Connect with us

Breaking News

13-ാം വയസ്സിൽ രണ്ട് ചലച്ചിത്രങ്ങളുടെ സംഗീത സംവിധായക: സംഗീതലോകത്ത് വിസ്മയമായി ശ്രേയ അജിത്ത്

Published

on

Share our post

മൂന്നര വയസ്സുകാരി മകളെ സന്തോഷിപ്പിക്കാനായി ഒരു കുഞ്ഞിത്താറാവിന്റെ പാവ വാങ്ങി നൽകിയതാണ് കളമശ്ശേരി സ്വദേശിയായ അജിത് സുകുമാരൻ. എന്നാൽ സംഗീതസംവിധായകനായ അച്ഛന്റെ മനം നിറയ്ക്കുന്ന ഒരു സമ്മാനമാണ് മകൾ തിരികെ നൽകിയത്. കുഞ്ഞിത്താറാവിനെ കുറിച്ച് സ്വന്തമായി ഉണ്ടാക്കിയ ഒരു പാട്ട്. മകൾക്ക് ജന്മസിദ്ധമായി കിട്ടിയ സംഗീതവാസന അജിത് ആദ്യമായി തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. പത്ത് വർഷത്തിനിപ്പുറം രണ്ട് ചലച്ചിത്രങ്ങൾക്ക് അടക്കം നിരവധി പാട്ടുകൾക്ക് ഈണം നൽകി സംഗീതലോകത്ത് സ്വന്തമായി ഒരു സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ശ്രേയ.എസ്.അജിത് എന്ന ഈ കൊച്ചു മിടുക്കി. കളമശ്ശേരി സെയ്ന്റ് പോൾസ് ഇന്റർനാഷണൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് ശ്രേയ. 

മൂന്നര വയസ്സിൽ ശ്രേയ ചിട്ടപ്പെടുത്തിയ കുട്ടിപ്പാട്ട് സ്കൂളിൽ ചിൽഡ്രൻസ് ഫെസ്റ്റിന് ആക്ഷൻസോങ്ങായി അവതരിപ്പിക്കപ്പെട്ടിരുന്നു. മകൾക്ക് സംഗീതത്തിലുള്ള താല്പര്യം മനസ്സിലാക്കിയ മാതാപിതാക്കൾ ശാസ്ത്രീയമായി സംഗീതം പഠിക്കാൻ അവസരം ഒരുക്കികൊടുത്തു. ഒൻപതാം വയസ്സിലാണ് പൂർണമായി ഒരു ഗാനം ശ്രേയ ചിട്ടപ്പെടുത്തുന്നത്. രാജീവ് ആലുങ്കൽ എഴുതിയ ക്രിസ്തീയ ഭക്തി ഗാനം ഈണം നൽകി പാടി അവതരിപ്പിക്കുകയായിരുന്നു. ആ ഗാനത്തിന് ഇൻഡിവുഡിന്റെ ‘യങ്ങസ്റ്റ് മ്യൂസിക് ഡയറക്ടർ’ എന്ന പുരസ്കാരവും ലഭിച്ചു.

അതിൽ നിന്നു കിട്ടിയ പ്രചോദനത്തിൽ വീടിനു സമീപമുള്ള പെരിങ്ങഴ ദേവീ ക്ഷേത്രത്തിനു വേണ്ടി ഒരു ഭക്തിഗാന ആൽബം കമ്പോസ് ചെയ്തു. 12 പാട്ടുകളാണ് അതിൽ ഉൾപ്പെടുത്തിയിരുന്നത്. മധു ബാലകൃഷ്ണൻ, സിതാര കൃഷ്ണകുമാർ, ശോഭ ശിവാനി തുടങ്ങിയ മുൻനിര ഗായകരാണ് ‘പെരിങ്ങഴ അമ്മയ്ക്ക് ഒരു നിവേദ്യം’ എന്ന പേരിൽ പുറത്തിറങ്ങിയ ആൽബത്തിനു വേണ്ടി ഗാനങ്ങൾ ആലപിച്ചത്. ഒരു നാലാം ക്ലാസുകാരിയിൽ നിന്നും പ്രതീക്ഷിക്കുന്നതിൽപ്പരം മനോഹരമായ ഗാനങ്ങളായിരുന്നു അത്. ശ്രേയയുടെ കഴിവു തിരിച്ചറിഞ്ഞ് അങ്ങേയറ്റം സന്തോഷത്തോടെ അഭിനന്ദിച്ച മധുബാലകൃഷ്ണനും സിതാരയുമടക്കമുള്ള ഗായകർ പ്രതിഫലംപോലും വാങ്ങാതെയാണ് പാട്ടുകൾ പാടിയത്.  

രണ്ടുവർഷത്തിനുള്ളിൽ മുട്ടം ക്ഷേത്രത്തിനുവേണ്ടിയും തൃക്കാക്കരക്ഷേത്രത്തിനുവേണ്ടിയും രണ്ട് ഭക്തിഗാനം ആൽബങ്ങൾ കൂടി ശ്രേയയുടെ ഈണത്തിൽ ഒരുങ്ങി. കല്ലുവാഴയും ഞാവൽപ്പഴവും എന്ന ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം ചെയ്തുകൊണ്ടായിരുന്നു സിനിമാ രംഗത്തേക്കുള്ള പ്രവേശനം. ചിത്രം റിലീസ് ചെയ്യപ്പെടാത്തതിലുള്ള വിഷമവുമായി കഴിയുന്നതിനിടെയാണ്. സൗദിയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ‘നജ’ എന്ന ചലച്ചിത്രത്തിനു വേണ്ടി ഒരു ഗാനം ചിട്ടപ്പെടുത്താനുള്ള അവസരം തേടിയെത്തുന്നത്.

ദൃശ്യ മാധ്യമ പ്രവർത്തകനായ ബാബു വെളപ്പായയുടെ വരികൾക്ക് ശ്രേയ ഈണം പകർന്ന ഗാനമാലപിച്ചിരിക്കുന്നത് സിതാര കൃഷ്ണകുമാറാണ്. അറബിക് പശ്ചാത്തലത്തിലുള്ള സിനിമയ്ക്കായി  പ്രായത്തിൽ കവിഞ്ഞ മികവോടെയാണ് ശ്രേയ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്നായിരുന്നു സിതാരയുടെ പ്രതികരണം. പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രം തിയേറ്റർ റിലീസിന് ഒരുങ്ങുകയാണ്. 

സംഗീത സംവിധാനം ചെയ്യുന്നതിനു പുറമേ നിരവധി സ്റ്റേജ് ഷോകളിലും പരസ്യചിത്രങ്ങളിലും ഗാനം ആലപിച്ചിട്ടുണ്ട് ഈ മിടുക്കി. മനസ്സിൽ വരുന്ന ഈണങ്ങൾ ഫോണിൽ പാടി റെക്കോർഡ് ചെയ്ത് സൂക്ഷിക്കാറാണ് പതിവ്. ഒരു ഗാനം ചിട്ടപ്പെടുത്താൻ ഏതാനും മണിക്കൂറുകൾ മാത്രമേ ശ്രേയയ്ക്ക് വേണ്ടിവരാറുള്ളൂ. മീഡിയാ ലോഞ്ച് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സംഗീതം നൽകിയ പാട്ടുകൾ പ്രേക്ഷകരിലേക്കെത്തിക്കുന്നത്. മുക്കന്നൂർ ഫിസാറ്റ് എൻജിനീയറിങ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം അധ്യാപിക ശ്രുതിയാണ് ശ്രേയയുടെ അമ്മ. ഇനിയും നിരവധി പാട്ടുകൾക്ക് ഈണം നൽകിയും ആലപിച്ചും സംഗീത മേഖലയിൽ തന്നെ തുടരാനാണ് തന്റെ ആഗ്രഹമെന്ന് ശ്രേയ പറയുന്നു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

Published

on

Share our post

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share our post
Continue Reading

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Trending

error: Content is protected !!