Connect with us

Breaking News

ആറളത്ത് ആനമതിലിന്റെ പുനർനിർമാണം ആരംഭിച്ചു

Published

on

Share our post

ഇരിട്ടി: ആറളം വന്യജീവിസങ്കേതത്തെ പുനരധിവാസ മേഖലയുമായി വേർതിരിക്കുന്ന വനാതിർത്തിയിൽ സ്ഥാപിച്ച ആനമതിലിന്റെ തകർന്ന ഭാഗം പുനർനിർമിക്കുന്ന പ്രവൃത്തി ആരംഭിച്ചു. കാട്ടാന ജനവാസമേഖലയിലേക്കും ആറളം ഫാമിലേക്കും പ്രവേശിക്കുന്നത് മതിൽ തകർത്ത ഭാഗത്തുകൂടിയാണ്. വളയംചാൽമുതൽ കോട്ടപ്പറവരെയുള്ള മതിലിന്റെ ഭാഗങ്ങളിൽ ആറിടങ്ങളിലായി 100 മീറ്ററോളം ഭാഗമാണ് കാട്ടാന തകർത്തത്. മതിൽ തകർന്നിട്ട് കുറെ മാസങ്ങളായെങ്കിലും പുനർനിർമിച്ചിരുന്നില്ല.

കഴിഞ്ഞ ദിവസം ചെത്ത് തൊഴിലാളിയെ കാട്ടാന കുത്തിക്കൊന്നതോടെ വനംവകുപ്പിന്റെ അനാസ്ഥയ്ക്കെതിരേ പ്രതിഷേധം ശക്തമാവുകയും തകർന്ന മതിൽ പുനർനിർമിക്കാത്തത് വിമർശനങ്ങൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു. മതിലിന്റെ പുനർനിർമാണത്തിന് അഞ്ചുലക്ഷം രൂപയാണ് വനംവകുപ്പ് അനുവദിച്ചിരിക്കുന്നത്.

നിലവിലുള്ള ആനമതിൽ ഫലപ്രദമല്ലാത്തതിനാൽ വളയംചാൽമുതൽ പൊട്ടിച്ചിപ്പാറ 10.5 കിലോമീറ്റർ പൊക്കം കൂട്ടിയുള്ള ആനമതിൽ ഉൾപ്പെടെയുള്ള പ്രതിരോധമാർഗങ്ങൾ ഉണ്ടാക്കാൻ 22 കോടി രൂപ രണ്ടുവർഷം മുൻപ്‌ സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ വ്യക്തതയുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ആനമതിലിന് പകരം മറ്റ് പ്രതിരോധമാർഗങ്ങളെക്കുറിച്ചും വനംവകുപ്പിൽനിന്ന്‌ അഭിപ്രായം ഉയർന്നതോടെയാണ് തീരുമാനം നീണ്ടുപോകുന്നത്.

കഴിഞ്ഞദിവസം മേഖലയിലെ വന്യമൃഗശല്യം പരിഹരിക്കുന്നതിന് മൂന്ന് മന്ത്രിമാർ ഉൾപ്പെട്ട സംഘം ഫാമിൽ ജനപ്രതിനിധികളുമായും മറ്റും നടത്തിയ ചർച്ചയിൽ ആനമതിൽതന്നെ മതിയെന്ന് ബന്ധപ്പെട്ടവരെ അറിയിക്കാൻ തീരുമാനിച്ചിരുന്നു. കാട്ടാന പ്രതിരോധ കാര്യത്തിൽ ഹൈക്കോടതിയിൽ നിലനില്ക്കുന്ന കേസിൽ ആനമതിലിന് അനുകൂലമായി റിപ്പോർട്ട് നൽകാനും നിർദേശിച്ചിരുന്നു. പുതിയ മതിൽ സ്ഥാപിക്കുന്നതുവരെ നിലവിലുള്ള മതിൽ പൊളിഞ്ഞ ഇടങ്ങളിൽ പുനഃസ്ഥാപിക്കാനും വനംവകുപ്പിന് നിർദേശം നൽകിയിരുന്നു. മന്ത്രിതല സംഘത്തിന്റെ പരിശോധനയുടെ ഭാഗമായാണ് തകർന്ന മതിൽ പുനഃസ്ഥാപിക്കാനുള്ള നടപടികൾ വേഗത്തിലായത്. 

ആറളം വന്യജീവി സങ്കേതത്തിനുള്ളിൽ നിന്ന്‌ മതിൽ തകർന്ന ഭാഗത്തുകൂടി ആറളം ഫാമിലും പുനരധിവാസ മേഖലയിലുമായി എത്തിയ ആനക്കൂട്ടങ്ങളിൽ കുറെയെണ്ണത്തെ കഴിഞ്ഞ ദിവസങ്ങളിൽ വനത്തിലേക്ക് തുരത്തിയിരുന്നു. എന്നാൽ ഇവയിൽ ഭൂരിഭാഗവും തിരികെ ഫാമിനുള്ളിലേക്ക് തന്നെ പ്രവേശിച്ചതായും സംശയിക്കുന്നു. കഴിഞ്ഞ ദിവസം പുനരധിവാസ മേഖലയിൽ വയനാട്ടിൽനിന്നുള്ള കുടുംബങ്ങൾക്ക് പതിച്ചുനൽകിയ മേഖലയിൽ പത്തോളം ആനകളെ കണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!