Connect with us

Breaking News

സൈനികർക്ക്‌ കളരി പരിശീലനവുമായി വത്സൻ ഗുരുക്കൾ

Published

on

Share our post

പാനൂർ: തുടർച്ചയായ നാലാംതവണയും സൈനികരെ കളരി പരിശീലിപ്പിക്കുകയാണ് ചമ്പാട് സ്വദേശി കൂടത്തിൽ വത്സൻ ഗുരുക്കൾ. ‍ഡൽഹിക്കടുത്ത റാണാപ്രതാപ് റിക്രൂട്ട് ട്രെയിനിങ് സെന്ററിലാണ് പരിശീലനം.

2017-ൽ രാജസ്ഥാനിലെ കോട്ടയിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്.) സംഘത്തിന് പരിശീലനം നൽകിയാണ് തുടക്കം. 2018-ലും ഇതേസ്ഥലത്ത്‌ തന്നെയായിരുന്നു. 2019-ൽ തെലങ്കാനയിലും. ഫെബ്രുവരി 1 മുതലാണ് ഡൽഹി, രാജസ്ഥാൻ, ഹരിയാണ എന്നിവയുടെ അതിർത്തിപ്രദേശമായ ബറോറിൽ പരിശീലനം തുടങ്ങിയത്. 200 പേരാണ് കളരിയിലുള്ളത്. വിവിധ സംസ്ഥാനങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണിവർ. മലയാളികൾ 10 പേരുണ്ട്. വാൾപ്പയറ്റ്, ചൂരൽപയറ്റ്, ഉറുമിപ്പയറ്റ് തുടങ്ങി വിവിധ ഇനങ്ങളിലാണ് പരിശീലനം നൽകുന്നത്.

18-ാം വയസ്സിൽ പാട്യത്തെ കളരിയിലാണ് തുടക്കം. വാച്ചാലി ശ്രീജയൻ ഗുരുക്കളാണ് ആദ്യ ഗുരു. 1985-ൽ ചമ്പാട് കേരള കളരി സംഘം തുടങ്ങിയതോടെ അവിടേക്ക് മാറി. 1993-ൽ ചമ്പാട്ടെ കളരി പരിശീനത്തിന്റെ ചുമതല ശ്രീജയൻ ഗുരുക്കൾ വത്സനെ ഏല്പിച്ചു. 2018 ഒക്ടോബർ 18-ന് കേരള കളരിസംഘം പുഞ്ചക്കര എന്ന പേരിൽ സ്വന്തമായി തുടങ്ങിയ കളരിയിലാണ് ഇപ്പോൾ പരിശീലനം നൽകുന്നത്. 2019-ൽ കേരള സർക്കാരിന്റെ അതിഥിയായി സ്വിറ്റ്സർലൻഡ് എം.പി. നിക്കോളാസ് സാമുവൽ ഗുഗറും ഭാര്യയും മക്കളും പുഞ്ചക്കരയിലെ കളരി സന്ദർശിച്ചിരുന്നു.

1990 മുതൽ സീനിയർ വിഭാഗത്തിൽ കേരള കളരിസംഘത്തിലെ പഠിതാക്കൾ ജില്ലാതലത്തിൽ നിരവധി പുരസ്കാരങ്ങൾ നേടിയിരുന്നു. 2016-ൽ കണ്ണൂരിൽ ഇന്ത്യൻ മാർഷൽ ആർട്സിന്റെ കളരിപരിശീലകനായി. കളരിവിഭാഗം ജില്ലാ കോ ഓർഡിനേറ്റർ കൂടിയാണ്. ഇക്കാലയളവിൽ പരിചയപ്പെട്ട സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനായ പാറപ്രം സ്വദേശി സുഹാസുമായുള്ള സൗഹൃദമാണ് വത്സൻ ഗുരുക്കളെ പട്ടാളക്കളരിയിലെത്തിച്ചത്.

ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ വിധികർത്താക്കളിലൊരാളും കേരള കളരിപ്പയറ്റ് അസോസിയേഷൻ ജില്ലാ നിർവാഹകസമിതി അംഗവുമാണ്. വത്സൻ ഗുരുക്കളുടെ മക്കളായ വിഷ്ണുവും ജിഷ്ണുവും അച്ഛന്റെ പാതയിൽത്തന്നെയാണ്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!