Breaking News
കണ്ണൂർ പോലീസിന്റെ പല്ലും നഖവും ഇനി ഇവർ

കണ്ണൂർ: ലോലയും ലക്സിയും റീമയും ഹീറോയും തൃശ്ശൂരിലെ പോലീസ് അക്കാദമിയിലെ പരിശീലനംനേടി എത്തിയത് നല്ല ഫോമിൽ. രാമവർമപുരത്തെ പോലീസ് പരേഡ് ഗ്രൗണ്ടിൽ വ്യാഴാഴ്ച നടന്ന പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്ത 14 പേരിൽ മികച്ച പ്രകടനത്തിന് ലഭിച്ച മൂന്ന് മെഡലുകളിൽ രണ്ടും നേടിയാണ് ഇവർ വെള്ളിയാഴ്ച പുലർച്ചെ കണ്ണൂരിലെത്തിയത്. മികച്ച ലഹരിമരുന്ന് പിടിത്തക്കാരനുള്ള മെഡൽ ഹീറോവിനും മികച്ച ‘ട്രാക്കർ’ക്കുള്ള മെഡൽ ലോലക്കും. കണ്ണൂർ പോലീസിന്റെ ശ്വാനസേനയിലേക്കാണ് മിടുക്ക് തെളിയിച്ച് ഇവയെത്തിയത്.
സ്ഫോടകവസ്തുക്കൾ കണ്ടെത്താനുള്ള മിടുക്കിനുള്ള മെഡൽ ലഭിച്ചത് ഏറണാകുളത്തുകാരൻ അർജുന്. ഏകദേശം ഒരുവർഷം നീണ്ടതായിരുന്നു ഇവർക്കുള്ള പരിശീലനം. സാധാരണ ഒൻപത് മാസത്തെ പരിശീലനം മാത്രമേ ആവശ്യമുള്ളൂ. കോവിഡ് കാരണം ചില പ്രശ്നങ്ങൾ നേരിട്ടതാണ് പരിശീലനം കുറച്ചുകൂടി നീണ്ടത്. നാലുപേരിൽ ലക്സി കണ്ണൂർ സിറ്റി പോലീസിനും മറ്റ് മൂന്ന് പേർ റൂറൽ പോലീസിനുമാണ്.
മാങ്ങാട്ടെ പോലീസ് ആസ്ഥാനത്ത് സൗകര്യമില്ലാത്തതിനാൽ കൊളവല്ലൂർ പോലീസ് സ്റ്റേഷനിലാണ് ഇവർ നാലുപേരെയും താത്കാലികമായി താമസിപ്പിക്കുന്നത്. നാല് കൂടുകൾ ഇവിടെയുണ്ട്. ലക്സിക്കും റീമക്കും സ്ഫോടകവസ്തുക്കൾ കണ്ടെത്താനുള്ള പരിശീലനമാണ് ലഭിച്ചത്. സ്‌ഫോടകവസ്തു കണ്ടെത്തിയാൽ അതിന് അൽപ്പം അകലെ അനങ്ങാതിരിക്കും. കുരക്കില്ല, ചിലപ്പോൾ ശബ്ദമുണ്ടായാൽ പൊട്ടിത്തെറിക്കുന്ന ഉപകരണങ്ങൾ തീവ്രവാദസംഘടനകളും മറ്റും സ്‌ഫോടകവസ്തുക്കളിൽ ഘടിപ്പിച്ചിട്ടുണ്ടാവാം. അതുകൊണ്ടാണ് ഈ മുൻകരുതൽ. ലോലക്ക് കുറ്റകൃത്യംചെയ്യുന്നവരെ പിടികൂടാനും ഹീറോവിന് മയക്കുമരുന്ന് പിടികൂടാനുമുള്ള പരിശീലനവുമാണ് ലഭിച്ചത്.
സരേഷ്, സിബിൻ ബാലൻ എന്നിവരാണ് ഹീറോയെ നയിക്കുന്നത്. ലോലയുടെ ചുമതലക്കാർ വീനീഷും ജിതിൻരാജും റീമയുടേത് ശ്യാമും ഷംജിത്തും. നിജീഷിന്റെയും അമിത് കുമാറിന്റെയും നിയന്ത്രണത്തിലാണ് ലക്സി. ‘ബെൽജിയൻ മലിനോയിസ്’ ഇനത്തിൽപ്പെട്ടവരാണ് നാലുപേരും. ഏറ്റവും അനുസരണശീലമുള്ളതും ബുദ്ധിയും ഊർജവുമുള്ളവരാണിവർ. സ്ഫോടകവസ്തുക്കളും മയക്കുമരുന്നും വാതകച്ചോർച്ചയും കണ്ടുപിടിക്കാനും കുറ്റവാളികൾ പോയ വഴികൾ കണ്ടെത്താനും ലോകത്തെല്ലായിടത്തുമുള്ള സേനകൾ ഉപയോഗിക്കുന്നത് ഈ ഇനത്തിലുള്ളവയെയാണ്. 12-14 വയസ്സുവരെയാണ് ആയുസ്സ്. രാവിലെ ഏഴുമുതൽ എട്ടരവരെയും വൈകീട്ട് നാലുമുതൽ അഞ്ചരവരെയുമായിരുന്നു പരിശീലനം കിട്ടിയത്. ഇടവേളകളിൽ ചുമതലക്കാർ ലഘു പരിശീലനങ്ങളും നൽകും.
ഇറ്റലിയിൽനിന്ന് ഇറക്കുമതിചെയ്ത എൻ ആൻഡ് ഡി എന്ന പ്രത്യേക ഭക്ഷണവും പാലും മുട്ടയുമാണ് ഇവയുടെ ഭക്ഷണം. രാവിലെയും വൈകീട്ടുമായിരിക്കും ഭക്ഷണം. ഇനി, കണ്ണൂരിലെ പോലീസ് സേനക്ക് ഇവയുടെ സേവനം പ്രയോജനപ്പെടുത്താം. ഇതോടെ ജില്ലാ പോലീസ് സേനയിലെ ശ്വാന്മാരുടെ എണ്ണം പതിനാലായി.
Breaking News
എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി


കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
Breaking News
കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്


ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.
Breaking News
വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു


മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login