Connect with us

Breaking News

527 മരണങ്ങൾ ഇരട്ടിപ്പെന്ന് ആരോഗ്യസെക്രട്ടറി; അഞ്ച്‌ ഡി.എം.ഒ.മാർക്ക് നോട്ടീസ്

Published

on

Share our post

തിരുവനന്തപുരം: കോവിഡ് മരണക്കണക്കിൽ സംഭവിച്ച പിഴവിൽ അഞ്ചു ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ആരോഗ്യ സെക്രട്ടറിയുടെ കാരണം കാണിക്കൽ നോട്ടീസ്. മരണക്കണക്കുകൾ മറച്ചുവെക്കുന്നുവെന്ന ആരോപണങ്ങളെത്തുടർന്ന് 2020 ജനുവരി 30-നും 2021 ജൂൺ 18-നും ഇടയിലുള്ള കണക്കുകളിൽ നടത്തിയ സൂക്ഷ്മപരിശോധനയിൽ ഉണ്ടായ പിഴവാണ് സെക്രട്ടറിയും ജില്ലാമെഡിക്കൽ ഓഫീസർമാരും തമ്മിലുള്ള പോരിലേക്ക് നീളുന്നത്.

സൂക്ഷ്മപരിശോധനയ്ക്കുശേഷം 7023 കോവിഡ് മരണങ്ങൾ പട്ടികയിൽ ചേർക്കാനുണ്ടെന്നായിരുന്നു ആരോഗ്യവകുപ്പ് ഡയറക്ടർ, സെക്രട്ടറിയെ അറിയിച്ചത്. പരിശോധനയ്ക്കുശേഷം ജില്ലാ മെഡിക്കൽ ഓഫീസർമാർ അപ് ലോഡ് ചെയ്തതാകട്ടെ 8500-ൽ അധികം മരണങ്ങളും. ഇതിൽ 3779 എണ്ണത്തിൽ നടത്തിയ സൂക്ഷ്മ പരിശോധനയിൽ 527 മരണങ്ങൾ ഇരട്ടിപ്പാണെന്ന് കണ്ടെത്തിയെന്നാണ് സെക്രട്ടറി രാജൻ ഖൊബ്രഗഡെ ഡയറക്ടറെ അറിയിച്ചിട്ടുള്ളത്.

ഏറ്റവും കൂടുതൽ തെറ്റുവരുത്തിയിട്ടുള്ള എറണാകുളം, കോഴിക്കോട്, തൃശ്ശൂർ, ആലപ്പുഴ, തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർമാരാണെന്നും കണ്ടെത്തി. ഇവർക്കാണ് സെക്രട്ടറി നേരിട്ട് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. മരണക്കണക്കിൽ ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിരീക്ഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

മരണസ്ഥിരീകരണം സംബന്ധിച്ച് സർക്കാർ വ്യക്തത നൽകിയതോടെയാണ് കൂട്ടത്തോടെ കോവിഡ് മരണങ്ങൾ റിപ്പോർട്ടുചെയ്യാൻ തുടങ്ങിയത്. കണക്ക് മറച്ചുെവക്കുന്നുവെന്ന ആരോപണങ്ങളെത്തുടർന്ന് ഇതിനായി സോഫ്റ്റ്‌വേറും ആരോഗ്യവകുപ്പ് സജ്ജമാക്കിയിരുന്നു. ഡേറ്റാ എൻട്രിയിലുണ്ടായ പിഴവുകാരണം ആവർത്തനം സംഭവിച്ചിട്ടുണ്ടാകാമെന്നാണ് ഡോക്ടർമാർ പറയുന്നത്. അതിന് മുതിർന്ന ഡോക്ടർമാരെ സർക്കാർ ബലിയാടാക്കുകയാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. അതേസമയം, പട്ടികയിൽ ഇരട്ടിപ്പുണ്ടാകാൻ സാധ്യതയില്ലെന്നാണ് ജില്ലാ മെഡിക്കൽ ഓഫീസുകളിലെ ജീവനക്കാർ നൽകുന്ന വിവരം.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

പാപ്പിനിശേരിയിൽഅഞ്ചരകിലോ കഞ്ചാവ് ശേഖരവുമായി യു.പി സ്വദേശികൾ അറസ്റ്റിൽ

Published

on

Share our post

വളപട്ടണം: വിൽപനക്കായി കടത്തി കൊണ്ടുവന്ന അഞ്ചരകിലോ കഞ്ചാവ് ശേഖരവുമായി 2 ഉത്തർപ്രദേശുകാർ അറസ്റ്റിൽ. ഉത്തർപ്രദേശ് ബല്ല്യ മഹാരാജപൂർ സ്വദേശികളായ സുശീൽ കുമാർ ഗിരി (35), റാംറത്തൻ സഹാനി (40) എന്നിവരെയാണ് എസ്.ഐ ടി.എം വിപിനും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 8.45ഓടെ പാപ്പിനിശേരി ചുങ്കം സി.എസ്.ഐ ചർച്ചിന് സമീപം വച്ചാണ് വിൽപനക്കായി കടത്തി കൊണ്ടുവന്ന 5.50 കിലോഗ്രാം കഞ്ചാവുമായി ഇരുവരും പോലീസ് പിടിയിലായത്.


Share our post
Continue Reading

Breaking News

പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീരാജ്‌പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട്‌ മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട്‌ കാറുകളും പൊലീസ്‌ കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ്‌ ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ്‌ (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ്‌ (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ്‌ (40), വേങ്ങാട്‌ കച്ചിപ്പുറത്ത്‌ ഹൗസിൽ ടി. പ്രശാന്ത്‌ (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട്‌ കാട്ടിപ്പൊയിലിലെ ചൂരക്കാട്ട്‌ ഹൗസിൽ ബാലചന്ദ്ര നായിക്‌ (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ്‌ (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ്‌ (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ്‌ (40) എന്നിവരെയാണ്‌ വീരാജ്‌പേട്ട ഡിവൈ.എസ്‌.പി പി. അനൂപ്‌ മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ്‌ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്‌.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ വീരാജ്‌പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ്‌ പിടികൂടിയത്‌. കുടക്‌ എസ്‌.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ്‌ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്‌.


Share our post
Continue Reading

Breaking News

ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

Published

on

Share our post

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.


Share our post
Continue Reading

Trending

error: Content is protected !!