Connect with us

Breaking News

പറശ്ശിനിക്കടവ് സ്‌നെയ്ക്ക് പാർക്കി‍ൽ ഇനി പാമ്പുകളെ സ്പർശിച്ചുള്ള പ്രദർശനമില്ല

Published

on

Share our post

പറശ്ശിനിക്കടവ്: സ്‌നെയ്ക്ക് പാർക്കിൽ ഇനി പാമ്പുകളും മറ്റു ജീവികളുമായി നേരിട്ടുള്ള ഇടപഴകൽ ഇല്ല. പകരം ബോധവൽക്കരണ വിഡിയോകളും വിവരണങ്ങളും നൽകും. കേന്ദ്ര സൂ അതോറിറ്റിയുടെ കർശന നിയന്ത്രണത്തെ തുടർന്നാണ് പറശ്ശിനിക്കടവ് സ്‌നെയ്ക്ക് പാർക്കിലെ പാമ്പുകളെ കയ്യിലെടുത്തു കൊണ്ടുള്ള പ്രദർശനങ്ങൾ പൂർണമായും അവസാനിപ്പിച്ചത്. 1982ൽ പാപ്പിനിശ്ശേരി വിഷ ചികിത്സാ കേന്ദ്രത്തിന്റെ ഭാഗമായിട്ടാണ് ഇവിടെ പാമ്പ് വളർത്തൽ കേന്ദ്രം ആരംഭിച്ചത്.

പാമ്പുകളെ കയ്യിലെടുത്ത് പ്രദർശിപ്പിക്കാനും വിവരണങ്ങൾ നൽകുവാനുമായി നിർമിച്ച പ്രദർശന കേന്ദ്രത്തിൽ ഡെമോൺസ്ട്രേറ്റർമാരാണ് പാമ്പുകളെ കാഴ്ചക്കാർക്ക് പരിചയപ്പെടുത്തിയിരുന്നത്. വനം വകുപ്പിന്റെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഒന്നാമത്തെ ഷെഡ്യൂളിൽ വരുന്ന പാമ്പുകളെ ഇത്തരത്തിൽ പ്രദർശിപ്പിക്കരുത് എന്ന് കർശന നിർദേശം വന്നുവെങ്കിലും ജനങ്ങൾക്ക് അറിവ് പകരുന്നതായതിനാൽ ഇവിടെ ഇത്തരത്തിലുള്ള പ്രദർശനം തുടരുകയായിരുന്നു.

എന്നാൽ തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാർ മരിച്ചതിനു ശേഷം നിയമം കർശനമായി പാലിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇനി മുതൽ പ്രദർശകൻ കൂടിനുള്ളിൽ കയറി നടത്തുന്ന വിവരണങ്ങൾ ഒഴിവാക്കും. ഇതിന് പകരം കൂടിന് പുറത്ത് നിന്നുള്ള വിവരണവും സ്‌നെയ്ക്ക് പാർക്കിൽ തയാറാക്കിയ ആംഫി തിയറ്ററിൽ പാമ്പുകളെ കുറിച്ചുള്ള വിഡിയോ പ്രദർശനവും നടത്തും.

പാമ്പുകളെക്കുറിച്ച് പുതുതലമുറയ്ക്ക് അറിവ് പകരുന്നതിനായി പ്രത്യേക സിഡി തയാറാക്കി വിദ്യാലയങ്ങളിൽ പ്രദർശിപ്പിക്കാൻ ആലോചിക്കുന്നതായി സ്‌നെയ്ക്ക് പാർക്ക് ഡയറക്ടർ ഇ. കുഞ്ഞിരാമൻ പറഞ്ഞു. പാമ്പുകളെ പിടിക്കുന്നതിനും വന്യമൃഗങ്ങളെ പരിപാലിക്കുന്നതിനുമായുള്ള വൈൽഡ് ലൈഫ് സൂ കീപ്പർ കോഴ്സും ഇവിടെ ആരംഭിക്കാൻ ആലോചിക്കുന്നുണ്ട്. 


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!