Connect with us

Breaking News

വീട്ടിൽ ചെമ്പരത്തിയുണ്ടോ? എങ്കിൽ ഇനി രക്തസമ്മർദം കുറയ്ക്കാൻ മരുന്നുകൾ കഴിക്കേണ്ട

Published

on

Share our post

രക്തസമ്മർദം കാരണം നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ശരീരത്തിൽ ഉണ്ടാകുന്നത്. ഹൃദ്രോഗം, തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങൾ, വിട്ടുമാറാത്ത വൃക്കരോഗങ്ങൾ എന്നിവ ഉണ്ടാകുന്നതിന് പ്രധാന കാരണം പലപ്പോഴും അമിതമായ രക്തസമ്മർദമാണ്. രക്തസമ്മർദം നിയന്ത്രിക്കാൻ കഴിയാത്തത് കാരണം പല സർജറികളും ഡോക്ടർമാർ മാറ്റി വെച്ചതായും നിങ്ങൾ കേട്ടിട്ടുണ്ടാകും. അലോപ്പതി മരുന്നുകൾ ഉപയോഗിച്ച് രക്തസമ്മർദം നിയന്ത്രിക്കാൻ കഴിയും. എന്നാൽ ഈ മരുന്നുകളുടെ ദീർഘകാല ഉപയോഗം നിങ്ങളുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ മരുന്നുകളിലൂടെ മാത്രമല്ല പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ഭക്ഷണങ്ങൾ കഴിച്ചുകൊണ്ടുതന്നെ രക്തസമ്മർദം നിയന്ത്രിക്കാം. രക്തസമ്മർദം നിയന്ത്രിക്കാൻ മരുന്നുകളെക്കാൾ ഫലപ്രഥമായ ഒന്നാണ് ചെമ്പരത്തി ചായ.

ചെമ്പരത്തി ചായ കുടിക്കുന്നതിലൂടെ രക്തസമ്മർദം നിയന്ത്രിക്കാൻ കഴിയുമെന്ന് വ്യത്യസ്തമായ മൂന്ന് പഠനങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്. ഈ ചായ കുടിക്കുന്നതിലൂടെ എൽ.ഡി.എൽ (മോശം കൊളസ്ട്രോൾ) കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് ഹാർവാർഡ് ഹെൽത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദിവസവും കഴിക്കുന്ന ഭക്ഷണത്തിനൊപ്പം രണ്ട് നേരം ചെമ്പരത്തി ചായ കുടിക്കുന്നത് രക്തസമ്മർദം കുറയ്ക്കുന്നുവെന്ന് 2019 ജൂലൈയിൽ ഇറാനിലെ മഷാദ് യൂണിവേഴ്‌സിറ്റി ഒഫ് മെഡിക്കൽ സയൻസസിലെ ഗവേഷകരും കണ്ടെത്തിയിട്ടുണ്ട്. യു.എസ്.എ. യിൽ ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റിയിൽ നടത്തിയ മറ്റൊരു പഠനത്തിൽ മരുന്നുകൾ കഴിക്കുന്നവരെക്കാൾ ദിവസവും ചെമ്പരത്തി ചായ കുടിക്കുന്നവരിൽ രക്തസമ്മർദം നിയന്ത്രിക്കാൻ കഴിഞ്ഞുവെന്ന് തെളിയിച്ചിട്ടുണ്ട്. ആന്റിഓക്സിഡന്റുകളും ചെറിയ അളവിൽ പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, മറ്റ് ധാതുക്കൾ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ഹൃദയസംബന്ധമായ അസുഖങ്ങൾ തടയുന്നതിനും ചെമ്പരത്തി ചായ സഹായിക്കുന്നു.നിലവിൽ രക്തസമ്മർദത്തിനോ മറ്റ് അസുഖങ്ങൾക്കോ മരുന്നുകൾ കഴിക്കുന്നവരാണെങ്കിൽ ചികിത്സിക്കുന്ന ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ചെമ്പരത്തി ചായ കുടിക്കുക.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!