Breaking News
വില്ലേജ് ഓഫിസുകളിൽ അനധികൃത ഡേറ്റ എൻട്രി ഓപ്പറേറ്റർമാർ; വേതനം നൽകുന്നത് വില്ലേജ് ഉദ്യോഗസ്ഥർ
തിരുവനന്തപുരം∙ സംസ്ഥാനത്തെ ഭൂരിഭാഗം വില്ലേജ് ഓഫിസുകളിലും അനധികൃത ഡേറ്റ എൻട്രി ഓപ്പറേറ്റർമാർ മാസങ്ങളായി ദിവസക്കൂലിക്കു പണിയെടുക്കുന്നു. ഇവർക്കു വേതനം നൽകുന്നതു വില്ലേജ് ഉദ്യോഗസ്ഥരും. ഭൂമി തരം മാറ്റ അപേക്ഷകൾ വേഗം തീർപ്പാക്കാൻ 6 മാസത്തേക്കു താൽക്കാലികമായി ഡേറ്റ എൻട്രി ഓപ്പറേറ്റർമാരെ നിയമിക്കാൻ റവന്യു വകുപ്പ് ശുപാർശ നൽകിയതോടെയാണ് അനധികൃത ജോലിക്കാരുടെ വിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്.
വില്ലേജ് ഓഫിസിലെ ഭൂരേഖകളിലെ വിവരങ്ങൾ കംപ്യൂട്ടറിൽ എൻട്രി ചെയ്ത് ഓൺലൈൻ നികുതി അടയ്ക്കുന്നതിനു തയാറാക്കുന്നതാണ് ഇവരുടെ പ്രധാന ജോലി. വില്ലേജ് ഉദ്യോഗസ്ഥർ വർഷങ്ങൾക്കു മുൻപു തീർക്കേണ്ടിയിരുന്ന ജോലിയാണ് ‘പുറംപണിക്കരാർ’ പോലെ ഇവരെ ഏൽപിച്ചരിക്കുന്നത്. പ്രതിദിനം 250 മുതൽ 500 രൂപ വരെ ഇവർക്കു വേതനം ലഭിക്കുന്നുണ്ടെന്നാണു സൂചന. എന്നാൽ, ഇതിനുള്ള പണം എവിടെ നിന്ന് ഉദ്യോഗസ്ഥർ കണ്ടെത്തുന്നു എന്നു വ്യക്തമല്ല.
വില്ലേജ് ഓഫിസർമാരുടെ യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ചു ഓഫിസിലെ ലാപ്ടോപും കംപ്യൂട്ടറും വഴി റവന്യു വകുപ്പിന്റെ ഓൺലൈൻ സംവിധാനത്തിലൂടെ ഇവർ പ്രവർത്തിക്കുന്ന വിവരം അറിഞ്ഞിട്ടും ഉന്നത ഉദ്യോഗസ്ഥർ കണ്ടില്ലെന്നു നടിക്കുകയാണ് എന്നാണ് ആരോപണം.
ഓൺലൈനായി നികുതി അടയ്ക്കാൻ ലഭിക്കുന്ന അപേക്ഷകൾ അംഗീകരിക്കുന്നതും ഭൂമി തരം മാറ്റത്തിനായുള്ള അപേക്ഷകളിൽ റിപ്പോർട്ട് നൽകുന്നതും ഇ ഡിസ്ട്രിക് പദ്ധതി പ്രകാരം നൽകുന്ന 24 തരം സർട്ടിഫിക്കറ്റുകൾ ഡിജിറ്റൽ ഒപ്പോടെ നൽകുന്നതും വില്ലേജ് ഓഫിസർമാർക്കും സ്പെഷൽ വില്ലേജ് ഓഫിസർമാർക്കും റവന്യു വകുപ്പ് നൽകിയിട്ടുള്ള കംപ്യൂട്ടറുകൾ വഴിയാണ്. വില്ലേജ് അസിസ്റ്റന്റ്, ക്ലാർക്ക്, സ്പെഷൽ വില്ലേജ് ഓഫിസർ (യുഡി ക്ലാർക്ക്), വില്ലേജ് ഓഫിസർ എന്നിവർക്കാണ് ഓൺലൈനായി നികുതി അടയ്ക്കാനുള്ള അപേക്ഷ അംഗീകരിക്കാനുള്ള അധികാരം.
വില്ലേജ് ഓഫിസിലെ തണ്ടപ്പേർ, അടിസ്ഥാന ഭൂനികുതി റജിസ്റ്റർ (ബിടിആർ) തുടങ്ങിയവയിലെ വിവരങ്ങൾ പരിശോധിച്ചു കുറ്റമറ്റതമാണെന്ന് ഉറപ്പാക്കി വൺടൈം വെരിഫിക്കേഷൻ നടത്തിയാലേ ഭൂനികുതി ഓൺലൈനായി അടയ്ക്കാനാകു. എല്ലാ വില്ലേജിലും ഈ നടപടിക്രമം വർഷങ്ങൾക്കു മുൻപു പൂർത്തിയാക്കണമായിരുന്നു. എന്നാൽ, ജീവനക്കാരുടെ കുറവും പണിയിലെ മെല്ലെപ്പോക്കും കോവിഡ് ഉൾപ്പെടെയുള്ള കാരണങ്ങളും പറഞ്ഞ് ഇതു പൂർത്തിയാകാതെ നീണ്ടു. പഴയ പോലെ ഭൂനികുതി രസീത് കൈ കൊണ്ട് എഴുതി നൽകാൻ റവന്യു വകുപ്പ് അനുവദിക്കുന്നില്ല. വകുപ്പിന്റെ പോർട്ടൽ വഴി റജിസ്റ്റർ ചെയ്ത് വില്ലേജ് ഓഫിസറുടെ അംഗികാരം ലഭിച്ചാൽ നികുതി അടയ്ക്കാം.
വൺ ടൈം വെരിഫിക്കേഷൻ നടത്താത്തതിനാൽ നികുതി അടയ്ക്കാൻ കഴിയാത്ത ആയിരക്കണക്കിനു ഭൂവുടമകളുണ്ട്. ഇതോടെയാണ് അനധികൃതമായി ഡേറ്റ എൻട്രി ഓപ്പറേറ്റർമാരെ വില്ലേജ് ഓഫിസർമാർ തന്നെ നിയോഗിച്ചു തുടങ്ങിയത്. ഇവർ എൻട്രി ചെയ്യുന്ന വിവരങ്ങളിൽ പലതിലും തെറ്റുകളും കടന്നുകൂടുന്നു. ഭൂവുടമ നികുതി അടയ്ക്കുന്നതിനു മുന്നോടിയായി വിവരങ്ങൾ ഓൺലൈനായി പരിശോധിക്കുമ്പോഴാണ് സർവേ നമ്പർ, തണ്ടപ്പേര് നമ്പർ, വിസ്തീർണം എന്നിവയിൽ ഉൾപ്പെടെയുള്ള തെറ്റു കണ്ടെത്തുക. ഇതു പരിശോധിക്കാതെയും ശ്രദ്ധിക്കാതെയും നികുതി അടയ്ക്കുന്ന ഭൂവുടമകൾ പ്രയാസത്തിലാവുകയും ചെയ്യുന്നു.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login