Connect with us

Breaking News

വനിതകൾക്ക് ആശ്വാസം; ഇനി സാനിറ്ററി നാപ്കിന്‍ എളുപ്പത്തിൽ വീട്ടിൽ സംസ്‌കരിക്കാം

Published

on

Share our post

പരിസ്ഥിതിയ്ക്ക് ദോഷം വരുത്താത്ത വിധത്തിൽ സുരക്ഷിതമായ വിധത്തിലുള്ള സാനിറ്ററി നാപ്കിനുകളുടെ സംസ്‌കരണം ഏറെ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. ഇവിടെയാണ് ഈ ദമ്പതികള്‍ വികസിപ്പിച്ചെടുത്ത ഗാർഹികമായി ഉപയോഗിക്കാവുന്ന സാനിറ്ററി ഇന്‍സിനിറേറ്റർ ശ്രദ്ധേയമാകുന്നത്. പരിസ്ഥിതിയെ യാതൊരു തരത്തിലും ബാധിക്കാതെ സാനിറ്ററി നാപ്കിനുകള്‍ 10 മിനിറ്റ് കൊണ്ട് ചാരമാക്കുന്ന ഉപകരണമാണ് ഇവര്‍ വികസിപ്പിച്ചെടുത്തത്. എറണാകുളത്ത് തെക്കൻ പറവൂര്‍ സ്വദേശികളായ ഡോ. നിതീഷ് എന്‍.ആര്‍-ഡോ. മിനു പ്രാണ്‍ എന്നിവരാണ് ഉപകരണത്തിന് പിന്നിലെ ദമ്പതികൾ. ഡോ. നിതീഷിന് തോന്നിയ ആശയം അദേഹത്തിന്റെ ദീര്‍ഘവിക്ഷണവും ചേര്‍ന്നതോടെ പ്രാവര്‍ത്തികമാവുകയായിരുന്നു. തെക്കന്‍ പറവൂരിലുള്ള കൈസൺ ഒ.ഇ.എം ഇൻഡസ്ട്രീസ് ആണ് ഇവരുടെ സ്ഥാപനം. 

പത്ത് മിനിറ്റിനുള്ളില്‍ ചാരം

ഒരു ദശാബ്ദം മുമ്പ് 2012 ലാണ് വീടുകളിലുപയോഗിക്കാവുന്ന സാനിറ്ററി ഇന്‍സിനിറേറ്റര്‍ കണ്ടുപിടിക്കുന്നത്. സാനിറ്ററി നാപ്കിനുകളുടെ സംസ്‌കരിക്കുന്നത് സ്ത്രീകള്‍ക്ക് ഏറെ വെല്ലുവിളികള്‍ സമ്മാനിക്കുന്നുണ്ടെന്ന തിരിച്ചറിവില്‍ തുടങ്ങിയ അന്വേഷണമാണ് ഒടുവില്‍ 2016 ൽ എ.വി.ബി എന്ന സാനിറ്ററി ഇന്‍സിനിറേറ്ററായി പരിണമിച്ചത്. നാപ്കിനുകള്‍ ഈ ഉപകരണത്തില്‍ നിക്ഷേപിച്ച് ഓണ്‍ ആക്കിയാല്‍ പത്ത് മിനിറ്റിനുള്ളില്‍ വെറും ചാരമായി മാറും.

മൂന്ന് വ്യത്യസ്ത വലുപ്പത്തിലാണ് ഉപകരണം നിര്‍മിച്ചിരിക്കുന്നത്. വീടുകളിലുപയോഗിക്കുന്ന ഏറ്റവും ചെറിയ മെഷിനില്‍ ആറ് സാനിറ്ററി നാപ്കിനുകള്‍ ഒരേ സമയം സംസ്‌കരിക്കാം. 7500 രൂപയാണ് ഇതിന്റെ വില. വീടുകളിലെ ആവശ്യങ്ങള്‍ക്കാണ് ഇത് ഉചിതം. വളരെ ചെറിയ ഈ ഉപകരണം ബാത്ത്റൂമിനുള്ളിൽ തന്നെ സ്ഥാപിക്കാം. ഇതിൽനിന്നുള്ള ചാരം വളമായി ഉപയോഗിക്കുകയോ ടോയ് ലറ്റിൽ ഫ്ളഷ് ചെയ്യുകയോ ആകാം. ഓഫീസുകളിലും മറ്റും ഉപയോഗിക്കുന്ന ഇടത്തരം മെഷിനില്‍ 20 നാപ്കിനുകള്‍ വരെ സംസ്‌കരിക്കാം. 12500 രൂപയാണ് ഇതിന്റെ വില. ഡയപ്പറുൾപ്പെടെ കത്തിക്കാവുന്ന ഏറ്റവും വലിയ ഉപകരണത്തിന് 26,500 രൂപയാണ് ഈടാക്കുന്നത്. ഇതില്‍ 40 സാനിറ്ററി നാപ്കിനുകള്‍ വരെ ഒരേ സമയം സംസ്‌കരിക്കാന്‍ സാധിക്കും. പ്രായമായവർ ഉപയോഗിക്കുന്ന ഡയപ്പറും ഇതിൽ സുരക്ഷിതമായി കത്തിക്കാനാകും.

കോവിഡ് കാലത്ത് ആവശ്യക്കാരേറെ

ഒരു സാനിറ്ററി നാപ്കിന്‍ പ്രകൃതിയില്‍ ഉപേക്ഷിക്കുകയാണെങ്കില്‍ അത് മണ്ണില്‍ അലിയുവാന്‍ 800 വര്‍ഷമെടുക്കുമെന്നാണ് പഠനങ്ങള്‍ വെളിവാക്കുന്നത്. അതുകൊണ്ട് തന്നെ പ്രകൃതിക്ക് ഒരു രീതിയിലുമുള്ള ദോഷവുമേല്‍ക്കാതെ സംസ്‌കരിക്കുക എന്ന ചിന്തയില്‍ നിന്നാണ് ഉപകരണത്തിന്റെ പിറവിയെന്ന് ഡോ. നിതീഷ് പറയുന്നു. സ്മാര്‍ട് ക്ലാസ് റൂമുകളുടെ പ്രചരണാര്‍ത്ഥം തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും ഉള്‍നാടുകളില്‍ സഞ്ചരിച്ച വേളയിലാണ് സാനിറ്ററി നാപ്കിനുകള്‍ അവിടെ എത്രമാത്രം അന്യമാണെന്ന് അറിയുന്നത്. കോര്‍പ്പറേറ്റ് കമ്പനികളുടെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് അവിടുളള വിദ്യാലയങ്ങളില്‍ സാനിറ്ററി വൈന്‍ഡിങ് മെഷിനുകള്‍ സ്ഥാപിക്കുവാന്‍ മുന്‍കൈ എടുത്ത നിതീഷ് പിന്നീടാണ് ഇതിന്റെ സംസ്‌കരണം ഉയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ച് ചിന്തിക്കുന്നതും ഇന്‍സിനിറേറ്ററിലേയ്ക്ക് എത്തുന്നതും. തമിഴ്നാ നട്ടിലും കർണാടകയിലും പെണ്ണുങ്ങൾ ഇത് വളരെ മുന്നേ തന്നെ സ്വീകരിച്ചെങ്കിലും കേരളത്തിൽ ഈ കോവിഡ് കാലത്താണ് ആവശ്യക്കാരേറിയതെന്ന് നിതീഷ് പറഞ്ഞു. ഈ ഉപകരണത്തിന്റെ കണ്ടുപിടിത്തത്തിന് ബംഗളൂരൂ ആസ്ഥാനമായുള്ള ഗ്ലോബല്‍ ട്രിംസ് യൂണിവേഴ്‌സിറ്റി നിതീഷിന് ഡോക്ടറേറ്റ് നല്‍കി ആദരിക്കുകയും ചെയ്തു. ആയുര്‍വേദ ഡോക്ടറാണ് ഭാര്യ മിനു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!