Connect with us

Breaking News

എം.വി.ഡി. ചതിച്ചു; ഓപ്പറേഷന്‍ സൈലന്‍സില്‍ കുടുങ്ങിയത് നൂറുകണക്കിന് ഫ്രീക്കന്‍മാര്‍

Published

on

Share our post

കൊച്ചി : ഇഷ്ടത്തിനനുസരിച്ച് വാഹനങ്ങളിൽ മോടികൂട്ടിയവർക്ക് പിടിവീഴുന്നു. കാതടപ്പിക്കുന്ന ശബ്ദത്തിൽ ഹരം കണ്ടെത്തുന്നവരെയും കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്ലൈറ്റുകൾ ഉപയോഗിക്കുന്നവരെയും പൂട്ടാൻ മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ഇറങ്ങിക്കഴിഞ്ഞു. ‘ഓപ്പറേഷൻ സൈലൻസ്’ എന്നാണ് പരിശോധനയുടെ പേര്. മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും നടത്തുന്ന പരിശോധനയിൽ നിരവധി നിയമലംഘനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്.

കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിൽ മോട്ടോർവാഹന വകുപ്പ് നാലു മണിക്കൂർ നടത്തിയ വാഹനപരിശോധനയിൽ 204 നിയമലംഘനങ്ങൾ കണ്ടെത്തി കേസെടുത്തു, 6.11 ലക്ഷം രൂപ പിഴയും ഈടാക്കി. ജില്ലയിൽ നഗരങ്ങളും ഉൾപ്രദേശങ്ങളും കേന്ദ്രീകരിച്ച് ആറ് സ്ക്വാഡുകളാണ് രംഗത്തുണ്ടായിരുന്നത്. പരിശോധനയിൽ ഹെൽമെറ്റില്ലാതെ യാത്രചെയ്തവർ മുതൽ ചട്ടം ലംഘിച്ച് സർവീസ് നടത്തിയ അന്തസ്സംസ്ഥാന ലോറികൾ വരെ കുടുങ്ങി. അപകടകരമായി വാഹനമോടിച്ച ഏതാനും ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തു.

‘ഓപ്പറേഷൻ സൈലൻസറി’ൽ 52 എണ്ണം കുടുങ്ങി

ഇരുചക്ര വാഹനങ്ങളുടെ ശബ്ദം കൂട്ടാൻ പുകക്കുഴലിൽ സൂത്രപ്പണി ചെയ്ത 54 യുവാക്കൾക്ക് പിടിവീണു. സൈലൻസറിൽ കൃത്രിമത്വം കാണിച്ചാണ് പടക്കം പൊട്ടുന്ന ശബ്ദം കേൾപ്പിക്കുന്നത്. 18-നും 25-നും ഇടയിൽ പ്രായമുള്ളവരാണ് ഏറെയും കുടുങ്ങിയത്. പിഴ ചുമത്തിയശേഷം ഒരാഴ്ചയ്ക്കുള്ളിൽ സൈലൻസറുകൾ മാറ്റി ആർ.ടി. ഓഫീസുകളിൽ വാഹനം ഹാജരാക്കാനും നിർദേശം നൽകി. ഇവ ശബ്ദ-വായു മലിനീകരണത്തിന് കാരണമാകുന്നുണ്ട്. സാധാരണഗതിയിൽ 92 ഡെസിബൽവരെ ശബ്ദമേ ബൈക്കുകൾക്കും ബുള്ളറ്റുകൾക്കും പാടുള്ളൂ. ഇത്തരം ബൈക്കുകൾ അതിന്റെ പത്തിരട്ടി ശബ്ദം ഉണ്ടാക്കും.

ഓപ്പറേഷൻ സൈലൻസിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ കഴിഞ്ഞ മൂന്ന് ദിവസമായി നടത്തിയ പരിശോധനകളിൽ 402 കേസുകളാണ് രജിസ്റ്റർ ചെയ്തത്. പിഴയായി 10,16,400 രൂപ ഇടാക്കിയിട്ടുണ്ടെവന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. വാഹനത്തിൽ ഘടനാപരമായ മാറ്റങ്ങൾ വരുത്തിയവരും പരിശോധനയിൽ കുടുങ്ങിയിട്ടുണ്ട്. മോടികൂട്ടിയത് നീക്കം ചെയ്തില്ലെങ്കിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുമെന്ന് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ അറിയിച്ചു.

കാസർകോട് ജില്ലയിലാണ് താരതമ്യേന കുറവ് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മൂന്ന് ദിവസത്തിനിടെ 16 ബൈക്കുകൾ പിടികൂടി. 96,000 രൂപ പിഴ ഈടാക്കി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നടത്തിയ പരിശോധനയിൽ അനധികൃതമായി രൂപമാറ്റം വരുത്തിയും അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൈലൻസറുകൾ ഉപയോഗിച്ചും ഓടിയ ബൈക്കുകളാണ് പിടിച്ചത്. ശബ്ദമലിനീകരണം കുറക്കുന്നതിനായി മോട്ടോർ ബൈക്കുകളുടെ അനധികൃത രൂപമാറ്റത്തിന് എതിരേയും നടപടി സ്വീകരിക്കുന്നുണ്ട്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!