Connect with us

Breaking News

നല്ലത് ചെയ്താൽ അഭിനന്ദനം, വിവാഹവാർഷികത്തിന് അവധി; പോലീസിൽ ജനകീയ പരിഷ്കരണവുമായി കണ്ണൂർ ഡി.ഐ.ജി

Published

on

Share our post

കണ്ണൂർ: പോലീസുകാരോട് മേലുദ്യോഗസ്ഥർ മനുഷ്യത്വത്തോടെയുള്ള സമീപനവും ഇടപെടലും നിർദേശിച്ച് കണ്ണൂർ റേഞ്ചിൽ പുതിയ പരിഷ്കരണം. പോലീസുകാർക്ക് സ്വന്തം ജന്മദിനവും വിവാഹവാർഷികവും ആഘോഷിക്കാൻ അവധി നൽകണം. പങ്കാളിയുടെയും മക്കളുടെയും ജന്മദിനവും അവധിക്ക് പരിഗണിക്കണം. നല്ലത് ചെയ്യുമ്പോൾ അഭിനന്ദിക്കാൻ പിശുക്ക് കാട്ടേണ്ടതില്ലെന്നും ഡി.ഐ.ജി. രാഹുൽ ആർ. നായർ പുറത്തിറക്കിയ സർക്കുലറിൽ നിർദേശിക്കുന്നു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് എന്നീ നാല്‌ ജില്ലകളിലാണ് ഇത് ബാധകമാകുക. 

മറ്റേത് ജോലിയെക്കാളും സമ്മർദം കൂടുതലാണ് പോലീസ് സേനയിലെന്ന് സർക്കുലറിൽ പറയുന്നു. മാനസിക പിരിമുറുക്കമില്ലാതെ ജോലിചെയ്യുമ്പോഴാണ് സേനയുടെ കാര്യശേഷി കൂടുക. സമയപരിധിയില്ലാതെയാണ് ജോലി. ഇക്കാര്യം പരിഗണിച്ച് വിശ്രമവും വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ കാര്യങ്ങൾക്ക് സമയവും കിട്ടത്തക്ക വിധത്തിൽ ജോലി ക്രമീകരിക്കണമെന്നാണ് നിർദേശം.

പോലീസുകാരുടെ മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കണം. അത് രേഖാപരമായിത്തന്നെ നൽകണം. പോലീസുകാരുടെ ജന്മദിനം, അവരുടെ പങ്കാളിയുടെയോ കുട്ടികളുടെയോ ജന്മദിനം, വിവാഹവാർഷികദിനം എന്നീ ദിവസങ്ങളിൽ ഒഴിച്ചുകൂടാത്ത ക്രമസമാധാനപ്രശ്നങ്ങളില്ലെങ്കിൽ അവധി നൽകണം. ഇത്തരത്തിലുള്ള വ്യക്തിവിവരങ്ങൾ ഉൾപ്പെടുത്തി രജിസ്റ്റർ സൂക്ഷിക്കണമെന്നും നിർദേശിക്കുന്നുണ്ട്.

പോലീസ് ഉദ്യോഗസ്ഥരോ അവരുടെ കുടുംബാംഗങ്ങൾക്കോ വൈദ്യസഹായം ആവശ്യമുണ്ടെങ്കിൽ മേലുദ്യോഗസ്ഥൻ മാനുഷികപരിഗണനയോടെ സഹായിക്കണമെന്നാണ് മറ്റൊരു നിർദേശം. ക്ഷേമപദ്ധതികളിലേക്കുള്ള സഹായത്തിനുള്ള അപേക്ഷ കാലതാമസമില്ലാതെ പോലീസ് ആസ്ഥാനത്തേക്ക് അയക്കണം. അർഹതയുള്ളവർക്ക് അത് ലഭിച്ചില്ലെങ്കിൽ, അതിന്റെ വിവരങ്ങൾ റേഞ്ച് ഓഫീസിലും അറിയിക്കണം. ഈ നിർദേശങ്ങൾ നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും ഡി.ഐ.ജി. തീരുമാനിച്ചിട്ടുണ്ട്. അതിനാണ് രജിസ്റ്റർ സൂക്ഷിക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയത്. മാർച്ച് ഒന്നിന് ഇതിന്റെ നിർവഹണം വിലയിരുത്താൻ പ്രത്യേക യോഗവും ഡി.ഐ.ജി. നിശ്ചയിച്ചിട്ടുണ്ട്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!