Breaking News
അപൂർവ്വ ശ്വാസകോശരോഗം നേരിടാൻ വഴിയൊരുക്കി മലയാളി ഗവേഷകയുടെ പഠനം

കോഴിക്കോട്: ശ്വാസകോശത്തിൽ വടുക്കൾ നിരന്ന് രോഗിയെ മരണത്തിലേക്ക് തള്ളിവിടുന്ന ഗുരുതര പ്രശ്നത്തിന് ചികിത്സ കണ്ടെത്താൻ വഴിതുറക്കുന്ന പഠനവുമായി മലയാളി ഗവേഷക. കോഴിക്കോട് ചേളന്നൂർ സ്വദേശി ഡോ.രചന ആർ.ചന്ദ്രൻ, യു.എസിൽ യേൽ യൂണിവേഴ്സിറ്റി കാർഡിയോവാസ്കുലർ സെന്ററിൽ ആറുവർഷം നടത്തിയ പഠനമാണ് പുതിയ സാധ്യത മുന്നോട്ടു വെയ്ക്കുന്നത്. ഐ.പി.എഫ് എന്ന ചുരുക്കപ്പേരുള്ള ‘ഇഡിയോപഥിക് പൾമനറി ഫൈബ്രോസിസ്’ (Idiopathic Pulmonary Fibrosis, IPF) എന്ന അപൂർവ്വ മാരകരോഗത്തെ തന്മാത്രാതലത്തിൽ മനസിലാക്കാൻ സഹായിക്കുന്നതാണ് രചനയും സംഘവും ‘നേച്ചർ കമ്മ്യൂണിക്കേഷൻസ്’ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം.
നമ്മൾ ശ്വസിക്കുമ്പോൾ ഉള്ളിലെത്തുന്ന വായുവിലെ ഓക്സിജൻ, ശ്വാസകോശത്തിലെ സൂക്ഷ്മ അറകൾ വഴി രക്തത്തിൽ കലർന്ന് ശരീരത്തിലെ വിവിധ അവയവങ്ങളിലെത്തി ജീവൽ പ്രവർത്തനങ്ങളെ സഹായിക്കുന്നു. ഐ.പി.എഫ്. രോഗികളുടെ ശ്വാസകോശത്തിൽ കട്ടിയായ വടുക്കൾ രൂപപ്പെടുന്നത് ശ്വസനം ബുദ്ധിമുട്ടാക്കും. അത് ക്രമേണ വഷളായി രോഗി മരിക്കും. യു.എസിൽ മാത്രം വർഷംതോറും 40,000 പേരുടെ ജീവനെടുക്കുന്ന ഈ രോഗത്തിന് ഫലപ്രദമായ ചികിത്സ ഇനിയും കണ്ടെത്തിയിട്ടില്ല.
പുകവലി, ആസ്ബസ്റ്റോസുകളുടെ ഉപയോഗം, തടിയുടെ പൊടി, സിലിക്ക തുടങ്ങിയവയൊക്കെ ഐ.പി.എഫ്.രോഗത്തിന് വഴിമരുന്നിടാറുണ്ട്. കോവിഡ് 19 ന് കാരണമായ സാർസ്-കോവ്-2 പോലുള്ള വൈറസുകളും ചില അവസരങ്ങളിൽ രോഗം തുടങ്ങാൻ പ്രേരണയായേക്കാം’, രചന പറയുന്നു. യേൽ സെന്ററിൽ ഡോ.ഡാനിയേൽ ഗ്രീഫിന്റെ മേൽനോട്ടത്തിൽ രചന നടത്തിയ പോസ്റ്റ്ഡോക്ടറൽ പഠനമാണ് പുതിയ കണ്ടെത്തലിലേക്ക് നയിച്ചത്. ഐ.പി.എഫ്. വഷളാകുന്നതിന് പിന്നിലെ സങ്കീർണ്ണതകൾ അനാവരണം ചെയ്യാൻ, എലികളെ ഉപയോഗിച്ച് നടത്തിയ പഠനം സഹായിച്ചു. 1996 ൽ കണ്ടെത്തിയ ‘കെ.എൽ.എഫ്.4’ (KLF4, Kruppel-like factor 4) ജീനിന്, ഈ ശ്വാസകോശരോഗം വഷളാകുന്നതിൽ പ്രധാന പങ്കുള്ളതായി പഠനം വ്യക്തമാക്കി.
വ്യത്യസ്ത ഭ്രൂണകോശങ്ങൾ ഏതൊക്കെ ശരീരകോശങ്ങളായി വികസിക്കും എന്നറിയാൻ സഹായിക്കുന്ന ‘ഫേറ്റ് മാപ്പിങ്’ (Fate Mapping), ഏക-കോശ ആർ.എൻ.എ.ശ്രേണീക്രമ നിർണ്ണയം (single-cell RNA sequencing) തുടങ്ങിയ നൂതനവിദ്യകളുടെ സഹായത്തോടെയായിരുന്നു രചനയുടെയും സംഘത്തിന്റെയും പഠനം. ഐ.പി.എഫിന്റെ തന്മാത്രാതല രഹസ്യങ്ങൾ കണ്ടെത്താൻ അത് സഹായിച്ചു. കണ്ടെത്തൽ ചികിത്സയിലെ മുന്നേറ്റങ്ങൾക്ക് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പഠനത്തിനായി നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഹെൽത്ത് 1.8 ലക്ഷം ഡോളർ (1.3 കോടി രൂപ) രചനയ്ക്ക് അനുവദിച്ചിരുന്നു.
ചേളന്നൂർ എ കെ കെ ആർ ഗേൾസ് എച്ച് എസ് എസിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ രചന, കർണ്ണാടകത്തിൽ മടിക്കേരി എഫ് എം കെ എം സി കോളേജിൽ നിന്ന് രസതന്ത്രം, സസ്യശാസ്ത്രം, മൈക്രോബയോളജി എന്നിവയിൽ ബിരുദമെടുത്തു. തുടർന്ന്, മണിപ്പാൽ സർവ്വകലാശാലയ്ക്ക് കീഴിലെ കസ്തൂർബ മെഡിക്കൽ കോളേജിൽ നിന്ന് 2008 ൽ ഹ്യുമൺ അനാറ്റമിയിൽ ബിരുദാനന്തര ബിരുദം നേടി. അവിടെ തന്നെ ലക്ച്ചറർ ആയി പ്രവർത്തിച്ച രചന, 2009 ൽ യു.എസിൽ ഓക്ലൻഡ് സർവ്വകലാശാലയിൽ പി.എച്ച്.ഡി.ക്ക് ചേർന്നു. പി.എച്ച്.ഡിക്ക് ശേഷം യേൽ സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ പഠനത്തിന് എത്തുകയായിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് വിരമിച്ച, ചേളന്നൂർ ‘ആതിര’യിൽ ചന്ദ്രൻ നായരുടെയും, ജനത എ.യു.പി. സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപിക രാധാമണിയുടെയും മകളാണ് രചന. എച്ച്.ബി.ഒ. മാക്സിൽ ഡേറ്റ എഞ്ചിനിയറിങ് വൈസ് പ്രസിഡന്റായ രതീഷ് കമൂർ ആണ് ഭർത്താവ്. ഇവ, ഇഷാൻ എന്നിവർ മക്കളും.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login