Connect with us

Breaking News

സൗജന്യ വൈദ്യുതിക്ക് കർഷകഗ്രൂപ്പുകൾ; അംഗത്വത്തിന് 100രൂപ, മാസവരി 10 രൂപ

Published

on

Share our post

തൃശ്ശൂർ::കൃഷിക്കുള്ള സൗജന്യ വൈദ്യുതി പദ്ധതിയുടെ ഭാഗമായി പുതുതായി രൂപവത്കരിക്കുന്ന കർഷക ഗ്രൂപ്പുകൾക്ക് അംഗത്വ ഫീസായി നൽകേണ്ടത് 100 രൂപ. മാസവരി 10 രൂപയും. കെ.എസ്.ഇ.ബി.യിൽ കൃഷിവകുപ്പ് നേരിട്ട് പണം അടയ്കുന്ന നിലവിലെ സംവിധാനത്തിൽ ഇത്തരം ഫീസുകളില്ലായിരുന്നു. 2.72 ലക്ഷം കർഷകർക്കാണ് നിലവിൽ സൗജന്യ കണക്ഷനുള്ളത്.

തുടർച്ചയായി മൂന്നുതവണ വരിസംഖ്യ അടച്ചില്ലെങ്കിൽ ഗ്രൂപ്പിലെ അംഗത്വം നഷ്ടപ്പെടുമെന്നും കൃഷിവകുപ്പ് പുറത്തിറക്കിയ കരട് നിയമാവലിയിൽ പറയുന്നു. മൂന്നുതവണ പൊതുയോഗങ്ങളിൽ കാരണം കാണിക്കാതെ ഹാജരാകാതിരുന്നാലും അംഗത്വം പോകും. ഗ്രൂപ്പുകളിൽനിന്ന് പുറത്താകുന്ന കർഷകർക്ക് സൗജന്യ വൈദ്യുതി ലഭിക്കില്ല.

ഒരുവർഷമാണ് ഗ്രൂപ്പുകളുടെ കാലാവധി. മാസത്തിൽ ഒരു തവണയെങ്കിലും യോഗം ചേരണം. കുറഞ്ഞത് ഏഴംഗങ്ങളെങ്കിലും ഒരു ഗ്രൂപ്പിൽ വേണം. ചാരിറ്റബിൾ സൊസൈറ്റീസ് നിയമമനുസരിച്ചാണ് ഇതു രജിസ്റ്റർ ചെയ്യേണ്ടത്.

രണ്ടുമാസത്തിലൊരിക്കൽ വൈദ്യുത ബിൽ അടയ്കുക എന്നുമാത്രം ലക്ഷ്യമാക്കിയാണ് ഇത്രയും വിപുലമായ സംവിധാനങ്ങൾ ഒരുക്കുന്നത്. അജൻഡ ഉൾപ്പെടെയുള്ള യോഗ നോട്ടീസ് എല്ലാ അംഗങ്ങൾക്കും നൽകണം. സമവായം സാധ്യമായില്ലെങ്കിൽ രഹസ്യബാലറ്റിലൂടെ തിരഞ്ഞെടുപ്പ് നടത്തണം. ഓരോ സാമ്പത്തിക വർഷത്തിലും കണക്കുകൾ ഓഡിറ്റ് ചെയ്ത് റിപ്പോർട്ട് വാങ്ങിക്കണം. ഓഡിറ്റ് റിപ്പോർട്ട് ഭരണസമിതിയിൽ ചർച്ചചെയ്യണം. ഇത്തരത്തിൽ നൂറായിരം നൂലാമാലകൾ ഉൾപ്പെടുന്നതാണ് കരട് നിയമാവലി. ഇത്രയും ഗ്രൂപ്പുകൾ ബൈലോ ഉണ്ടാക്കി രജിസ്റ്റർ ചെയ്യാൻ തന്നെ മാസങ്ങൾ വേണ്ടിവരും. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അർഹതപ്പെട്ട ആനുകൂല്യം നിഷേധിക്കാനുള്ള പ്രവണതയും ഉണ്ടാകും. കൃഷി ഓഫീസർമാരും കർഷകരും നിരവധി ഫയലുകൾ സൂക്ഷിക്കേണ്ടിവരും. ചുരുക്കത്തിൽ സൗജന്യ വൈദ്യുതി പദ്ധതി കൃഷി ഓഫീസുകൾക്കും കർഷകർക്കും വൻഭാരമായി മാറുമെന്ന സൂചനയാണ് നിയമാവലി നൽകുന്നത്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!