Connect with us

Breaking News

ആറളത്ത് ആനമതിലിന്റെ പുനർനിർമാണം ആരംഭിച്ചു

Published

on

Share our post

ഇരിട്ടി: ആറളം വന്യജീവിസങ്കേതത്തെ പുനരധിവാസ മേഖലയുമായി വേർതിരിക്കുന്ന വനാതിർത്തിയിൽ സ്ഥാപിച്ച ആനമതിലിന്റെ തകർന്ന ഭാഗം പുനർനിർമിക്കുന്ന പ്രവൃത്തി ആരംഭിച്ചു. കാട്ടാന ജനവാസമേഖലയിലേക്കും ആറളം ഫാമിലേക്കും പ്രവേശിക്കുന്നത് മതിൽ തകർത്ത ഭാഗത്തുകൂടിയാണ്. വളയംചാൽമുതൽ കോട്ടപ്പറവരെയുള്ള മതിലിന്റെ ഭാഗങ്ങളിൽ ആറിടങ്ങളിലായി 100 മീറ്ററോളം ഭാഗമാണ് കാട്ടാന തകർത്തത്. മതിൽ തകർന്നിട്ട് കുറെ മാസങ്ങളായെങ്കിലും പുനർനിർമിച്ചിരുന്നില്ല.

കഴിഞ്ഞ ദിവസം ചെത്ത് തൊഴിലാളിയെ കാട്ടാന കുത്തിക്കൊന്നതോടെ വനംവകുപ്പിന്റെ അനാസ്ഥയ്ക്കെതിരേ പ്രതിഷേധം ശക്തമാവുകയും തകർന്ന മതിൽ പുനർനിർമിക്കാത്തത് വിമർശനങ്ങൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു. മതിലിന്റെ പുനർനിർമാണത്തിന് അഞ്ചുലക്ഷം രൂപയാണ് വനംവകുപ്പ് അനുവദിച്ചിരിക്കുന്നത്.

നിലവിലുള്ള ആനമതിൽ ഫലപ്രദമല്ലാത്തതിനാൽ വളയംചാൽമുതൽ പൊട്ടിച്ചിപ്പാറ 10.5 കിലോമീറ്റർ പൊക്കം കൂട്ടിയുള്ള ആനമതിൽ ഉൾപ്പെടെയുള്ള പ്രതിരോധമാർഗങ്ങൾ ഉണ്ടാക്കാൻ 22 കോടി രൂപ രണ്ടുവർഷം മുൻപ്‌ സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ വ്യക്തതയുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ആനമതിലിന് പകരം മറ്റ് പ്രതിരോധമാർഗങ്ങളെക്കുറിച്ചും വനംവകുപ്പിൽനിന്ന്‌ അഭിപ്രായം ഉയർന്നതോടെയാണ് തീരുമാനം നീണ്ടുപോകുന്നത്.

കഴിഞ്ഞദിവസം മേഖലയിലെ വന്യമൃഗശല്യം പരിഹരിക്കുന്നതിന് മൂന്ന് മന്ത്രിമാർ ഉൾപ്പെട്ട സംഘം ഫാമിൽ ജനപ്രതിനിധികളുമായും മറ്റും നടത്തിയ ചർച്ചയിൽ ആനമതിൽതന്നെ മതിയെന്ന് ബന്ധപ്പെട്ടവരെ അറിയിക്കാൻ തീരുമാനിച്ചിരുന്നു. കാട്ടാന പ്രതിരോധ കാര്യത്തിൽ ഹൈക്കോടതിയിൽ നിലനില്ക്കുന്ന കേസിൽ ആനമതിലിന് അനുകൂലമായി റിപ്പോർട്ട് നൽകാനും നിർദേശിച്ചിരുന്നു. പുതിയ മതിൽ സ്ഥാപിക്കുന്നതുവരെ നിലവിലുള്ള മതിൽ പൊളിഞ്ഞ ഇടങ്ങളിൽ പുനഃസ്ഥാപിക്കാനും വനംവകുപ്പിന് നിർദേശം നൽകിയിരുന്നു. മന്ത്രിതല സംഘത്തിന്റെ പരിശോധനയുടെ ഭാഗമായാണ് തകർന്ന മതിൽ പുനഃസ്ഥാപിക്കാനുള്ള നടപടികൾ വേഗത്തിലായത്. 

ആറളം വന്യജീവി സങ്കേതത്തിനുള്ളിൽ നിന്ന്‌ മതിൽ തകർന്ന ഭാഗത്തുകൂടി ആറളം ഫാമിലും പുനരധിവാസ മേഖലയിലുമായി എത്തിയ ആനക്കൂട്ടങ്ങളിൽ കുറെയെണ്ണത്തെ കഴിഞ്ഞ ദിവസങ്ങളിൽ വനത്തിലേക്ക് തുരത്തിയിരുന്നു. എന്നാൽ ഇവയിൽ ഭൂരിഭാഗവും തിരികെ ഫാമിനുള്ളിലേക്ക് തന്നെ പ്രവേശിച്ചതായും സംശയിക്കുന്നു. കഴിഞ്ഞ ദിവസം പുനരധിവാസ മേഖലയിൽ വയനാട്ടിൽനിന്നുള്ള കുടുംബങ്ങൾക്ക് പതിച്ചുനൽകിയ മേഖലയിൽ പത്തോളം ആനകളെ കണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!