Connect with us

Breaking News

എസ്.ടി ഫണ്ട് കൈപ്പറ്റിയ ശേഷം തദ്ദേശ സ്ഥാപനങ്ങൾ ആദിവാസികളെ വഞ്ചിച്ചുവെന്ന് റിപ്പോർട്ട്

Published

on

Share our post

കൊച്ചി : ആദിവാസികളുടെ വികസനത്തിന് അനുവദിക്കുന്ന ഫണ്ട് കൈപ്പറ്റി അവരെ വഞ്ചിക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾക്കും വലിയ പങ്കുണ്ടെന്ന് റിപ്പോർട്ട്. കരുളായി, താഴെക്കോട്, ചാലിയാർ പഞ്ചായത്തുകളിലെ ഫയലുകളാണ് ഓഡിറ്റ് സംഘം പരിശോധിച്ചത്.

പ്രാക്തന ഗോത്രവർഗ വിഭാഗങ്ങളിൽ 90,000 രൂപ വീതം 10 വീടുകൾ നിർമിക്കുന്നതിന് ഒമ്പത് ലക്ഷം രൂപ 2006-07ൽ കരുളായി പഞ്ചായത്തിന് അനുവദിച്ചു. പഞ്ചായത്ത് തനത് ഫണ്ടിൽ തുക നിക്ഷേപിക്കുകയും മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കുകയും ചെയ്തു. പിന്നീട് പഞ്ചായത്ത് അധികാരികൾ ഈ നിരക്കിൽ വീട് നിർമാണം ഏറ്റെടുക്കാൻ കഴില്ലെന്ന് അറിയിച്ചു. ദൂരെയുള്ള പ്രദേശത്താണ് വീടിന്റെ നിർമ്മാണം നടത്തേണ്ടത്. അതിന് വീടൊന്നിന് 2.5 ലക്ഷം രൂപ എന്ന നിരക്കിൽ തുക വർധിപ്പിക്കണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടു. പട്ടികവർഗ വകുപ്പ് അക്കാര്യവും അംഗീകരിച്ചു. 2014 ഓഗസ്റ്റ് 27ന് 16 ലക്ഷം രൂപ അധിക ഫണ്ടായി അനുവദിക്കുന്നതിന് സർക്കാർ അനുമതി നൽകി.

ഐ.ടി.ഡി.പി ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. എന്നിട്ടും പഞ്ചായത്ത് വീട് നിർമാണം നടത്തിയില്ല. ഗ്രാമപഞ്ചായത്തിന് അധികമായി അനുവദിച്ച 16 ലക്ഷം രൂപ നിലമ്പൂർ സബ് ട്രഷറിയിലേക്ക് 2016 ഒക്ടോബർ 20ന് റീഫണ്ട് ചെയ്തതായി പ്രോജക്ട് ഡയറക്ടർ മറുപടി നൽകി. ആദ്യം അനുവദിച്ച തുക തിരിച്ച് നൽകിയിട്ടില്ല. ആ തുക തിരികെ നൽകുന്നതിനായി പഞ്ചായത്ത് സെക്രട്ടറിക്കും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും കത്ത് നൽകി കാത്തിരിക്കുകയാണ് പട്ടികവർഗ വകുപ്പ്.

താഴെക്കോട്  പഞ്ചായത്തിൽ പ്രാക്തന ഗോത്രവർഗ വിഭാഗത്തിനായി 2009-10 കാലത്തെ സി.സി.ഡി പ്ലാനിൽ 11 വീടുകൾ അനുവദിച്ചു. പദ്ധതി നടപ്പാക്കേണ്ട ഉത്തവാദിത്തം പഞ്ചായത്തിനായിരുന്നു. വീടൊന്നിന് 22,500 രൂപ നിരക്കിൽ ആകെ 2,47,500 രൂപ 2010 ജൂലൈ മൂന്നിന്പഞ്ചായത്തിന് അനുവദിച്ചു. ആദ്യ ഗഡു ലഭിച്ച പഞ്ചായത്ത് വീട് നിർമാണം തുടങ്ങിയില്ല. അതിനാൽ, തുടർന്നുള്ള ഗഡുവും അനുവദിച്ചില്ല. നിർമാണം ആരംഭിക്കാത്തതിനാൽ കഴിഞ്ഞ 11 വർഷമായി തുക ഉപയോഗിക്കാതെ പഞ്ചായത്തിന്റെ കൈവശമാണ്. ഗുണഭോക്താക്കളായ ആദിവാസികൾ തലചായ്ക്കാൻ ഇടമില്ലാതെ അലയുന്നു.

വീട് നിർമാണത്തിന് ദുഷ്‌കരമായ ഭൂപ്രദേശമായതിനാൽ നിർമാണം മുന്നോട്ട് പോയില്ലെന്നാണ് പഞ്ചായത്ത് നൽകുന്ന മറുപടി. നിർമാണം നടത്തിയില്ലെങ്കിലും തുക മടക്കികൊടുക്കാനും പഞ്ചായത്ത് തയാറായില്ല. ഒടുവിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്ന് തുക തിരികെ ലഭിക്കുന്നതിന് അനുമതിക്കായി ഡയറക്ടർക്ക് കത്ത് നൽകി കാത്തിരക്കുകയാണ് പട്ടികവർഗ വകുപ്പ്.

അമ്പുമല സ്പെഷൽ പാക്കേജാണ് ചാലിയാർ  പഞ്ചായത്ത് അട്ടിമറിച്ചത്. ഗ്രാമപഞ്ചായത്തിന് ആദിവാസികൾക്ക് 22 വീടുകളുടെ നിർമാണത്തിനായി 2011 ഫെബ്രുവരി 25ന് 27.50 ലക്ഷം രൂപ അനുവദിച്ചു. തുടർന്ന് 2013 മാർച്ച് 22നും 27.50 ലക്ഷം രൂപ അനുവദിച്ചു. ആകെ 55 ലക്ഷം രൂപ. ദുർഘടമായ ഭൂപ്രകൃതിയുള്ള ഭാഗത്ത് റോഡുകൾ മഴയെത്തുടർന്ന് തകർന്നതിനാൽ, വീട് നിർമാണം ഇഴഞ്ഞുനീങ്ങി. ഓഡിറ്റ് സംഘം പരിശോധന നടത്തുമ്പോഴും നിർമാണം പൂർത്തീകരിച്ചിട്ടില്ല. 22 വീടുകളിൽ 10 വീടുകളുടെ കോൺക്രീറ്റ് പൂർത്തിയായതായി ഒടുവിൽ മറുപടി നൽകി.

അതുപോലെ, മമ്പാട്  പഞ്ചായത്തിലെ കല്ലായിക്കൽ ആദിവാസി കോളനിയിൽ സംരക്ഷണഭിത്തി നിർമാണം തുടങ്ങിയിട്ടില്ല. മഴക്കാലത്ത് വീടുകളെ മണ്ണൊലിപ്പിൽ നിന്ന് സംരക്ഷിക്കുന്നതിനായി സംരക്ഷണഭിത്തി നിർമിക്കുന്നതിന് മണ്ണ് സംരക്ഷണ വകുപ്പ് 1.41 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി. ഈ തുകയ്ക്ക് ജില്ലാതല പ്രവർത്തക സമിതി യോഗത്തിൽ അംഗീകാരം നൽകി. 2020 മാർച്ച് 21ന് നിർമാണം പൂർത്തീകരിക്കണമെന്ന നിർദേശത്തോടെ 2019 ജൂലൈ18ന് ഉത്തരവിട്ടു. മഞ്ചേരി ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർക്ക് തുക അനുവദിച്ചു.

മണ്ണ് സംരക്ഷണ വകുപ്പാണ് ഈ നിർമാണത്തിനുള്ള ടെൻഡർ വിളിച്ചത്. നിർമാണം റീ ടെൻഡർ ചെയ്തപ്പോൾ ഒരു ലേലക്കാരൻ ക്വോട്ട് ചെയ്‌ത തുക 1.55 ലക്ഷം രൂപയായിരുന്നു. അത് നേരത്തെ കണക്കാക്കിയ തുകയേക്കാൾ കൂടുതലായിരുന്നു. പുതുക്കിയ ഭരണാനുമതി നൽകണമെന്ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ ആവശ്യപ്പെട്ടു. ജില്ലാതല പ്രവർത്തക സമിതി യോഗത്തിൽ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിച്ചു. 2021 മാർച്ച് 18-നകം നിർമാണം പൂർത്തീകരിക്കണമെന്നായിരുന്നു വ്യവസ്ഥ. പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി ലഭിച്ചിട്ടും മണ്ണ് സംരക്ഷണ വകുപ്പ് പ്രവർത്തനം ആരംഭിച്ചിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!