Connect with us

Breaking News

ഉത്സവം തുടങ്ങിയാൽ മീൻപിടിത്തവും കള്ളുചെത്തും ഉപേക്ഷിക്കും,മൈസൂരിൽ നിന്ന് പഴക്കുലകൾ; മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ് അപൂർവ ആചാരം

Published

on

Share our post

തലശ്ശേരി: രാമായണ കഥാപാത്രങ്ങൾ തെയ്യങ്ങളായി അനുഗ്രഹവർഷംചൊരിയുന്ന വടക്കേമലബാറിലെ പുരാതന കാവുകളിലൊന്നായ അണ്ടലൂർ ശ്രീ ദൈവത്താറീശ്വര സന്നിധിയിൽ ആണ്ടുത്സവത്തിന് കേളികൊട്ടുയർന്നു. ഇന്നലെ മുതലാണ് കാവിലും ധർമ്മടത്തെ നാല് ഊരുകളിലുമായി പ്രധാന ഉത്സവചടങ്ങുകൾ ആരംഭിച്ചത് .

ഒരു ഗ്രാമം മുഴുവൻ കഠിന വ്രതം നോറ്റ് ഇഷ്ടദൈവമായ ദൈവത്താറീശ്വരന്റെ പടയാളികളാവുന്ന അപൂർവ്വത അണ്ടലൂർ ഉത്സവത്തിന്റെ മാത്രം സവിശേഷതയാണ്. മത്സ്യ ബന്ധനത്തിനും, കള്ള് ചെത്തിനും പ്രാമുഖ്യമുള്ള ധർമ്മടം മത്സ്യമാംസാദികളും മദ്യവും പൂർണ്ണമായും ഉപേക്ഷിച്ച് ഏഴ്നാൾ വ്രതം നോൽക്കും. ദേവ ഭോജ്യങ്ങളായ അവിലും മലരും പഴങ്ങളുമാണ് ഇനിയുള്ള ഉത്സവനാളുകളിലെ ആഹാരം. ഇതിനായി ധർമ്മടം, പാലയാട്, മേലൂർ, അണ്ടലൂർ ഊരുകളിലെ മുഴുവൻ വീടുകളിലും നാലും അഞ്ചും പഴക്കുലകൾ വാങ്ങിത്തുടങ്ങി. ലോഡുകണക്കായി മൈസൂർ കുലകൾ പാലയാട് ചിറക്കുനി ഉൾപെടെ ധർമ്മടത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ ഇതിനകം എത്തിയിട്ടുണ്ട്.

വ്രതക്കാർ മാത്രമല്ല ഉത്സവനാളിൽ ഓരോ വീടുകളിലും എത്തുന്ന ബന്ധുമിത്രാദികൾക്കും പ്രസാദമായി അവിലും മലരും പഴവുമാണ് നൽകുന്നത്. ശ്രീരാമചന്ദ്രൻ ദൈവത്താറീശ്വരനായും ലക്ഷ്മണൻ അങ്കക്കാരനായും ഹനുമാൻ ബപ്പൂരനായും കെട്ടിയാടപ്പെടുകയാണ് അണ്ടല്ലൂർ ഉത്സവത്തിൽ. അയോദ്ധ്യാ സങ്കൽപത്തിലുള്ള മേലേക്കാവിലും ലങ്കാസങ്കൽപത്തിലുള്ള താഴെക്കാവിലുമാണ് ഉത്സവ ചടങ്ങുകൾ. മേലേക്കാവിൽ മൂന്ന് ദൈവങ്ങളും തിരുമുടിയണിഞ്ഞ ശേഷം രാമലക്ഷ്മണന്മാർ ഹനുമാന്റെയും വാനരസേനയുടെയും അകമ്പടിയോടെ ലങ്കയിലേക്ക് പോവുന്നതും അവിടെ ആട്ടമെന്ന ഘോര യുദ്ധം ചെയ്ത്, സീതാദേവിയെ വീണ്ടെടുത്ത് തിരികെ എഴുന്നള്ളുന്നതോടെയാണ് ഒരോ ദിവസത്തെയും ഉത്സവം സമാപിക്കുന്നത് . കുംഭം 4,5,6,7 തിയ്യതികളിൽ നടക്കുന്ന പ്രധാന ഉത്സവത്തിന് എട്ടിന് പുലർച്ചെ തിരുമുടി അറയിൽ തിരിച്ചു വയ്ക്കുന്നതോടെ കൊടിയിറങ്ങും.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!