതിരെ 2021 സെപ്തംബറിൽ ജില്ലാ കലക്ടർക്ക് നല്കിയ റിവിഷൻ ഹർജി ശനിയാഴ്ച തള്ളിയതോടെയാണ് കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ റവന്യൂ അധികൃതർ നടപടി സ്വീകരിച്ചത്.
അരയാക്കൂൽ സക്കീന കഴിഞ്ഞ മാസം മരണപ്പെട്ടിരുന്നു. ഇവരുടെ ആശ്രിതർക്ക് ശനിയാഴ്ച നോട്ടീസ് നല്കിയാണ് നിയമനടപടികൾ പൂർത്തീകരിച്ചത്. ഡെപ്യൂട്ടി തഹസിൽദാർമാരായ എം.സി. സീനത്ത്, കെ. ഷീന, പേരാവൂർ വില്ലേജ് ഓഫീസർ അഭിനേഷ്, താലൂക്ക് സർവേയർമാരായ രവീന്ദ്രൻ കണ്ണോത്ത്, ഷിജിൽ, താലൂക്ക് ഓഫീസ് ജീവനക്കാരായ കെ. രാജേഷ്, എൻ. സുജീഷ്, പി. ലനീഷ്, ടി.പി. മണി, ഇ. ദീപേഷ് എന്നിവരും ഒഴിപ്പിക്കൽ നടപടികൾക്ക് നേതൃത്വം നല്കി.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login