ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
Breaking News
കണ്ണിനുള്ളിൽ ക്യാമറയും ചിപ്പും, ഇത് ഞെട്ടിക്കും കണ്ടെത്തൽ, അന്ധൻമാർക്ക് സഹായകരമാകും

ചെസ് എന്ന സിനിമയിൽ നടൻ ദിലീപിന്റെ നായക കഥാപാത്രം അന്ധനായി അഭിനയിക്കുന്നുണ്ട്. ഇവിടെ സലിംകുമാറിന്റെ ജോലിക്കാരൻ കഥാപാത്രം അന്ധനാണെന്നു കരുതി ദിലീപിനു മുന്നിൽ പ്രേമസല്ലാപങ്ങളും വസ്ത്രമില്ലാതെ നടക്കുകയുമൊക്കെ ചെയ്യുന്നു. പിന്നീട് ദിലീപിനു കണ്ണുകാണാം എന്നറിയുമ്പോൾ സലിംകുമാർ ഞെട്ടുന്ന ഒരു ഞെട്ടലുണ്ട്. സലിംകുമാറിനെ പോലെ അന്ധൻമാർക്കു മുന്നിൽ എന്തും കാട്ടുന്നവർ അതുപോലെ ഞെട്ടാൻ തയാറാകുക. കാരണം കണ്ണിന്റെയുള്ളിൽ ഒരു ചിപ്പ് ഘടിപ്പിച്ചു കാഴ്ച നൽകുന്ന പദ്ധതികൾ യാഥാർഥ്യത്തിലേക്കെത്തുകയാണ്.
ബയോണിക് ഐ എന്നാണു ചിപ്പുകളുപയോഗിച്ചു കാഴ്ച ലഭ്യമാക്കുന്ന പദ്ധതികളെ പൊതുവെ വിളിക്കുന്നത്. പദ്ധതിയിൽ കണ്ണിൽ പ്രകാശ കിരണങ്ങളെ സ്വീകരിച്ചു സിഗ്നലുകളായി തലച്ചോറിനു കൈമാറുന്ന ഭാഗമാണു റെറ്റിന. ഇതിനു സമീപത്തായി ഘടിപ്പിക്കുന്ന ചിപ്പാണു കാഴ്ച സമ്മാനിക്കുന്നത്. കണ്ണിനു മുൻപിൽ കണ്ണടയിലെ ക്യാമറ പകർത്തുന്ന ദൃശ്യങ്ങൾ റെറ്റിനയിലെ ഈ ചിപ്പിലേക്ക് എത്തുന്നു. ഇവ തമ്മിൽ വയർലെസ് ബന്ധം ആയതിനാൽ കണ്ണട ഊരുമ്പോൾ പ്രത്യേകിച്ചു ബുദ്ധമുട്ടുകളുമില്ല. ചിപ്പ് ഘടിപ്പിക്കാൻ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട് എന്നു മാത്രം.
∙ സാധാരണ ശസ്ത്രക്രിയ
കണ്ണിലെ തകരാറുള്ള ഭാഗം ഏതാണെന്നു തിരിച്ചറിയുകയാണ് ആദ്യ പടി. അതിനു ശേഷം ആ വ്യക്തിയുടെ രക്ത ഗ്രൂപ്പിനടക്കം യോജിക്കുന്ന, തകരാറില്ലാത്ത കണ്ണിന്റെ ഭാഗം കണ്ടെത്തുകയാണ് അടുത്ത പടി. മരിച്ചവരിൽ നിന്നു മാത്രമാണു കണ്ണുകൾ എടുക്കാൻ കഴിയുകയെന്നതിനാൽ കാത്തിരിപ്പ് നീളാനും സാധ്യതയുണ്ട്. അന്ധൻമാരിൽ നിന്നു പോലും കണ്ണിന്റെ ഭാഗങ്ങൾ സ്വീകരിക്കുകയുമാകാം. എങ്കിലും മരിച്ച് നിശ്ചിത സമയത്തിനുള്ളിൽ കണ്ണ് സ്വീകരിക്കുന്ന വ്യക്തിയിൽ പ്രവർത്തിച്ചു തുടങ്ങേണ്ടതുമുണ്ട്. അത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുകയാണ് പുതിയ സാങ്കേതിക വിദ്യ.
ചിപ്പും കണ്ണടയും ക്യാമറയും അടക്കമുള്ള ഉപകരണങ്ങൾ എപ്പോൾ വേണമെങ്കിലും ലഭ്യമാകും എന്നതിനാൽ തിരക്കുപിടിച്ച് ശസ്ത്രക്രിയ നടത്തേണ്ടതില്ല. ഫീനിക്സ് 99 എന്ന ചിപ്പാണു കൃത്രിമ കണ്ണിനായി റെറ്റിനയുടെ ഉള്ളിൽ ഘടിപ്പിക്കുന്നത്. മറ്റൊരാളുടെ മരണത്തിനായി കാത്തിരിക്കേണ്ടതുമില്ല. പേസ്മേക്കർ പോലെയുള്ള ഉപകരണം ശരീരത്തിൽ തുന്നിച്ചേർക്കുന്നതു പോലെ കണ്ണിനുള്ളിൽ ചിപ്പ് ഘടിപ്പിക്കുന്നു. സാധാരണ അയാളുടെ കണ്ണ് എങ്ങനെയായിരുന്നോ അതുപോലെ തന്നെയാകും ശസ്ത്രക്രിയയ്ക്കു ശേഷവും. കണ്ണടയിലെ ക്യാമറ നിങ്ങൾക്കു കണ്ടെത്താൻ കഴിയാതെ വന്നാൽ നിങ്ങൾ അന്ധൻ എന്നു കരുതി കാണിക്കുന്നതെല്ലാം അയാൾ കാണുന്നുണ്ടാകും. ഭ്രമം എന്ന സിനിമയിലെ പൃഥ്വിരാജ് ചെയ്യുന്നതുപോലെ.
ഭ്രമത്തിൽ അന്ധനാണെന്നു കരുതി പൃഥ്വിരാജിന്റെ കഥാപാത്രവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന നായിക പിന്നീടാണു മനസ്സിലാക്കുന്നത് എല്ലാം അയാൾ കാണുന്നുണ്ടായിരുന്നു എന്ന്. സമാന സ്ഥിതി നിങ്ങൾക്കും വരാതിരിക്കണമെങ്കിൽ, അന്ധനാണു നിങ്ങളുടെ പങ്കാളിയെങ്കിൽ അവർ ശസ്ത്രക്രിയ നടത്തിയോ ഇല്ലയോ എന്നു കണ്ടെത്തുക മാത്രമേ വഴിയുള്ളൂ. ഉറങ്ങിക്കിടക്കുന്നയാൾ കണ്ണട തലയിൽ വച്ച് ചിലപ്പോൾ നിങ്ങളുടെ നീക്കങ്ങളെ നിരീക്ഷിക്കുകയാകാം. ഉറങ്ങുന്ന അന്ധന്റെ മുറിയിൽ നിങ്ങൾ വസ്ത്രം മാറുന്നത് അയാൾ ആസ്വദിക്കുന്നുണ്ടാകാം. ഇങ്ങനെയൊക്കെ സംഭവിക്കാമെങ്കിലും ഇതിനു സാധ്യത വളരെ കുറവാണ്. പുതിയ രീതിയിൽ ലക്ഷക്കണക്കിനു വരുന്ന അന്ധർക്കു കാഴ്ച ലഭിക്കുകയാണ് ചെയ്യുന്നത്. അതിനെ ദുരുപയോഗം ചെയ്യാൻ മുതിരുന്നവർ വളരെ കുറവായിരിക്കും.
∙ പരീക്ഷണം ചെമ്മരിയാടിൽ
ഓസ്ട്രേലിയയിൽ ചെമ്മരിയാടിലാണു പരീക്ഷണം നടത്തിയത്. അവയിൽ കൃത്രിമ കണ്ണുകൾ വച്ചു പിടിപ്പിച്ചു മറ്റ് ആടുകൾക്കൊപ്പം വിട്ടാണ് അവയുടെ കാഴ്ച ശക്തി പരിശോധിച്ചത്. മറ്റുള്ള ആടുകൾക്കൊപ്പമോ, അല്ലെങ്കിൽ അവയെക്കാളും മികച്ചതോ ആയ കാഴ്ച കൃത്രിമ കണ്ണുകൾ ഘടിപ്പിച്ച ആടുകൾക്കുണ്ടെന്നു പഠനം വ്യക്തമാക്കി. തുടർന്നാണു കാഴ്ച പരിമിതർക്കായി ഇത് പരീക്ഷിക്കാമെന്ന തീരുമാനത്തിലേക്കു ഗവേഷകർ എത്തിയത്. ഫീനിക്സ് 99 ചിപ്പ് റെറ്റിനയുടെ ഉള്ളിൽ ഘടിപ്പിക്കുന്നതു കൊണ്ട് മൃഗങ്ങൾക്ക് എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടോയെന്നാണു ചെമ്മരിയാടുകളിലെ പഠനം കൊണ്ട് ഉദ്ദേശിച്ചത്. ന്യൂ സൗത്ത് വെയ്ൽസ് സർവകലാശാല, സിഡ്നി സർവകലാശാല എന്നിവിടങ്ങളിലെ വിദഗ്ധരാണു ഗവേഷണം നടത്തിയത്. കാര്യമായ പ്രശ്നങ്ങൾ ഒന്നും തന്നെയില്ലാതെ അവ പ്രവർത്തിക്കുന്നു എന്നു കണ്ടതോടെ മനുഷ്യരിൽ ചെറിയ തോതിൽ ബയോണിക് ഐ പരീക്ഷണം തുടങ്ങിയിട്ടുണ്ട്.
ഫീനിക്സ് 99 ചിപ്പുപയോഗിച്ചു പ്രകാശ രശ്മികൾ റെറ്റിനയിൽ പതിക്കുമ്പോഴുണ്ടാകുന്നതിനു സമാനമായ ആവേഗങ്ങൾ സൃഷ്ടിക്കുകയാണു ചെയ്യുന്നത്. ഇവ റെറ്റിനയിൽ നിന്നു തലച്ചോറിലെത്തുന്നതോടെ കാഴ്ച അനുഭവിക്കാനാകുന്നു. കണ്ണിൽ ഘടിപ്പിക്കുന്ന ചിപ്പിനു സമീപത്തുള്ള പേശികളിൽ നിന്ന് ഇതുവരെ വിപരീതമായി ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നത് ഈ സാങ്കേതിക വിദ്യ ഭാവിയിൽ സാധാരണയാകും എന്ന സൂചന നൽകുന്നു.
ലോകമാകെ 220 കോടി ആളുകൾക്ക് ചെറിയ രീതിയിലെങ്കിലും കാഴ്ച പ്രശ്നങ്ങളുണ്ട്. ഇവർക്കായി ഓരോ വർഷവും 250 കോടി യുഎസ് ഡോളർ ചെലവഴിക്കുന്നു. ഈ കണക്കുകളാണ് ഭാവിയിൽ വലിയ നേട്ടമായി മാറാൻ സാധ്യതയുള്ള മേഖല എന്ന നിലയിൽ വലിയ മുതൽമുടക്കുകൾക്കു ഗവേഷകരും വൻകിട സ്ഥാപനങ്ങളും മുതിരുന്നത്.
∙ പദ്ധതി തുടങ്ങിയത് 2011ൽ
2011ൽ പ്രാരംഭഘട്ട ഗവേഷണം പൂർത്തിയാക്കി ബയോണിക് ഐ പരീക്ഷണം തുടങ്ങിയിരുന്നു. ഫീനിക്സ് 99 ചിപ്പ് സെറ്റ് ഉപയോഗിച്ചു തന്നെയായിരുന്നു അന്നും പരീക്ഷണം. കൂടുതൽ മനുഷ്യരിലേക്ക് പരീക്ഷണം നടത്താൻ ഇപ്പോഴാണു തുടങ്ങുന്നത്.
കാഴ്ച ലഭ്യമാക്കുന്ന മറ്റൊരു പദ്ധതിയാണ് ഓറിയോൺ. ഫീനിക്സ് 99 ചിപ്പ് ഘടിപ്പിക്കുന്നത് കണ്ണിലെ റെറ്റിനയിലാണെങ്കിൽ ഓറിയോണിൽ തലച്ചോറിലാണു ചിപ്പ് ഘടിപ്പിക്കുന്നത്. പുറത്തു നിന്നുള്ള സിഗ്നലുകളെ തലച്ചോറിലെ ചിപ്പ് ആവേഗങ്ങളാക്കിയാണ് ഇതിൽ കാഴ്ച അനുഭവമാക്കുന്നത്.
ഫീനിക്സിനു പുറമേ ഫ്രഞ്ച് കമ്പനിയായ പിക്സിം വിഷന്റെ പ്രൈമ എന്ന ഉപകരണം, മറ്റൊരു ഓസ്ട്രേലിയൻ കമ്പനിയായ ബയോണിക് വിഷൻ ടെക്നോളജീസിന്റെ പദ്ധതി എന്നിവയാണു വലിയ രീതിയിൽ ഗവേഷണം മുന്നേറുന്നവ. നിലവിലെ സാങ്കേതിക വിദ്യ ഉപയോഗിച്ചു കാഴ്ച ലഭ്യമാക്കുന്നതിനു 1,50,000 യുഎസ് ഡോളർ ചെലവാണു കണക്കാക്കുന്നത്. ഉയർന്ന ചെലവ് കാരണം ഇപ്പോഴത്തെ ബയോണിക് ഐ ശസ്ത്രക്രിയകൾ എല്ലാവർക്കും സാധ്യമല്ലാത്തവയാണ്. എന്നാൽ ഭാവിയിൽ ഇവയുടെ ചെലവ് കുറയുമെന്നും കൂടുതൽ ആളുകളിലേക്ക് എത്തിക്കാനാകുമെന്നുമാണു ഗവേഷകർ കരുതുന്നത്.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

Breaking News
പ്ലസ് ടു പരീക്ഷാ ഫലം മെയ് 21 ന്

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മെയ് 21 പ്രഖ്യാപിക്കും. മൂല്യ നിർണയം പൂർത്തിയായി. ടാബുലേഷൻ പ്രവർത്തികൾ നടന്നു വരികയാണ്. 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മെയ് 14ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 21ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ഏഴ് ജില്ലകളിൽ പ്ലസ് വണിന് 30 ശതമാനം സീറ്റ് വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. യോഗ്യരായ എല്ലാ കുട്ടികളുടെയും പ്രവേശനം ഉറപ്പാക്കും. മെയ് 14 മുതൽ പ്ലസ് വണ് പ്രവേശനത്തിന് അപേക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. ജൂൺ 18 ന് പ്ലസ് വണ് ക്ലാസുകൾ തുടങ്ങും.
Breaking News
കാണാതായ യുവാവിനെ ഇരിട്ടി പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി : ഇന്നലെ രാവിലെ കാണാതായ യുവാവിനെ പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീങ്ങാകുണ്ടം സ്വദേശി പി ഡി സിജുവിന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ സിജുവിനെ കാണാതായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login