Connect with us

Breaking News

നിയന്ത്രണങ്ങൾ നീങ്ങി; മാക്കൂട്ടം-ചുരം പാതയിൽ ഗതാഗതം പതിവുപോലെ

Published

on

Share our post

ഇരിട്ടി : മാക്കൂട്ടം ചുരംപാതയിൽ രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ഗതാഗതം പതിവുപോലെയായതിന്റെ ആശ്വാസത്തിലാണ് അന്തസ്സംസ്ഥാന യാത്രക്കാർ. കോവിഡ് നിയന്ത്രണങ്ങൾ കഴിഞ്ഞദിവസം പൂർണമായും നീക്കിയതോടെ ചുരംപാത വഴിയുള്ള യാത്രക്കാരുടെ എണ്ണം പതിൻമടങ്ങ് വർധിച്ചു.

പൊതുഗതാഗതവും പൂർണതോതിലായതോടെ മേഖലയിലെ വ്യാപാര-വാണിജ്യ മേഖലയിലും പ്രത്യേക ഉണർവ് പ്രകടമായി. കോവിഡിനെത്തുടർന്ന് അന്തസ്സംസ്ഥാന യാത്രക്കാർക്കും ചരക്ക് വാഹനങ്ങൾക്കും ഏർപ്പെടുത്തിയ നിയന്ത്രണം ഒരുവർഷമായി അതുപോലെ തുടരുകയായിരുന്നു. കോവിഡിന്റെ പേരിൽ സംസ്ഥാന അതിർത്തിയിൽ മണ്ണിട്ട് ഗതാഗതം പൂർണ്ണമായും തടഞ്ഞത് ആദ്യം മാക്കൂട്ടത്തായിരുന്നു.

ഇതിനു മാറ്റം വന്നെങ്കിലും രണ്ടാംതരംഗത്തോടെ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. കേന്ദ്ര സർക്കാർ രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് രാജ്യം മുഴുവൻ നിയന്ത്രണം ഇല്ലാതെ സഞ്ചരിക്കാമെന്ന ഉത്തരവിറക്കിയിട്ടും ചുരംപാതയിലെ നിയന്ത്രണം നീക്കാൻ അധികൃതർ തയ്യാറായിരുന്നില്ല.

കേരള-ഗോവ സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർക്ക് ആർ.ടി.പി.സി.ആർ. വേണമെന്ന ഉത്തരവ് വ്യാഴാഴ്ചയാണ് കർണാടക സർക്കാർ പിൻവലിച്ചത്. രണ്ട് ഡോസ് വാക്സിനെടുത്തതിന്റെ സർട്ടിഫിക്കറ്റ് അതിർത്തി കടക്കാൻ നിർബന്ധമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് ആർ.ടി.പി.സി.ആർ. നിയന്ത്രണങ്ങൾ നീക്കിക്കൊണ്ടുള്ള ഉത്തരവ് ചെക്പോസ്റ്റ് അധികൃതർക്ക് ലഭിച്ചത്. ചുരം പാത വഴിയുള്ള സ്ഥിരം യാത്രക്കാർക്ക് പുറമെ ഇരുചക്രവാഹനങ്ങളും ടാക്സികളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ പുലർച്ചെമുതൽ തന്നെ എത്തി.

കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് കർണാടകത്തിൽ പ്രവേശിക്കുന്നതിന് ചുരംപാതയിൽ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കിയതിൽ കോൺഗ്രസ് പ്രവർത്തകർ വിരാജ്പേട്ടയിൽ മധുരം വിതരണം ചെയ്ത് ആഹ്ലാദം പ്രകടിപ്പിച്ചു. കുടക് ഡി.സി.സി. പ്രസിഡന്റ് ധർമരാജ ഉത്തപ്പ, വീരാജ്‌പേട്ട നഗരസഭാ കൗൺസിലർ സി.കെ. പ്രിത്യുനാഥ്, ഡി.സി.സി. അംഗം ആർ.കെ.സലാം, കോൺഗ്രസ് വീരാജ്‌പേട്ട ടൗൺ കമ്മിറ്റി പ്രസിഡന്റ് ജി.ജി. മോഹൻ തുടങ്ങിയവർ നേതൃത്വം നൽകി.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!