Connect with us

Breaking News

മൂന്നാം തരംഗം ഒമിക്രോൺ മൂലം; മൂന്നാഴ്‌ച രോഗനിരക്ക്‌ വലിയ രീതിയിൽ ഉയരും

Published

on

Share our post

തിരുവനന്തപുരം : സംസ്ഥാനത്ത്‌ മൂന്നാംതരംഗത്തിന് കാരണം ഒമിക്രോൺ വകഭേദമാണെന്ന്‌ റിപ്പോർട്ട്‌. ഇക്കാലയളവിൽ കോവിഡ്‌ ബാധിച്ച 94 ശതമാനം പേരിലും കാരണമായി കണ്ടെത്തിയത്‌ ഒമിക്രോൺ വകഭേദം. ആറ്‌ ശതമാനം പേരിൽ മാത്രമാണ്‌ ഡെൽറ്റ കണ്ടെത്തിയത്‌. സംസ്ഥാനത്തിന്‌ പുറത്തുനിന്ന്‌ എത്തിയവരിൽ ഇത്‌ യഥാക്രമം 80, 20 ശതമാനമാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കോവിഡ്‌ ബാധിതരുടെ സാമ്പിൾ പരിശോധിച്ചതിലൂടെയാണ്‌ ഒമിക്രോൺ വ്യാപനം തിരിച്ചറിഞ്ഞത്‌. മൂന്നാഴ്‌ച കൂടി രോഗനിരക്ക്‌ ഉയരും. ചില ജില്ലകളിൽ ഇത്‌ പാരമ്യത്തിലെത്തും. ഒമിക്രോണിനെ നിസ്സാരമായി കാണരുത്‌. 96.4 ശതമാനം പേരും ഗൃഹപരിചണത്തിലാണ്‌. 97 ശതമാനം രോഗികൾക്കും ഗുരുതരമാകാൻ സാധ്യതയില്ല. എന്നാൽ, അപായസൂചന ശ്രദ്ധിക്കണം. കോവിഡ്‌ സ്വയം നിർണയിക്കരുത്‌. ആന്റിബയോട്ടിക്കും മരുന്നുകളും ഡോക്ടറുടെ നിർദേശപ്രകാരംമാത്രം കഴിക്കുക. രോഗികളുടെ എണ്ണത്തിനനുസരിച്ച്‌ ആശുപത്രിയിൽ സൗകര്യം ഉറപ്പാക്കും. നിലവിൽ ഐ.സി.യു, വെന്റിലേറ്റർ ഉപയോഗം കുറഞ്ഞിട്ടുണ്ട്‌. കോവിഡ്‌, കോവിഡിതര രോഗ ബാധിതരായി 40.5 ശതമാനം പേരാണ്‌ ഐ.സി.യു.വിലുള്ളത്‌. 59 ശതമാനം ഐ.സി.യു കിടക്ക ഒഴിവുണ്ട്‌. 12.5 ശതമാനമാണ്‌ കോവിഡും കോവിഡിതര രോഗബാധിതരുമായി വെന്റിലേറ്റർ ചികിത്സയിലുള്ളത്‌. 86 ശതമാനം ഒഴിവുണ്ട്‌. സ്വകാര്യ ആശുപത്രികളിലെ ഐ.സി.യു.വിൽ 8.28, വെന്റിലേറ്ററിൽ 8.96 ശതമാനം കോവിഡ്‌ രോഗികളുമാണുള്ളത്. സൗകര്യങ്ങളുണ്ടായിട്ടും ചികിത്സ നിഷേധിച്ചാൽ നടപടി സ്വീകരിക്കും. കോവിഡ്‌ പ്രതിരോധം ശക്തമാക്കാൻ 4971 ജീവനക്കാരെ നിയമിക്കാൻ ഉത്തരവിറങ്ങിയതായും മന്ത്രി പറഞ്ഞു.

ഇവർ വീട്ടിലിരിക്കരുത്

അവയവം മാറ്റിവച്ചവർ, എച്ച്‌.ഐ.വി രോഗികൾ, പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്ന് കഴിക്കുന്നവർ, ഗുരുതര രോഗങ്ങളുള്ളവർ തുടങ്ങിയ ബി-വിഭാഗത്തിൽപ്പെടുന്നവർ ഗൃഹപരിചരണത്തിൽ കഴിയരുത്. രോഗബാധിതരായാൽ ഉടൻ ആശുപത്രിയിലെത്തണം.

പോസ്‌റ്റ്‌ കോവിഡ്‌ ക്ലിനിക്

എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ ശക്തമാക്കി. പ്രാഥമിക ആരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രം, സാമൂഹ്യാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ തിങ്കൾമുതൽ ശനിവരെ പകൽ 12 മുതൽ രണ്ടുവരെയും ജനറൽ, ജില്ലാ, താലൂക്ക് ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും എല്ലാ ദിവസവും സ്വകാര്യ ആശുപത്രികളിൽ മാനേജ്‌മെന്റ് നിശ്ചയിക്കുന്ന ദിവസങ്ങളിലും ക്ലിനിക് പ്രവർത്തിക്കും.

ഒമിക്രോണിൽ 
ന്യുമോണിയ വില്ലനാകും

ഒമിക്രോൺ ബാധിച്ചവരിൽ മൂന്ന് ശതമാനം പേർക്ക്‌ ന്യുമോണിയ ഉണ്ടാകുന്നതായി റിപ്പോർട്ട്‌. ശ്വാസമെടുക്കുമ്പോൾ നെഞ്ച് വേദന, സംസാരിച്ച്‌ മുഴുവിപ്പിക്കാനാകാതിരിക്കുക, വെറുതെയിരിക്കുമ്പോൾ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, കഫത്തിൽ രക്തം തുടങ്ങിയവ ആരംഭ ലക്ഷണമാണ്. അപൂർവമായി ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കും.

നെഞ്ചിന്റ മധ്യഭാഗത്തോ ഇടതുഭാഗത്തോ ആണ്‌ വേദനയുണ്ടാകുക. നെഞ്ചിടിപ്പ് കൂടുക, കണ്ണിൽ ഇരുട്ടു കയറുക, ബന്ധമില്ലാതെ സംസാരിക്കുക, അബോധാവസ്ഥയിലേക്ക് പോവുക തുടങ്ങിയ അപായസൂചനകൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. മുറിക്കുള്ളിൽ ആറ്‌ മിനിറ്റ് പതുക്കെ നടന്നശേഷം ഓക്‌സിജന്റെ അളവ് നേരത്തേ ഉണ്ടായതിനേക്കാൾ മൂന്ന്‌ ശതമാനം കുറയുകയാണെങ്കിലും ന്യൂമോണിയ സംശയിക്കാം. ശ്വാസം അൽപ്പം ദീർഘമായി വലിച്ചെടുത്തശേഷം 15 സെക്കൻഡ്‌ പിടിച്ചുവയ്ക്കാൻ കഴിയുന്നുണ്ടോ എന്ന്‌ നോക്കണം. കഴിയുന്നില്ലെങ്കിൽ രോഗസാധ്യതയുണ്ട്‌. പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലും ഉണ്ടാകുന്ന അമിതമായ ക്ഷീണവും അപായ സൂചനയാണ്. 


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!