Connect with us

Breaking News

തരംഗം സൃഷ്ടിച്ച് നീല ബീയർ: നിർമ്മാണം കടൽക്കളയിൽ നിന്ന്

Published

on

Share our post

കടൽക്കളകളിൽ (ആൽഗെ) നിന്ന് കടുംനീലനിറത്തിലുള്ള ബീയർ സൃഷ്ടിച്ച് ഫ്രഞ്ച് കമ്പനി. കടൽക്കളകളിൽ പ്രകൃതിദത്തമായി കാണപ്പെടുന്ന സവിശേഷ പിഗ്മെന്റ് ഉപയോഗിച്ചാണ് ലൈൻ എന്ന് പേരിട്ടിരിക്കുന്ന വിചിത്രമായ ബീയർ തയാർ ചെയ്യുന്നത്. കടൽക്കളകളെ ഭക്ഷ്യയോഗ്യമാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ഈ ബീയർ. സവിശേഷ നിറം മൂലം ബീയർ ഉപഭോക്താക്കൾക്കിടയിൽ ഹിറ്റാകുമെന്ന പ്രതീക്ഷയും കമ്പനി അധികൃതർക്കുണ്ടായിരുന്നു.

ലൈൻ ബീയറിന്റെ നിർമാണക്കമ്പനിയായ ഹോപ്പി അർബൻ ബ്രൂ അധികൃതർ, തങ്ങളുടെ ഉൽപന്നം വൻ ഹിറ്റാണെന്നു പറയുന്നു. പൊതുജനങ്ങളിൽ പലരും ജിജ്ഞാസ കൊണ്ടും താൽപര്യം കൊണ്ടും ഈ ബീയർ വാങ്ങി ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറിനും ഡിസംബറിനുമിടയിൽ 1500 ബോട്ടിൽ ബീയറുകളാണ് വിറ്റുപോയത്. പരീക്ഷണാടിസ്ഥാനത്തിലായിരുന്നു ഈ വിപണനം. ഡിമാൻഡ് കൂടിയതോടെ ഉത്പാദനശേഷി കൂട്ടാനൊരുങ്ങുകയാണ് കമ്പനി. 

വടക്കൻ ഫ്രാൻസിൽ വാണിജ്യാടിസ്ഥാനത്തിൽ വളർത്തുന്ന സ്പൈറുലിന എന്ന ആൽഗെകളാണ് ബീയറിന് നീലനിറം നൽകുന്നത്. ഈ ആൽഗകളിലെ ഫൈക്കോസയാനിൻ എന്ന ജൈവരാസവസ്തുവിനെ വേർതിരിച്ചെടുക്കുകയും ഇതിനെ ബീയർ നിർമാണത്തിനിടെ ചേർക്കുകയുമാണ് നിർമാണക്കമ്പനി ചെയ്യുന്നത്. സാധാരണ ഗതിയിലുള്ള ബീയറിന്റെ രുചിയിൽ നിന്നു വലിയ മാറ്റമൊന്നും പുതിയ നീല ബീയറിനില്ലെന്ന് കുടിച്ചവർ സാക്ഷ്യപ്പെടുത്തുന്നു. സാധാരണ ഗതിയിൽ ബീയറിനു ബ്രൗണിന്റെ വിവിധ ഷേഡുകളിലാണ് നിറമുള്ളത്.

സാധാരണയായി കാണപ്പെടുന്ന കടൽപ്പായൽ ഉൾപ്പെടെ വിഭിന്ന കളകൾ അടങ്ങിയ വിഭാഗമാണ് ആൽഗെ. ക്ലോറോഫിൽ വഹിക്കുന്ന ഇവയ്ക്ക് പ്രകാശസംശ്ലേഷണം നടത്താനുള്ള കഴിവുണ്ട്. കരയിലെ ആൽഗെ, മഞ്ഞിലെ ആൽഗെ, കടൽക്കള, ഫൈറ്റോപ്ലാങ്ടൻ തുടങ്ങി വിവിധ വകഭേദങ്ങളിൽ ആൽഗെകവെ കാണം. 200 കോടി വർഷങ്ങളായി ഇവ ഭൂമിയിൽ സ്ഥിതി ചെയ്യുന്നെന്നു കണക്കാക്കപ്പെടുന്നു.

കടൽക്കളകൾ പൊതുവെ ബഹുകോശ സസ്യങ്ങളെപ്പോലുള്ള ജീവികളാണ്. തീരപ്രദേശത്തും മറ്റുമുള്ള പാറകളിലും മറ്റും പറ്റിപ്പിടിച്ചാണ് ഇവ വളരുന്നത്. റെഡ് ആൽഗെ, ബ്രൗൺ ആൽഗെ, ഗ്രീൻ ആൽഗെ എന്നിങ്ങനെ 3 ഗ്രൂപ്പായാണു കടൽക്കളകൾ പൊതുവെ കാണപ്പെടുന്നത്. ഇവ തമ്മിൽ രാസപരമായും പിഗ്മെന്റുകളുടെ കാര്യത്തിലും വലിയ വ്യത്യാസമുണ്ട്. വലുപ്പമേറിയ ബ്രൗൺ ആൽഗെയായ കെൽപ് മാക്രോസിസ്റ്റിസ് ജൈവശാസ്ത്രപരമായ പ്രത്യേകതകളാൽ പ്രശസ്തമാണ്.

ഫൈറ്റോപ്ലാങ്ടണുകളും സൂക്ഷ്മ ആൽഗെകളാണ്. ഇവ സൂര്യനിൽ നിന്ന് ഊർജം സ്വീകരിക്കും സമുദ്ര, ജല ജീവിവ്യവസ്ഥയിൽ ഭക്ഷണക്രമത്തിന് അടിസ്ഥാനമാകുകയും ചെയ്യുന്നു. ഭൂമിയിൽ എല്ലായിടത്തും ആൽഗെ കാണാറുണ്ട്. അഗ്നിപർവതമേഖലകളിൽ ചൂടു ജലമൊഴുകുന്ന ജലശ്രോതസ്സുകൾക്ക് സമീപം പോലും ഇവ കാണപ്പെടാറുണ്ട്.സസ്യങ്ങളുമായി ഇവയ്ക്ക് സാമ്യം കാണാമെങ്കിലും നിരവധി പ്രത്യേകതകളാൽ ഇവയെ സസ്യങ്ങളല്ലാതെ പ്രത്യേക പ്രോട്ടിസ്റ്റ് ഗ്രൂപ്പായാണ് ജീവശാസ്ത്രജ്ഞർ പരിഗണിക്കുന്നത്. 


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!