Connect with us

Breaking News

അമ്പായത്തോട്-കണ്ണൂർ വിമാനത്താവളം നാലുവരിപ്പാതയുടെ വിശദമായ സർവേ മാപ്പ് പ്രദർശിപ്പിച്ചു 

Published

on

Share our post

പേരാവൂർ: വിമാനത്താവളത്തിലേക്കുള്ള കണക്ടിവിറ്റി റോഡുകളിലൊന്നായ നിർദ്ദിഷ്ട അമ്പായത്തോട്-കണ്ണൂർ വിമാനത്താവളം നാലുവരിപ്പാതയുടെ അലൈന്മെന്റ് ജനപ്രതിനിധികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. പാത പേരാവൂർ മണ്ഡലത്തിലൂടെ കടന്നു പോകുന്ന അമ്പായത്തോട് മുതൽ തോലമ്പ്ര വരെയുള്ള റോഡിന്റെ ഡീറ്റൈൽഡ് സർവേ മാപ്പാണ് പേരാവൂർ ബ്ലോക്ക് ഹാളിൽ കേരള റോഡ് ഫണ്ട് ബോർഡ് ജില്ലാ ഡിവിഷൻ അധികൃതർ പ്രദർശിപ്പിച്ചത്.

കൊട്ടിയൂർ പഞ്ചായത്തിലെ അമ്പായത്തോട് നിന്ന് കേളകം വില്ലേജ് ഓഫീസ് വരെ നിലവിലെ റോഡ് വീതി കൂട്ടിയാണ് പാത നിർമിക്കുക.ഇതിനിടയിൽ വരുന്ന നീണ്ടുനോക്കി, ചുങ്കക്കുന്ന് ടൗണുകളിൽ കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ പൊളിക്കാതിരിക്കാൻ റോഡിന്റെ ഏതെങ്കിലുമൊരു വശം മാത്രം വീതി കൂട്ടി പാത നിർമിക്കണമെന്ന് ജനപ്രതിനിധികൾ നിർദേശിച്ചു. ഇത് നടപ്പിൽ വരുത്താനാണ് സാധ്യത.

കേളകം വില്ലേജ് ഓഫീസിന് 60 മീറ്റർ മുന്നിൽ നിന്ന് വലത് ഭാഗത്തേക്ക് മാറി നിർമിക്കുന്ന ബൈപ്പാസ് റോഡ് മഞ്ഞളാംപുറം സ്‌കൂളിന് സമീപത്തെത്തി നിലവിലെ റോഡിൽ സംഗമിക്കും. അടക്കാത്തോട് റോഡ് ക്രോസ് ചെയ്ത് ഹൈസ്‌കൂൾ റോഡിലെ ബി.എസ്.എൻ.എൽ ഓഫീസ് കോമ്പൗണ്ടിന് 40 മീറ്റർ വലത് വശത്തേക്ക് മാറിയാണ് മഞ്ഞളാംപുറം സ്‌കൂളിനു സമീപമെത്തുക. കേളകം ടൗണിൽ നിന്ന് ഹൈസ്‌കൂൾ, അടക്കാത്തോട്, വെള്ളൂന്നി (2), ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്കുള്ള അഞ്ചോളം സർവീസ് റോഡുകൾ അതേപടി നിലനിർത്തേണ്ടതിനാലാണ് കേളകത്ത് ബൈപ്പാസ് നിർമിക്കുന്നത്. കേളകം ടൗൺ വഴി നാലുവരിപ്പാത നിർമിക്കുമ്പോൾ ടൗണിലെ റോഡ് നാല് മീറ്ററോളം താഴ്‌ത്തേണ്ടി വരും.ഇത് സർവീസ് റോഡുകൾക്ക് ദുരിതമാവുമെന്നതിനാലാണ് ടൗൺ ഒഴിവാക്കി ബൈപ്പാസ് നിർമിക്കുന്നത്.

മഞ്ഞളാംപുറത്ത് നിന്ന് നിലവിലെ റോഡ് വീതി കൂട്ടി കണിച്ചാർ രണ്ടാം പാലത്തിനടുത്തെത്തും. ഇതിനിടയിലുള്ള വളവുകൾ നിവർത്തിയാണ് പാത വരിക. രണ്ടാം പാലത്തിനടുത്ത കൊടും വളവ് നിവർത്തി പുതിയ പാലം നിർമിച്ചാണ് കണിച്ചാർ ടൗണിലേക്ക് പാതയെത്തുക. ടൗണിൽ ഇടത് ഭാഗം വീതികൂട്ടി കടന്നു പോകുന്ന പാത മണത്തണ ടൗൺ വരെ നിലവിലെ റോഡ് വീതി കൂട്ടിയാണ് നിർമിക്കുക. മണത്തണ ടൗണിലേക്കെത്തുമ്പോൾ റോഡിന്റെ ഇടത് ഭാഗത്ത് വീതി കൂട്ടിയാണ് ടൗൺ ക്രോസ് ചെയ്ത് തൊണ്ടിയിൽ-പേരാവൂർ കവലയിലെത്തുക. ഇവിടെ നിന്ന് നിലവിലെ റോഡ് ഒരു മീറ്റർ ഉയർത്തി കൊട്ടംചുരത്തെത്തും.

കൊട്ടംചുരം ബസ് സ്റ്റോപ്പ് കഴിഞ്ഞയുടനെയുള്ള ആദ്യ വളവിൽ നിന്ന് പുതിയ അപ്രോച്ച് റോഡ് നിർമിച്ച് കാഞ്ഞിരപ്പുഴക്ക് കുറുകെ നിർമിക്കുന്ന പുതിയ പാലം വഴി പുതുശ്ശേരി റോഡിൽ അബു ഖാലിദ് മസ്ജിദിനു മുൻവശം എത്തും. അവിടെ നിന്ന് റോഡ് ക്രോസ് ചെയ്ത് വയൽ വഴി പേരാവൂർ -ഇരിട്ടി റോഡിലെ കെ.കെ.പെട്രോൾ പമ്പിന് സമീപമെത്തും. ഇവിടെ നിന്ന് ഇരിട്ടി റോഡ് ക്രോസ് ചെയ്ത് തെരു ഗണപതി ക്ഷേത്രത്തിനു സമീപം മാലൂർ റോഡിലെത്തും. ക്ഷേത്രം ഒഴിവാക്കി ഇടതു ഭാഗം ചേർന്ന് നിലവിലെ റോഡ് വീതി കൂട്ടി കടന്നു പോകുന്ന പാത വെള്ളർവള്ളി വായനശാലക്ക് സമീപത്ത് നിന്ന് ബൈപ്പാസ് വഴി തോലമ്പ്ര ചട്ടിക്കരിയിലെത്തും. ഇവിടെ വരെയാണ് പേരാവൂർ മണ്ഡലത്തിലെ റോഡ്. നാലുവരിപ്പാതയിൽ റോഡുകൾ ക്രോസ് ചെയ്യുന്നിടത്ത് സർക്കിളുകൾ സ്ഥാപിക്കും. അമ്പായത്തോട് നിന്ന് മാനന്തവാടി വരെ ബോയ്‌സ്ടൗൺ വഴി രണ്ടു വരിപ്പാതയാണ് വിമാനത്താവള റോഡിനുണ്ടാവുക.

അമ്പായത്തോട് മുതൽ തോലമ്പ്ര വരെ നിലവിൽ 27 കിലോമീറ്റർ ദൈർഘ്യമാണ് റോഡിനുള്ളത്. എന്നാൽ മൂന്ന് ബൈപ്പാസുകൾ നിർമിച്ച് നാലുവരിപ്പാതയാകുന്നതോടെ 1.3 കിലോമീറ്റർ മാത്രം കുറഞ്ഞ് പാത 25.7 കിലോമീറ്ററാവും. ടൗണുകൾ ഒഴിവാക്കി ബൈപ്പാസുകൾ നിർമിക്കുന്നത് മൂലം ദൂരം കുറയില്ലെങ്കിലും പാതയിലെ ട്രാഫിക്ക് ഗണ്യമായി കുറക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.

സണ്ണി ജോസഫ് എം.എൽ.എ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജൂബിലി ചാക്കോ, വി. ഗീത, ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ എന്നിവർ ഡീറ്റൈൽഡ് സർവേ മാപ്പ് പ്രദർശനം കാണാനെത്തി. കേരള റോഡ് ഫണ്ട് ബോർഡ് ജില്ലാ ഡിവിഷൻ അസിസ്റ്റന്റ് എക്‌സികുട്ടീവ് എഞ്ചിനീയർ പി. സജിത്ത്, അസിസ്റ്റന്റ് എഞ്ചിനീയർ ടി.കെ. റോജി, പ്രൊജക്ട് എഞ്ചിനീയർ എസ്.ആർ. ശ്രീക്കുട്ടൻ, സൈറ്റ് സൂപ്പർവൈസർ കെ. ദിജേഷ്, ഡി.പി.ആർ തയ്യറാക്കുന്ന ഐഡെക് കൺസൾട്ടെൻസി പ്രൊജക്ട് ഹെഡ് അരവിന്ദ് ശേഖർ, കോ-ഓർഡിനേറ്റർ ബെന്നി ഐസക്ക് മൂശാപ്പള്ളി എന്നിവരാണ് സർവേ മാപ്പ് പ്രദർശിപ്പിക്കാനെത്തിയത്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!