Connect with us

Breaking News

ഡ്രോൺ സർവ്വേ കണ്ണൂരിൽ ഫെബ്രുവരി രണ്ടാം വാരം തുടങ്ങും

Published

on

Share our post

കണ്ണൂർ : സംസ്ഥാനത്ത് ഡിജിറ്റൽ റിസർവ്വേ നാല് വർഷത്തിനകം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ ഡ്രോൺ സർവ്വേ ഫെബ്രുവരി രണ്ടാം വാരത്തിൽ തുടങ്ങും. ഇതിന്റെ ഭാഗമായി കണ്ണൂർ-1 വില്ലേജിൽ ഡ്രോൺ സർവ്വേക്ക് അനുയോജ്യമായ 300 ഹെക്ടർ സ്ഥലത്തെയും വിവിധ ഭാഗങ്ങളിലെ 32 കേന്ദ്രങ്ങളിലെ 64 ജി.പി.എസ് സ്റ്റേഷനുകളുടെയും ഡീമാർക്കേഷൻ പൂർത്തിയായി.

ജനുവരി 27ന് സർവ്വേ നിശ്ചയിച്ചിരുന്നുവെങ്കിലും ഉദ്യോഗസ്ഥരിൽ പലരും കോവിഡ് ബാധിതരായത് ഉൾപ്പെടെയുള്ള കാരണങ്ങളാൽ സർവ്വേ ഫെബ്രുവരി രണ്ടാം വാരത്തിലേക്ക് മാറ്റുകയായിരുന്നു. കൈവശക്കാർ തന്നെ അതിർത്തികൾ അടയാളപ്പെടുത്തുന്ന രീതിയിലാണ് ഡീമാർക്കേഷൻ വിഭാവനം ചെയ്തതെങ്കിലും വലിയ രീതിയിലുള്ള സഹകരണം വസ്തു ഉടമസ്ഥരിൽനിന്ന് ലഭിക്കാത്തതിനാൽ ജീവനക്കാർ തന്നെ പെയിൻറ് കൊണ്ട് അതിരുകൾ അടയാളപ്പെടുത്തി.

കണ്ണൂർ-1 വില്ലേജിലെ ഡോൺ സർവ്വേ വൈകിയ സാഹചര്യത്തിൽ കണ്ണൂർ-2 വില്ലേജ് പൂർണമായും ഡീമാർക്കേറ്റ് ചെയ്ത് കണ്ണൂർ 1, 2 വില്ലേജുകൾ ഒന്നിച്ച് സർവ്വേ ചെയ്യാനാണ് സർവ്വേ വകുപ്പ് നടപടി എടുക്കുന്നത്. കണ്ണൂർ-2 വില്ലേജിലെ ജി.പി.എസ് പോയിൻറുകൾ സ്ഥാപിക്കുന്നതിന് 15 കേന്ദ്രങ്ങളിലായി 30 സ്റ്റേഷനുകൾ കണ്ടെത്തി അന്തിമ അനുമതിക്കായി സർവ്വേ ഡയറക്ടർക്ക് നൽകി.

ഫെബ്രുവരി ഒന്ന് മുതൽ കണ്ണൂർ-2 വില്ലേജിലെ കൈവശാതിർത്തികളുടെ ഡീമാർക്കേഷൻ ആരംഭിക്കും. നിലവിലെ കൈവശങ്ങളുടെ അടിസ്ഥാനത്തിൽ ലൊക്കേഷൻ സ്‌കെച്ച് തയ്യാറാക്കി അടയാളങ്ങൾ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ ഭൂവുടമകൾക്ക് കാണിച്ചുകൊടുക്കുകയും ഡ്രോൺ തീയ്യതി സർവ്വേ ഓഫ് ഇന്ത്യയിൽ നിന്നും ലഭ്യമായാൽ സർവ്വേയുടെ അഞ്ച് ദിവസം മുമ്പേ അതിർത്തികളിൽ ആകാശകാഴ്ചയിൽ തിരിച്ചറിയുന്ന അടയാളങ്ങൾ സ്ഥാപിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. പദ്ധതി വിജയിപ്പിക്കുന്നതിന് കൈവശക്കാരുടെയും പ്രദേശത്തെ സന്നദ്ധ പ്രവർത്തകരുടെയും സേവനം കണ്ണൂർ റിസർവ്വേ അസിസ്റ്റൻറ് ഡയറക്ടർ രാജീവൻ പട്ടത്താരി അഭ്യർഥിച്ചു.

ഡിജിറ്റൽ റീസർവ്വേ പൂർത്തിയാകുന്നതോടെ 500 ഓളം സേവനങ്ങൾ ഒറ്റ ഓൺലൈൻ പോർട്ടലിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള സംയോജിത ഭൂരേഖ പോർട്ടൽ പ്രാവർത്തികമാകും. ഇതിലൂടെ സർവ്വേ, റവന്യൂ, രജിസ്‌ട്രേഷൻ വകുപ്പുകൾ നൽകുന്ന സേവനങ്ങൾ ഒരു പോർട്ടലിൽ ലഭ്യമാവുകയും സംസ്ഥാനത്ത് ദീർഘകാലമായി നിലനിൽക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കും പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടെത്താൻ കഴിയുകയും ചെയ്യും.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!