Connect with us

Breaking News

മാഞ്ഞുപോകുന്ന ചരിത്രമാകുന്നു കണ്ണൂർ ഗവ: മെഡിക്കല്‍ കോളേജിലെ രാജാജി പാർക്ക്‌

Published

on

Share our post

പരിയാരം : മരങ്ങളുടെ പച്ചപ്പിനുതാഴെ സിമന്റ്‌ ബെഞ്ചുകളിൽ സായിപ്പന്മാരുടെ സായാഹ്ന വിശ്രമം. സൊറ പറഞ്ഞിരിക്കുന്നവരിൽ ഉന്നത ഉദ്യോഗസ്ഥരുമുണ്ട്‌. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജിലെ വിസ്മൃതിയിലാവുന്ന രാജാജി പാര്‍ക്കിന്‌ ഇങ്ങനെ ഒരു ഭൂതകാലമുണ്ട്‌. 1953 നവംബര്‍ 22 നാണ് മദ്രാസ് മുഖ്യമന്ത്രി സി. രാജഗോപാലാചാരി പരിയാരം ടി.ബി. സാനിറ്റോറിയം ഉദ്ഘാടനംചെയ്തത്. അന്ന് അദ്ദേഹം ഉദ്ഘാടനം പ്രസംഗം നടത്തിയ വേദിയാണ്‌ ഇപ്പോഴും നാട്ടുകാർക്ക് രാജാജി പാർക്ക്.

നാല്‍പ്പതുകളില്‍ ക്ഷയരോഗത്തിന്‌ മലബാര്‍ ജില്ലയിൽനിന്നുള്ളവർ ചികിത്സ തേടിയത് മദ്രാസ് സംസ്ഥാനത്തെ ഈ-റോഡ് പെരുന്തുറൈ രാമലിംഗം ടി.ബി. സാനിറ്റോറിയത്തിലായിരുന്നു. മലബാറില്‍നിന്നും ധാരാളം പേർ ഈ-റോഡ് റെയില്‍വേ സ്‌റ്റേഷനിലേക്ക്‌ ടിക്കറ്റെടുക്കുന്നത് സംബന്ധിച്ച അന്വേഷണമാണ് ഇവിടെ ക്ഷയരോഗികളുടെ വര്‍ധനയെക്കുറിച്ച് ബോധ്യപ്പെടുത്തിയത്. മലബാര്‍ ജില്ലയില്‍ ടി.ബി. സാനിറ്റോറിയം തുടങ്ങാനുള്ള ആലോചനകള്‍ ആരംഭിച്ചതും ഇങ്ങനെ.

1942 ലാണ് ഇതിനുള്ള ശ്രമം ആരംഭിച്ചത്. ആശുപത്രി പണിയാന്‍ ഉദാരമതികളുടെ സഹായം തേടണമെന്ന്‌ മദ്രാസ് പ്രസിഡന്‍സി നിര്‍ദേശിച്ചു. അന്നത്തെ ഗവര്‍ണര്‍ ആര്‍തര്‍ ഓസ്വാള്‍ഡ് ജെയിംസ് ഹോപ്പ് എല്ലാ സഹായവും ഉറപ്പുനല്‍കിയെങ്കിലും പണം സ്വരൂപിക്കുന്നതില്‍ ആരോഗ്യവകുപ്പ് പരാജയപ്പെട്ടു. 1946 ല്‍ ചുമതലയേറ്റ അവസാന ഗവര്‍ണര്‍ സര്‍ ആള്‍ക്ക് ബാള്‍ഡ് എഡ്വേര്‍ഡ് നൈ മലബാറിലെ ടി.ബി. സാനിട്ടോറിയത്തിന് എല്ലാവിധ പിന്തുണയും നല്‍കി. സാമൂഹ്യ പ്രവര്‍ത്തകയായ അദ്ദേഹത്തിന്റെ ഭാര്യ ലേഡി നൈ തന്നെ ഇതിനായി രംഗത്തിറങ്ങി.
സാമുവൽ ആറോണാണ് സ്ഥലം നൽകിയത്. മലബാറില്‍ അന്ന് 35,000 ക്ഷയരോഗികള്‍ ഉണ്ടായിരുന്നതായാണ് കണക്ക്. 1948 ആഗസ്ത് ഏഴിനാണ് ലേഡി നൈ സാനിറ്റോറിയത്തിന് തറക്കല്ലിട്ടത്. നിര്‍മാണം പൂര്‍ത്തിയാക്കാൻ അഞ്ച്‌ വര്‍ഷമെടുത്തു. ഒമ്പത്‌ വാര്‍ഡുകള്‍, ഒ.പി. ആൻഡ്‌ അഡ്മിനിസ്‌ട്രേഷന്‍, ഓപ്പറേഷന്‍ തിയറ്റര്‍, മോര്‍ച്ചറി, ശ്മശാനം എന്നിവ സാനിറ്റോറിയത്തിലുണ്ടായിരുന്നു. 2,17,900 രൂപ സര്‍ക്കാരില്‍നിന്നും ഗ്രാന്റായി ലഭിച്ചു.

കോഴിക്കോട് എം.എസ്. സുബ്ബലക്ഷ്മിയുടെ ഗാനമേള നടത്തിയും പൊതുജന സംഭാവനയായുമാണ്‌ തുക സമാഹരിച്ചത്. ഉദ്ഘാടനത്തിന് രാജാജിയെ കൊണ്ടുവരണമെന്നത് സാമുവല്‍ ആറോണിന്റെ താല്‍പ്പര്യമായിരുന്നു. കുടിവെള്ള ടാങ്കിന് സമീപമാണ് അര്‍ധവൃത്താകൃതിയില്‍ രാജാജിക്കായി പ്രസംഗപീഠം പണിതത്. അയ്യായിരത്തോളം പേര്‍ രാജാജിയെ കാണാനെത്തിയതായി ആശുപത്രിയിലെ ആദ്യകാല ജീവനക്കാരനായിരുന്ന കണ്ണന്‍ പറയുന്നു. ആദ്യ സൂപ്രണ്ടായിരുന്ന ഡോ.അറുമുഖത്തിന്റെ താല്‍പ്പര്യപ്രകാരമാണ് രാജാജി പ്രസംഗിച്ച സ്ഥലം രാജാജി പാര്‍ക്കായി മാറ്റിയത്. മദ്രാസ് സംസ്ഥാനത്ത്‌ നിന്നുള്ളവരായിരുന്നു ജീവനക്കാരിൽ ഏറെയും. അവര്‍ക്ക് സയായാഹ്നം ചെലവഴിക്കാൻ പണിത പാര്‍ക്ക് പിന്നീട് കാടുമൂടി വിസ്മൃതമായി. 


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Trending

error: Content is protected !!