Connect with us

Breaking News

സൗജന്യ വൈദ്യുതിക്ക് കർഷകഗ്രൂപ്പുകൾ; അംഗത്വത്തിന് 100രൂപ, മാസവരി 10 രൂപ

Published

on

Share our post

തൃശ്ശൂർ::കൃഷിക്കുള്ള സൗജന്യ വൈദ്യുതി പദ്ധതിയുടെ ഭാഗമായി പുതുതായി രൂപവത്കരിക്കുന്ന കർഷക ഗ്രൂപ്പുകൾക്ക് അംഗത്വ ഫീസായി നൽകേണ്ടത് 100 രൂപ. മാസവരി 10 രൂപയും. കെ.എസ്.ഇ.ബി.യിൽ കൃഷിവകുപ്പ് നേരിട്ട് പണം അടയ്കുന്ന നിലവിലെ സംവിധാനത്തിൽ ഇത്തരം ഫീസുകളില്ലായിരുന്നു. 2.72 ലക്ഷം കർഷകർക്കാണ് നിലവിൽ സൗജന്യ കണക്ഷനുള്ളത്.

തുടർച്ചയായി മൂന്നുതവണ വരിസംഖ്യ അടച്ചില്ലെങ്കിൽ ഗ്രൂപ്പിലെ അംഗത്വം നഷ്ടപ്പെടുമെന്നും കൃഷിവകുപ്പ് പുറത്തിറക്കിയ കരട് നിയമാവലിയിൽ പറയുന്നു. മൂന്നുതവണ പൊതുയോഗങ്ങളിൽ കാരണം കാണിക്കാതെ ഹാജരാകാതിരുന്നാലും അംഗത്വം പോകും. ഗ്രൂപ്പുകളിൽനിന്ന് പുറത്താകുന്ന കർഷകർക്ക് സൗജന്യ വൈദ്യുതി ലഭിക്കില്ല.

ഒരുവർഷമാണ് ഗ്രൂപ്പുകളുടെ കാലാവധി. മാസത്തിൽ ഒരു തവണയെങ്കിലും യോഗം ചേരണം. കുറഞ്ഞത് ഏഴംഗങ്ങളെങ്കിലും ഒരു ഗ്രൂപ്പിൽ വേണം. ചാരിറ്റബിൾ സൊസൈറ്റീസ് നിയമമനുസരിച്ചാണ് ഇതു രജിസ്റ്റർ ചെയ്യേണ്ടത്.

രണ്ടുമാസത്തിലൊരിക്കൽ വൈദ്യുത ബിൽ അടയ്കുക എന്നുമാത്രം ലക്ഷ്യമാക്കിയാണ് ഇത്രയും വിപുലമായ സംവിധാനങ്ങൾ ഒരുക്കുന്നത്. അജൻഡ ഉൾപ്പെടെയുള്ള യോഗ നോട്ടീസ് എല്ലാ അംഗങ്ങൾക്കും നൽകണം. സമവായം സാധ്യമായില്ലെങ്കിൽ രഹസ്യബാലറ്റിലൂടെ തിരഞ്ഞെടുപ്പ് നടത്തണം. ഓരോ സാമ്പത്തിക വർഷത്തിലും കണക്കുകൾ ഓഡിറ്റ് ചെയ്ത് റിപ്പോർട്ട് വാങ്ങിക്കണം. ഓഡിറ്റ് റിപ്പോർട്ട് ഭരണസമിതിയിൽ ചർച്ചചെയ്യണം. ഇത്തരത്തിൽ നൂറായിരം നൂലാമാലകൾ ഉൾപ്പെടുന്നതാണ് കരട് നിയമാവലി. ഇത്രയും ഗ്രൂപ്പുകൾ ബൈലോ ഉണ്ടാക്കി രജിസ്റ്റർ ചെയ്യാൻ തന്നെ മാസങ്ങൾ വേണ്ടിവരും. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അർഹതപ്പെട്ട ആനുകൂല്യം നിഷേധിക്കാനുള്ള പ്രവണതയും ഉണ്ടാകും. കൃഷി ഓഫീസർമാരും കർഷകരും നിരവധി ഫയലുകൾ സൂക്ഷിക്കേണ്ടിവരും. ചുരുക്കത്തിൽ സൗജന്യ വൈദ്യുതി പദ്ധതി കൃഷി ഓഫീസുകൾക്കും കർഷകർക്കും വൻഭാരമായി മാറുമെന്ന സൂചനയാണ് നിയമാവലി നൽകുന്നത്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!