Breaking News
അപൂർവ്വ ശ്വാസകോശരോഗം നേരിടാൻ വഴിയൊരുക്കി മലയാളി ഗവേഷകയുടെ പഠനം

കോഴിക്കോട്: ശ്വാസകോശത്തിൽ വടുക്കൾ നിരന്ന് രോഗിയെ മരണത്തിലേക്ക് തള്ളിവിടുന്ന ഗുരുതര പ്രശ്നത്തിന് ചികിത്സ കണ്ടെത്താൻ വഴിതുറക്കുന്ന പഠനവുമായി മലയാളി ഗവേഷക. കോഴിക്കോട് ചേളന്നൂർ സ്വദേശി ഡോ.രചന ആർ.ചന്ദ്രൻ, യു.എസിൽ യേൽ യൂണിവേഴ്സിറ്റി കാർഡിയോവാസ്കുലർ സെന്ററിൽ ആറുവർഷം നടത്തിയ പഠനമാണ് പുതിയ സാധ്യത മുന്നോട്ടു വെയ്ക്കുന്നത്. ഐ.പി.എഫ് എന്ന ചുരുക്കപ്പേരുള്ള ‘ഇഡിയോപഥിക് പൾമനറി ഫൈബ്രോസിസ്’ (Idiopathic Pulmonary Fibrosis, IPF) എന്ന അപൂർവ്വ മാരകരോഗത്തെ തന്മാത്രാതലത്തിൽ മനസിലാക്കാൻ സഹായിക്കുന്നതാണ് രചനയും സംഘവും ‘നേച്ചർ കമ്മ്യൂണിക്കേഷൻസ്’ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം.
നമ്മൾ ശ്വസിക്കുമ്പോൾ ഉള്ളിലെത്തുന്ന വായുവിലെ ഓക്സിജൻ, ശ്വാസകോശത്തിലെ സൂക്ഷ്മ അറകൾ വഴി രക്തത്തിൽ കലർന്ന് ശരീരത്തിലെ വിവിധ അവയവങ്ങളിലെത്തി ജീവൽ പ്രവർത്തനങ്ങളെ സഹായിക്കുന്നു. ഐ.പി.എഫ്. രോഗികളുടെ ശ്വാസകോശത്തിൽ കട്ടിയായ വടുക്കൾ രൂപപ്പെടുന്നത് ശ്വസനം ബുദ്ധിമുട്ടാക്കും. അത് ക്രമേണ വഷളായി രോഗി മരിക്കും. യു.എസിൽ മാത്രം വർഷംതോറും 40,000 പേരുടെ ജീവനെടുക്കുന്ന ഈ രോഗത്തിന് ഫലപ്രദമായ ചികിത്സ ഇനിയും കണ്ടെത്തിയിട്ടില്ല.
പുകവലി, ആസ്ബസ്റ്റോസുകളുടെ ഉപയോഗം, തടിയുടെ പൊടി, സിലിക്ക തുടങ്ങിയവയൊക്കെ ഐ.പി.എഫ്.രോഗത്തിന് വഴിമരുന്നിടാറുണ്ട്. കോവിഡ് 19 ന് കാരണമായ സാർസ്-കോവ്-2 പോലുള്ള വൈറസുകളും ചില അവസരങ്ങളിൽ രോഗം തുടങ്ങാൻ പ്രേരണയായേക്കാം’, രചന പറയുന്നു. യേൽ സെന്ററിൽ ഡോ.ഡാനിയേൽ ഗ്രീഫിന്റെ മേൽനോട്ടത്തിൽ രചന നടത്തിയ പോസ്റ്റ്ഡോക്ടറൽ പഠനമാണ് പുതിയ കണ്ടെത്തലിലേക്ക് നയിച്ചത്. ഐ.പി.എഫ്. വഷളാകുന്നതിന് പിന്നിലെ സങ്കീർണ്ണതകൾ അനാവരണം ചെയ്യാൻ, എലികളെ ഉപയോഗിച്ച് നടത്തിയ പഠനം സഹായിച്ചു. 1996 ൽ കണ്ടെത്തിയ ‘കെ.എൽ.എഫ്.4’ (KLF4, Kruppel-like factor 4) ജീനിന്, ഈ ശ്വാസകോശരോഗം വഷളാകുന്നതിൽ പ്രധാന പങ്കുള്ളതായി പഠനം വ്യക്തമാക്കി.
വ്യത്യസ്ത ഭ്രൂണകോശങ്ങൾ ഏതൊക്കെ ശരീരകോശങ്ങളായി വികസിക്കും എന്നറിയാൻ സഹായിക്കുന്ന ‘ഫേറ്റ് മാപ്പിങ്’ (Fate Mapping), ഏക-കോശ ആർ.എൻ.എ.ശ്രേണീക്രമ നിർണ്ണയം (single-cell RNA sequencing) തുടങ്ങിയ നൂതനവിദ്യകളുടെ സഹായത്തോടെയായിരുന്നു രചനയുടെയും സംഘത്തിന്റെയും പഠനം. ഐ.പി.എഫിന്റെ തന്മാത്രാതല രഹസ്യങ്ങൾ കണ്ടെത്താൻ അത് സഹായിച്ചു. കണ്ടെത്തൽ ചികിത്സയിലെ മുന്നേറ്റങ്ങൾക്ക് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പഠനത്തിനായി നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഹെൽത്ത് 1.8 ലക്ഷം ഡോളർ (1.3 കോടി രൂപ) രചനയ്ക്ക് അനുവദിച്ചിരുന്നു.
ചേളന്നൂർ എ കെ കെ ആർ ഗേൾസ് എച്ച് എസ് എസിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ രചന, കർണ്ണാടകത്തിൽ മടിക്കേരി എഫ് എം കെ എം സി കോളേജിൽ നിന്ന് രസതന്ത്രം, സസ്യശാസ്ത്രം, മൈക്രോബയോളജി എന്നിവയിൽ ബിരുദമെടുത്തു. തുടർന്ന്, മണിപ്പാൽ സർവ്വകലാശാലയ്ക്ക് കീഴിലെ കസ്തൂർബ മെഡിക്കൽ കോളേജിൽ നിന്ന് 2008 ൽ ഹ്യുമൺ അനാറ്റമിയിൽ ബിരുദാനന്തര ബിരുദം നേടി. അവിടെ തന്നെ ലക്ച്ചറർ ആയി പ്രവർത്തിച്ച രചന, 2009 ൽ യു.എസിൽ ഓക്ലൻഡ് സർവ്വകലാശാലയിൽ പി.എച്ച്.ഡി.ക്ക് ചേർന്നു. പി.എച്ച്.ഡിക്ക് ശേഷം യേൽ സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ പഠനത്തിന് എത്തുകയായിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് വിരമിച്ച, ചേളന്നൂർ ‘ആതിര’യിൽ ചന്ദ്രൻ നായരുടെയും, ജനത എ.യു.പി. സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപിക രാധാമണിയുടെയും മകളാണ് രചന. എച്ച്.ബി.ഒ. മാക്സിൽ ഡേറ്റ എഞ്ചിനിയറിങ് വൈസ് പ്രസിഡന്റായ രതീഷ് കമൂർ ആണ് ഭർത്താവ്. ഇവ, ഇഷാൻ എന്നിവർ മക്കളും.
Breaking News
കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത


തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Breaking News
എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി


കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
Breaking News
കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്


ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്തത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login