Breaking News
‘പുതുക്കിയ വില നിർമാണച്ചെലവിന് തികയില്ല’ ; കേരളത്തിൽ വ്യാജ എൻ 95 മാസ്കുകളുടെ കുത്തൊഴുക്ക്

കൊച്ചി : മാസ്കുകൾക്കും പി.പി.ഇ കിറ്റിനും പുതിയ വില നിശ്ചയിച്ച് സർക്കാർ ഉത്തരവു വന്നതോടെ കേരളത്തിൽ വ്യാജ എൻ 95 മാസ്കുകളുടെയും പി.പി.ഇ കിറ്റുകളുടെയും വിതരണത്തിൽ വ്യാപക വർധന. ഇക്കാര്യം ശ്രദ്ധയിൽപെട്ടതോടെ പരിശോധന കടുപ്പിക്കാൻ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം തീരുമാനിച്ചെങ്കിലും നിയമ നടപടിക്ക് നിർവാഹമില്ലാത്ത ദുരവസ്ഥയിലാണ് ഉദ്യോഗസ്ഥർ. പുതുക്കിയ വിലയനുസരിച്ച് എൻ 95 മാസ്ക് 15 രൂപയ്ക്കും പി.പി.ഇ കിറ്റ് 175 രൂപയ്ക്കുമപ്പുറം വില ഈടാക്കുന്നത് കുറ്റകരമാണ്. വ്യാപാരികളെ ഇക്കാര്യം ബോധ്യപ്പെടുത്തുന്ന നടപടി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം തുടങ്ങിയിട്ടുണ്ടെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ പി.എം. ജയൻ അറിയിച്ചു. സർക്കാർ നിശ്ചയിച്ച പുതിയ വില ഇതിന്റെ നിർമാണച്ചെലവിന് പോലും തികയില്ലെന്ന് വിതരണക്കാർ പറയുന്നു.
എന്തടിസ്ഥാനത്തിലാണ് ഈ വില നിശ്ചയിച്ചതെന്നും വ്യക്തമല്ല. ഗുണനിലവാര പരിശോധനയ്ക്ക് നിലവിൽ മാനദണ്ഡങ്ങളില്ലാത്തതും വ്യാജൻ വ്യാപകമാകാൻ കാരണമാണ്. ഹിമാചൽ പ്രദേശ്, ഡൽഹി, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്ന് മൂന്നും നാലും രൂപയ്ക്കു മാസ്കുകൾ എത്തിച്ച് വ്യാജ ഐ.എസ്‍.ഐ സീൽ പതിപ്പിച്ച് എൻ 95 എന്ന പേരിൽ വഴിയോരത്ത് മാസ്ക് വിൽപന വ്യാപകമാണ്. വഴിയോരത്തല്ലെങ്കിലും കടകളിൽ മാനദണ്ഡമനുസരിച്ചു ഗുണനിലവാരമില്ലാത്ത പി.പി.ഇ കിറ്റുകളും വിൽപനയ്ക്കെത്തുന്നുണ്ടെന്നു വ്യാപാരികളും സൂചിപ്പിക്കുന്നു.
നിയമത്തിലെ അവ്യക്തത കാരണം നടപടി കടുപ്പിക്കാനാവാത്ത നിസ്സഹായതയിലാണ് അധികൃതർ. 328 രൂപയായിരുന്നു പിപിഇ കിറ്റിന്റെ ഏറ്റവും കുറഞ്ഞ പഴയ വില. 26 രൂപ മാസ്കിനും. അതാണു 175, 15 എന്ന നിലയിലേക്കു സർക്കാർ വില നിശ്ചയിച്ചു താഴ്ത്തിയത്. കേരളത്തിൽ പിപിഇ കിറ്റ്, എൻ 95 മാസ്ക് എന്നിവയുടെ ഔദ്യോഗിക നിർമാതാക്കൾ വിരലിലെണ്ണാവുന്നവരേയുള്ളൂ. അവർക്കു തന്നെ നിശ്ചിത മാനദണ്ഡമനുസരിച്ചുള്ള മാസ്കോ പിപിഇ കിറ്റോ ഈ വിലയിൽ മാർക്കറ്റിൽ വിൽക്കുന്നതിനു നിർവാഹവുമില്ല. കാരണം ഇതിനായുള്ള അസംസ്കൃത വസ്തുക്കളുടെ ചെലവു തന്നെ നിശ്ചയിച്ചു പുതിയ വിലയേക്കാൾ കൂടുതലാണെന്നതാണ് പ്രശ്നം.
ലോകത്ത് മികച്ച എൻ 95 വിതരണക്കാരായ 3 എം പോലുള്ള കമ്പനികൾ അവരുടെ ഗുണമേന്മയുള്ള മാസ്കുകളുടെ കേരളത്തിലെ വിൽപന നിർത്തി. വില നിയന്ത്രണം വന്നതോടെ ഗുണനിലവാരത്തിന്റെ പേരിലായാലും വിൽപനയ്ക്കു തടസ്സമാകുന്ന സാഹചര്യം ഒഴിവാക്കാനാണ് അവരുടെ വിതരണം തന്നെ നിർത്തിയത്. ഗുണനിലവാരത്തിന്റെ പേരിലല്ല പുതിയ വില നിർണയിച്ചതെന്ന് വ്യാപാരികളിലും വിതരണക്കാരിലും പരക്കേ ആക്ഷേപമുണ്ട്. മാത്രമല്ല, കടകളിൽ സ്റ്റോക്കുള്ള പി.പി.ഇ കിറ്റും മാസ്കും എങ്ങനെ ചെലവാക്കുമെന്ന കാര്യത്തിലും വ്യാപാരികൾ ആശങ്കയിലാണ്.
മികച്ച ബ്രാൻഡഡ് മാസ്കുകളും പിപിഇ കിറ്റുകളും വിൽക്കുന്നതിന് സർക്കാർ അനുമതി ആവശ്യമാണെന്ന് വിതരണക്കാരും വ്യാപാരികളും പറയുന്നു. അല്ലാത്ത പക്ഷം, ഗുണനിലവാരം കുറഞ്ഞ എൻ 95 മാസ്കുകൾക്കു പ്രചാരം കൂടുകയും സർക്കാർ ലക്ഷ്യമിടുന്ന ആരോഗ്യസുരക്ഷ അവതാളത്തിലാവുകയും അതുവഴി കോവിഡ് വ്യാപനം ഏറുകയും ചെയ്യുമെന്നും വ്യാപാരികൾ ആശങ്കപ്പെടുന്നു. മാത്രമല്ല, മാസ്കുകളുടെ ഗുണനിലവാരം പരിശോധിക്കാൻ കേരളത്തിൽ ഒരു മാനദണ്ഡമോ നിർദേശമോ നിലവിലില്ല. പരിശോധിക്കേണ്ട ഡ്രഗ്സ് കൺട്രോൾ വിഭാഗം ഐഎസ്ഐ മുദ്രയുണ്ടോ എന്നു പരിശോധിക്കുന്നതല്ലാതെ മറ്റൊരു പരിശോധനയും നടത്തുന്നുമില്ല. മറ്റേതെങ്കിലും രീതിയിലുള്ള പരിശോധനയ്ക്ക് ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിനു മാർഗനിർദേശം ലഭിച്ചിട്ടുമില്ല.
കേന്ദ്രസർക്കാരിന്റെ നിർദേശമനുസരിച്ച് കോയമ്പത്തൂരിലെ സിട്ര എന്ന കേന്ദ്ര ഏജൻസിയുടെ അംഗീകാരമില്ലാതെ മാസ്കുകളോ പി.പി.ഇ കിറ്റുകളോ മാർക്കറ്റിൽ വിൽക്കാൻ പാടില്ലെന്നുണ്ട്. സിട്രയുടെ അംഗീകാരമുള്ള കമ്പനികൾ കേരളത്തിൽ അധികമില്ല. അതുകൊണ്ടുതന്നെ സിട്രയുടെ അംഗീകാരമില്ലാത്ത മാസ്കുകളും മറ്റും സംസ്ഥാനത്ത് സുലഭവുമാണ്. വില നിയന്ത്രണം കൂടി വന്നതോടെ സിട്ര അംഗീകാരത്തിന് പുറമേ വ്യാജ മാസ്കുകളുടെ വരവ് കൂടിയെന്നതാണ് പരിശോധനയ്ക്ക് ഇറങ്ങിയ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ.
മാസ്ക് മരുന്നിനത്തിൽ പെടുന്നതല്ലാത്തതും പരിശോധന നടത്തുന്നതിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് വിലങ്ങുതടിയാണ്.ആരോഗ്യരക്ഷ ഉദ്ദേശിക്കുന്നുവെങ്കിൽ ബ്രാൻഡഡ് ഉൽപന്നങ്ങൾ മാത്രമേ മാസ്ക്, പി.പി.ഇ കിറ്റ് ഇനത്തിൽ ഉപയോഗിക്കാവൂ എന്ന മട്ടിൽ സർക്കാർ നിലപാട് സ്വീകരിച്ചില്ലെങ്കിൽ വലിയ അപകടമാവും ഭാവിയിൽ ഉണ്ടാവുക എന്ന് വർഷങ്ങളായി എൻ 95 വിതരണം ചെയ്യുന്ന വ്യാപാരി വ്യക്തമാക്കി.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login