Breaking News
മാലിന്യ സംസ്കരണത്തിന് കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ സമഗ്ര പദ്ധതി

കണ്ണൂർ : ജില്ലയിൽനിന്ന് ശേഖരിക്കുന്ന ഖര-ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് ജില്ലാ പഞ്ചായത്ത് സമഗ്ര പദ്ധതി ആവിഷ്കരിക്കുന്നു. വരുന്ന സാമ്പത്തിക വർഷത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ധനകാര്യ കമ്മിഷൻ ഗ്രാൻറിൽനിന്ന് ഒരുകോടി രൂപ മാറ്റിവെച്ചു.
കക്കൂസ് മാലിന്യങ്ങൾ സംസ്കരിച്ച് ജൈവവളമാക്കി മാറ്റുന്നതും ക്ലീൻ കേരളാ കമ്പനിക്കുവേണ്ടി ഹരിത കർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ സംസ്കരിച്ച് പുനരുപയോഗത്തിനുള്ള വസ്തുക്കളാക്കുന്നതിനുള്ള പ്ലാന്റുകൾ സ്ഥാപിക്കലുമാണ് ഇതിൽ പ്രധാനം.
പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് ഭൂമി കണ്ടെത്തി. കക്കൂസ് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിച്ച് ജൈവവളമാക്കി മാറ്റുന്ന പ്ലാന്റ് ജില്ലയിൽ ആദ്യമായാണ് സ്ഥാപിക്കുന്നത്. തിരുവനന്തപുരത്ത് നടപ്പാക്കിയതും വയനാട്ടിൽ നിർമാണം നടക്കുന്നതുമായ പ്ലാന്റുകളുടെ മാതൃകയിലാണ് ജില്ലയിലും സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. കൽപ്പറ്റ നഗത്തിനടുത്തുള്ള വെള്ളാരംകുന്നിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്.
രഹസ്യമായി പ്രവർത്തിക്കുന്ന ചില ക്വട്ടേഷൻ സംഘങ്ങൾ വൻ തുക കൈപ്പറ്റി സ്വകാര്യ സ്ഥാപനങ്ങളിൽനിന്നും ഫ്ലാറ്റുകളിൽനിന്നും ശേഖരിക്കുന്ന കക്കൂസ് മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും തള്ളുന്നതുമൂലമുള്ള സാമൂഹിക-പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനാണിത്.
വൻ നഗരങ്ങളിൽ നേരത്തെ നടപ്പാക്കിവരുന്നതാണ് ഇത്തരം പ്ലാന്റുകൾ. കക്കൂസ് മാലിന്യങ്ങൾ വലിയ സംഭരണികളിൽ ശേഖരിക്കുകയും പ്രത്യേകം ബാക്ടീരിയകളെ വളർത്തി മാലിന്യങ്ങളെ വിഘടിപ്പിച്ച് ജൈവവളമാക്കുന്നതാണ് ആധുനിക പ്ലാന്റിന്റെ രീതി. യാതൊരു പാരിസ്ഥിതിക പ്രശ്നങ്ങളും സൃഷ്ടിക്കാത്തതാണ് പ്ലാന്റ്. ചാണകപ്പൊടിപോലെ വളമായി ഉപയോഗിക്കാം.
ജില്ലയിൽ ഒരുമാസത്തിൽ ഏകദേശം രണ്ടായിരത്തോളം ടൺ മാലിന്യങ്ങൾ ഉണ്ടാവുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ഹരിത കർമസേന കഴിഞ്ഞമാസം ജില്ലയിലെ 66 ഗ്രാമപ്പഞ്ചായത്തുകളിൽനിന്നും രണ്ട് നഗരസഭകളിൽനിന്നും ശേഖരിച്ച ഖരമാലിന്യങ്ങളുടെ അളവ് ഇങ്ങിനെ:
പുനരുപയോഗത്തിന് പറ്റുന്ന പ്ലാസ്റ്റിക്ക് 60 ടൺ, ഗുണം കുറഞ്ഞ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ 50 ടൺ, പഴയ ചെരുപ്പുകൾ 863 ടൺ. പൊളിഞ്ഞ കുപ്പികൾ 64 ടൺ. പഴയ തുണികൾ 69 ടൺ. ഇലക്ടോണിക്ക് മാലിന്യങ്ങൾ 11 ടൺ.
ജില്ലയിലെ ഏഴ് നഗരസഭകളിൽനിന്നും കണ്ണൂർ കോർപ്പറേഷനിൽനിന്നും അഞ്ച് ഗ്രാമപ്പഞ്ചായത്തുകളിൽനിന്നും മാലിന്യങ്ങൾ ശേഖരിക്കുന്നത് സ്വകാര്യ ഏജൻസികളാണ്.
ഗുണമുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ സംസ്കരിച്ച് കസേര ഉൾപ്പെടെയുള്ള വസ്തുക്കളാക്കി മാറ്റും. ഗുണംകുറഞ്ഞവ പൊടിച്ച് ടാറിൽ ചേർക്കും. ചെരുപ്പുകളും മറ്റും സിമന്റ് കമ്പനികൾക്ക് ഇന്ധനമാക്കാനാണ് കൊണ്ടുപോകുന്നത്. കുപ്പിച്ചില്ലുകൾ വീണ്ടും ഗ്ലാസുകളും മറ്റും ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. പഴയ തുണികളിൽ ഗുണമുള്ളവ കുറഞ്ഞ വിലക്ക് വിൽക്കും.
പഴയ സാധനങ്ങൾ ഇവിടെത്തന്നെ സംസ്കരിക്കാൻ സാധിച്ചാൽ അവ വിലകൊടുത്ത് വാങ്ങാൻ സാധിക്കുമെന്നും പഴയ സാധനങ്ങൾക്ക് വില കിട്ടുന്ന സ്ഥിതിവന്നാൽ ഇത്തരം വസ്തുക്കൾ കൂടുതൽ ലഭിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പറഞ്ഞു.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Breaking News
ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.
എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.
മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.
Breaking News
തലശ്ശേരി ഹെഡ് പോസ്റ്റോഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

തലശ്ശേരി : ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാർട്ട് ടൈം സ്വീപ്പർ തലശ്ശേരി പപ്പൻ പീടികയ്ക്ക് സമീപത്തെ വി.ഗംഗാധരൻ (67) ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login