Connect with us

Breaking News

തരംഗം സൃഷ്ടിച്ച് നീല ബീയർ: നിർമ്മാണം കടൽക്കളയിൽ നിന്ന്

Published

on

Share our post

കടൽക്കളകളിൽ (ആൽഗെ) നിന്ന് കടുംനീലനിറത്തിലുള്ള ബീയർ സൃഷ്ടിച്ച് ഫ്രഞ്ച് കമ്പനി. കടൽക്കളകളിൽ പ്രകൃതിദത്തമായി കാണപ്പെടുന്ന സവിശേഷ പിഗ്മെന്റ് ഉപയോഗിച്ചാണ് ലൈൻ എന്ന് പേരിട്ടിരിക്കുന്ന വിചിത്രമായ ബീയർ തയാർ ചെയ്യുന്നത്. കടൽക്കളകളെ ഭക്ഷ്യയോഗ്യമാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ഈ ബീയർ. സവിശേഷ നിറം മൂലം ബീയർ ഉപഭോക്താക്കൾക്കിടയിൽ ഹിറ്റാകുമെന്ന പ്രതീക്ഷയും കമ്പനി അധികൃതർക്കുണ്ടായിരുന്നു.

ലൈൻ ബീയറിന്റെ നിർമാണക്കമ്പനിയായ ഹോപ്പി അർബൻ ബ്രൂ അധികൃതർ, തങ്ങളുടെ ഉൽപന്നം വൻ ഹിറ്റാണെന്നു പറയുന്നു. പൊതുജനങ്ങളിൽ പലരും ജിജ്ഞാസ കൊണ്ടും താൽപര്യം കൊണ്ടും ഈ ബീയർ വാങ്ങി ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറിനും ഡിസംബറിനുമിടയിൽ 1500 ബോട്ടിൽ ബീയറുകളാണ് വിറ്റുപോയത്. പരീക്ഷണാടിസ്ഥാനത്തിലായിരുന്നു ഈ വിപണനം. ഡിമാൻഡ് കൂടിയതോടെ ഉത്പാദനശേഷി കൂട്ടാനൊരുങ്ങുകയാണ് കമ്പനി. 

വടക്കൻ ഫ്രാൻസിൽ വാണിജ്യാടിസ്ഥാനത്തിൽ വളർത്തുന്ന സ്പൈറുലിന എന്ന ആൽഗെകളാണ് ബീയറിന് നീലനിറം നൽകുന്നത്. ഈ ആൽഗകളിലെ ഫൈക്കോസയാനിൻ എന്ന ജൈവരാസവസ്തുവിനെ വേർതിരിച്ചെടുക്കുകയും ഇതിനെ ബീയർ നിർമാണത്തിനിടെ ചേർക്കുകയുമാണ് നിർമാണക്കമ്പനി ചെയ്യുന്നത്. സാധാരണ ഗതിയിലുള്ള ബീയറിന്റെ രുചിയിൽ നിന്നു വലിയ മാറ്റമൊന്നും പുതിയ നീല ബീയറിനില്ലെന്ന് കുടിച്ചവർ സാക്ഷ്യപ്പെടുത്തുന്നു. സാധാരണ ഗതിയിൽ ബീയറിനു ബ്രൗണിന്റെ വിവിധ ഷേഡുകളിലാണ് നിറമുള്ളത്.

സാധാരണയായി കാണപ്പെടുന്ന കടൽപ്പായൽ ഉൾപ്പെടെ വിഭിന്ന കളകൾ അടങ്ങിയ വിഭാഗമാണ് ആൽഗെ. ക്ലോറോഫിൽ വഹിക്കുന്ന ഇവയ്ക്ക് പ്രകാശസംശ്ലേഷണം നടത്താനുള്ള കഴിവുണ്ട്. കരയിലെ ആൽഗെ, മഞ്ഞിലെ ആൽഗെ, കടൽക്കള, ഫൈറ്റോപ്ലാങ്ടൻ തുടങ്ങി വിവിധ വകഭേദങ്ങളിൽ ആൽഗെകവെ കാണം. 200 കോടി വർഷങ്ങളായി ഇവ ഭൂമിയിൽ സ്ഥിതി ചെയ്യുന്നെന്നു കണക്കാക്കപ്പെടുന്നു.

കടൽക്കളകൾ പൊതുവെ ബഹുകോശ സസ്യങ്ങളെപ്പോലുള്ള ജീവികളാണ്. തീരപ്രദേശത്തും മറ്റുമുള്ള പാറകളിലും മറ്റും പറ്റിപ്പിടിച്ചാണ് ഇവ വളരുന്നത്. റെഡ് ആൽഗെ, ബ്രൗൺ ആൽഗെ, ഗ്രീൻ ആൽഗെ എന്നിങ്ങനെ 3 ഗ്രൂപ്പായാണു കടൽക്കളകൾ പൊതുവെ കാണപ്പെടുന്നത്. ഇവ തമ്മിൽ രാസപരമായും പിഗ്മെന്റുകളുടെ കാര്യത്തിലും വലിയ വ്യത്യാസമുണ്ട്. വലുപ്പമേറിയ ബ്രൗൺ ആൽഗെയായ കെൽപ് മാക്രോസിസ്റ്റിസ് ജൈവശാസ്ത്രപരമായ പ്രത്യേകതകളാൽ പ്രശസ്തമാണ്.

ഫൈറ്റോപ്ലാങ്ടണുകളും സൂക്ഷ്മ ആൽഗെകളാണ്. ഇവ സൂര്യനിൽ നിന്ന് ഊർജം സ്വീകരിക്കും സമുദ്ര, ജല ജീവിവ്യവസ്ഥയിൽ ഭക്ഷണക്രമത്തിന് അടിസ്ഥാനമാകുകയും ചെയ്യുന്നു. ഭൂമിയിൽ എല്ലായിടത്തും ആൽഗെ കാണാറുണ്ട്. അഗ്നിപർവതമേഖലകളിൽ ചൂടു ജലമൊഴുകുന്ന ജലശ്രോതസ്സുകൾക്ക് സമീപം പോലും ഇവ കാണപ്പെടാറുണ്ട്.സസ്യങ്ങളുമായി ഇവയ്ക്ക് സാമ്യം കാണാമെങ്കിലും നിരവധി പ്രത്യേകതകളാൽ ഇവയെ സസ്യങ്ങളല്ലാതെ പ്രത്യേക പ്രോട്ടിസ്റ്റ് ഗ്രൂപ്പായാണ് ജീവശാസ്ത്രജ്ഞർ പരിഗണിക്കുന്നത്. 


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!