Connect with us

Breaking News

കേരള ഓട്ടോ ലിമിറ്റഡ് യൂണിറ്റ് പിണറായിയിൽ; കണ്ണൂരിനിത് പുത്തനുണർവ്

Published

on

Share our post

കണ്ണൂർ: പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോമൊബൈൽസ് പിണറായിയിൽ വൈദ്യുത വാഹന നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് ധാരണാപത്രം ഒപ്പിട്ടത് കണ്ണൂരിന്റെ വ്യവസായ വികസനത്തിലേക്കുള്ള പുത്തൻചുവടുവെപ്പായി. ലോർഡ്‌സ് ഓട്ടോമാട്ടീവുമായുള്ള സംയുക്ത സംരംഭത്തിനാണ് തിരുവനന്തപുരത്ത് വെച്ച് കെ.എ.എൽ.എം.ഡി. പി.വി. ശശീന്ദ്രനും ലോർഡ്‌സ് മാർക് ഇൻഡസ്ട്രീസ് സ്ഥാപകൻ സച്ചിദാനന്ദ് ഉപാദ്ധ്യായയും ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.

കെ.എ.എൽ ലോർഡ്‌സ് ഓട്ടോമോട്ടിവ് വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് എന്നായിരിക്കും സംയുക്ത സംരംഭത്തിന്റെ പേര്. 20 കോടിമുതൽ 30 കോടി രൂപ വരെ ചെലവു വരുന്നതാണ് യൂണിറ്റ്. പിണറായി ഇൻഡസ്ട്രിയൽ കോ ഓപറേറ്റീവ് സൊസൈറ്റിന്റെ ( പിക്കോസ്)​ കീഴിലായിരിക്കും കമ്പനി തുടങ്ങുന്നത്. പിക്കോസിന്റെ സ്ഥലം ലീസിനെടുത്താണ് വാഹനനിർമ്മാണ യൂണിറ്റ് തുടങ്ങുന്നത്.

ഈ വർഷം അവസാനത്തോടെ ഉത്പ്പാദനം

വൈദ്യുതി വാഹനനയത്തിന് രൂപം നൽകിയ രാജ്യത്തെ സംസ്ഥാനങ്ങളിലൊന്നാണ് കേരളം.ഇൗ വർഷം അവസാനത്തോടെ വ്യാവസായികാടിസ്ഥാനത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം തുടങ്ങും. പുതിയ സംരംഭത്തിൽ പരമാവധി ഓഹരികൾ ലോർഡ്‌സ് ഓട്ടോമാട്ടിവിനായിരിക്കും. ലോർഡ്‌സ് മാർക്ക് ഇൻഡസ്ട്രീസിന്റെ സഹോദര സ്ഥാപനമാണ് ലോർഡ്‌സ് ഓട്ടോമോട്ടിവ് പ്രൈവറ്റ് ലിമിറ്റഡ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കിഴക്കൻ യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലും വാഹനങ്ങൾ എത്തിക്കാനാണ് യൂണിറ്റിന്റെ പദ്ധതി.

കല്യാശേരി, പാപ്പിനിശേരി പഞ്ചായത്തുകളിലായി വ്യവസായവകുപ്പിന്റെ പക്കലുണ്ടായിരുന്ന ഇരിണാവിലെ 120 ഏക്കർ സ്ഥലം കേന്ദ്രസർക്കാരിൽനിന്ന് വിട്ടുകിട്ടാത്തതാണ് പിണറായിയിൽ പിക്കോസിന്റെ പക്കലുള്ള സ്ഥലത്തേക്ക് ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണ യൂണിറ്റ് പോകുന്നതിന്പിന്നിൽ.​ കോസ്റ്റ് ഗാർഡ് അക്കാഡമി സ്ഥാപിക്കാൻ പത്തു വർഷം മുമ്പ് കേന്ദ്ര സർക്കാരിന് ഇരിണാവിലെ സ്ഥലം കൈമാറിയിരുന്നു. നിർദ്ദിഷ്ട പദ്ധതിക്ക് ഉപയോഗിച്ചില്ലെങ്കിൽ തിരിച്ചുതരണം എന്ന ഉപാധിയോടെയായിരുന്നു കൈമാറ്റം. എന്നാൽ കോസ്റ്റ്ഗാർഡ് അക്കാഡമി കർണാടകയിലേക്ക് മാറ്റിയതോടെ ഇരിണാവിലെ സ്ഥലം വെറുതെ കിടക്കുകയാണ്.

കോസ്റ്റ് ഗാർഡ് അക്കാഡമിക്കായി ഉപയോഗിക്കാത്തതിനാൽ സ്ഥലം തിരിച്ചുകൊടുക്കണമെന്ന വ്യവസ്ഥയുള്ളതിനാൽ 2016ൽ അന്നത്തെ വ്യവസായ മന്ത്രി ഇ.പി.ജയരാജനാണ് വൈദ്യുതി വാഹനങ്ങളുടെ കമ്പനി ഇവിടെ സ്ഥാപിക്കാനുള്ള ആലോചനയ്ക്ക് തുടക്കമിട്ടത്.സർക്കാരിന്റെയും സ്വകാര്യ വ്യവസായികളുടെയും സംയുക്ത സംരംഭമെന്ന നിലയിൽ പി .പി .പി അടിസ്ഥാനത്തിൽ കമ്പനി തുടങ്ങാനായിരുന്നു നീക്കം.അന്നു മുതൽ സ്ഥലം തിരിച്ചു തരാൻ ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര പ്രതിരോധ മന്ത്രാലയം ഇതിന് തയ്യാറായിട്ടില്ല.

കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ്

കേരള സർക്കാർ പൊതുമേഖലാ വാഹന നിർമ്മാണ സ്ഥാപനമാണ് കേരള ഓട്ടോമൊബൽസ് ലിമിറ്റഡ്. ഓട്ടോറിക്ഷകൾ, പിക്കപ് വാനുകൾ, ഡെലിവറി വാനുകൾ തുടങ്ങിയ മുച്ചക്ര വാഹനങ്ങളാണ് ഇവിടെ നിർമ്മിക്കുന്നത്. 1978ൽ തിരുവനന്തപുരത്ത് നെയ്യാറ്റിൻകര ആറാലുംമൂട് എന്ന സ്ഥലത്താണ് ഫാക്ടറി തുടങ്ങിയത്. 2012 വരെ 185,000ത്തോളം വാഹനങ്ങൾ നിർമിച്ചിട്ടുണ്ട്. 2012ൽ ഐ.എസ്.ഒ 9001: 2000 സർട്ടിഫിക്കറ്റ് കമ്പനിക്ക് ലഭിച്ചു. ബാംഗ്ലാദേശ്, സുഡാൻ, നൈജീരിയ, നേപ്പാൾ തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് കമ്പനിയിൽ നിന്നും വാഹനങ്ങൾ കയറ്റുമതി ചെയ്യുന്നു. ഐ.എസ്.ആർ.ഒ.യുടെ ബഹിരാകാശ വാഹനങ്ങൾക്കു വേണ്ട ചില ഭാഗങ്ങളും കമ്പനി നിർമ്മിക്കപ്പെടുന്നുണ്ട്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന നീംജി ഇലക്ട്രിക് ഓട്ടോറിക്ഷ കമ്പനി നിർമ്മിക്കുന്നു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!