Breaking News
വില്ലേജ് ഓഫിസുകളിൽ അനധികൃത ഡേറ്റ എൻട്രി ഓപ്പറേറ്റർമാർ; വേതനം നൽകുന്നത് വില്ലേജ് ഉദ്യോഗസ്ഥർ
തിരുവനന്തപുരം∙ സംസ്ഥാനത്തെ ഭൂരിഭാഗം വില്ലേജ് ഓഫിസുകളിലും അനധികൃത ഡേറ്റ എൻട്രി ഓപ്പറേറ്റർമാർ മാസങ്ങളായി ദിവസക്കൂലിക്കു പണിയെടുക്കുന്നു. ഇവർക്കു വേതനം നൽകുന്നതു വില്ലേജ് ഉദ്യോഗസ്ഥരും. ഭൂമി തരം മാറ്റ അപേക്ഷകൾ വേഗം തീർപ്പാക്കാൻ 6 മാസത്തേക്കു താൽക്കാലികമായി ഡേറ്റ എൻട്രി ഓപ്പറേറ്റർമാരെ നിയമിക്കാൻ റവന്യു വകുപ്പ് ശുപാർശ നൽകിയതോടെയാണ് അനധികൃത ജോലിക്കാരുടെ വിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്.
വില്ലേജ് ഓഫിസിലെ ഭൂരേഖകളിലെ വിവരങ്ങൾ കംപ്യൂട്ടറിൽ എൻട്രി ചെയ്ത് ഓൺലൈൻ നികുതി അടയ്ക്കുന്നതിനു തയാറാക്കുന്നതാണ് ഇവരുടെ പ്രധാന ജോലി. വില്ലേജ് ഉദ്യോഗസ്ഥർ വർഷങ്ങൾക്കു മുൻപു തീർക്കേണ്ടിയിരുന്ന ജോലിയാണ് ‘പുറംപണിക്കരാർ’ പോലെ ഇവരെ ഏൽപിച്ചരിക്കുന്നത്. പ്രതിദിനം 250 മുതൽ 500 രൂപ വരെ ഇവർക്കു വേതനം ലഭിക്കുന്നുണ്ടെന്നാണു സൂചന. എന്നാൽ, ഇതിനുള്ള പണം എവിടെ നിന്ന് ഉദ്യോഗസ്ഥർ കണ്ടെത്തുന്നു എന്നു വ്യക്തമല്ല.
വില്ലേജ് ഓഫിസർമാരുടെ യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ചു ഓഫിസിലെ ലാപ്ടോപും കംപ്യൂട്ടറും വഴി റവന്യു വകുപ്പിന്റെ ഓൺലൈൻ സംവിധാനത്തിലൂടെ ഇവർ പ്രവർത്തിക്കുന്ന വിവരം അറിഞ്ഞിട്ടും ഉന്നത ഉദ്യോഗസ്ഥർ കണ്ടില്ലെന്നു നടിക്കുകയാണ് എന്നാണ് ആരോപണം.
ഓൺലൈനായി നികുതി അടയ്ക്കാൻ ലഭിക്കുന്ന അപേക്ഷകൾ അംഗീകരിക്കുന്നതും ഭൂമി തരം മാറ്റത്തിനായുള്ള അപേക്ഷകളിൽ റിപ്പോർട്ട് നൽകുന്നതും ഇ ഡിസ്ട്രിക് പദ്ധതി പ്രകാരം നൽകുന്ന 24 തരം സർട്ടിഫിക്കറ്റുകൾ ഡിജിറ്റൽ ഒപ്പോടെ നൽകുന്നതും വില്ലേജ് ഓഫിസർമാർക്കും സ്പെഷൽ വില്ലേജ് ഓഫിസർമാർക്കും റവന്യു വകുപ്പ് നൽകിയിട്ടുള്ള കംപ്യൂട്ടറുകൾ വഴിയാണ്. വില്ലേജ് അസിസ്റ്റന്റ്, ക്ലാർക്ക്, സ്പെഷൽ വില്ലേജ് ഓഫിസർ (യുഡി ക്ലാർക്ക്), വില്ലേജ് ഓഫിസർ എന്നിവർക്കാണ് ഓൺലൈനായി നികുതി അടയ്ക്കാനുള്ള അപേക്ഷ അംഗീകരിക്കാനുള്ള അധികാരം.
വില്ലേജ് ഓഫിസിലെ തണ്ടപ്പേർ, അടിസ്ഥാന ഭൂനികുതി റജിസ്റ്റർ (ബിടിആർ) തുടങ്ങിയവയിലെ വിവരങ്ങൾ പരിശോധിച്ചു കുറ്റമറ്റതമാണെന്ന് ഉറപ്പാക്കി വൺടൈം വെരിഫിക്കേഷൻ നടത്തിയാലേ ഭൂനികുതി ഓൺലൈനായി അടയ്ക്കാനാകു. എല്ലാ വില്ലേജിലും ഈ നടപടിക്രമം വർഷങ്ങൾക്കു മുൻപു പൂർത്തിയാക്കണമായിരുന്നു. എന്നാൽ, ജീവനക്കാരുടെ കുറവും പണിയിലെ മെല്ലെപ്പോക്കും കോവിഡ് ഉൾപ്പെടെയുള്ള കാരണങ്ങളും പറഞ്ഞ് ഇതു പൂർത്തിയാകാതെ നീണ്ടു. പഴയ പോലെ ഭൂനികുതി രസീത് കൈ കൊണ്ട് എഴുതി നൽകാൻ റവന്യു വകുപ്പ് അനുവദിക്കുന്നില്ല. വകുപ്പിന്റെ പോർട്ടൽ വഴി റജിസ്റ്റർ ചെയ്ത് വില്ലേജ് ഓഫിസറുടെ അംഗികാരം ലഭിച്ചാൽ നികുതി അടയ്ക്കാം.
വൺ ടൈം വെരിഫിക്കേഷൻ നടത്താത്തതിനാൽ നികുതി അടയ്ക്കാൻ കഴിയാത്ത ആയിരക്കണക്കിനു ഭൂവുടമകളുണ്ട്. ഇതോടെയാണ് അനധികൃതമായി ഡേറ്റ എൻട്രി ഓപ്പറേറ്റർമാരെ വില്ലേജ് ഓഫിസർമാർ തന്നെ നിയോഗിച്ചു തുടങ്ങിയത്. ഇവർ എൻട്രി ചെയ്യുന്ന വിവരങ്ങളിൽ പലതിലും തെറ്റുകളും കടന്നുകൂടുന്നു. ഭൂവുടമ നികുതി അടയ്ക്കുന്നതിനു മുന്നോടിയായി വിവരങ്ങൾ ഓൺലൈനായി പരിശോധിക്കുമ്പോഴാണ് സർവേ നമ്പർ, തണ്ടപ്പേര് നമ്പർ, വിസ്തീർണം എന്നിവയിൽ ഉൾപ്പെടെയുള്ള തെറ്റു കണ്ടെത്തുക. ഇതു പരിശോധിക്കാതെയും ശ്രദ്ധിക്കാതെയും നികുതി അടയ്ക്കുന്ന ഭൂവുടമകൾ പ്രയാസത്തിലാവുകയും ചെയ്യുന്നു.
Breaking News
ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.
2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.
കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login