Connect with us

Breaking News

പ്രതീക്ഷയുടെ പച്ചപ്പിലേക്ക് ആറളം ഫാം

Published

on

Share our post

ഇരിട്ടി : ആറളം ഫാം പ്രതീക്ഷയുടെ പച്ചപ്പിലേക്ക്. ഫാമിന്റെ വൈവിധ്യവൽക്കരണവും വികസനവും ലക്ഷ്യമിട്ട് കാർഷിക സർവകലാശാലാ സംഘം സമർപ്പിച്ച ശുപാർശ (ഫാം റിവൈവൽ സ്കീം) പ്രകാരം സർക്കാർ അനുവദിച്ച 3 കോടി രൂപയുടെ ഒന്നാം ഘട്ടം യാഥാർഥ്യമായി. പൂർത്തീകരണ റിപ്പോർട്ട് 28ന് 2.30ന് കലക്ടറുടെ ചേംബറിൽ ആറളം ഫാമിങ് കോർപറേഷൻ ചെയർമാൻ കൂടിയായ എസ്.ചന്ദ്രശേഖർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യനു കൈമാറി നിർവഹിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ താൽപര്യമെടുത്ത് നിയോഗിച്ച കാർഷിക സർവകലാശാല ശാസ്ത്രജ്ഞ സംഘം പഠനം നടത്തി 14.56 കോടി രൂപയുടെ വികസന പദ്ധതികളാണ് ശുപാർശ ചെയ്തിരുന്നത്.

ഇതിൽ ആദ്യ ഘട്ടമായി അനുവദിച്ച 3 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചത്. 2 –ാം ഘട്ടമായി 6.5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.തകർച്ചയിലേക്ക് കൂപ്പുകുത്തിയ ആറളം ഫാമിനെ രക്ഷിക്കാനായി 3 വർഷം മുൻപ് മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗ തീരുമാന പ്രകാരം രൂപീകരിച്ച ശാസ്ത്രജ്ഞ സംഘം ഫാമിൽ 2 ദിവസം താമസിച്ച് എല്ലാ വിഭാഗവുമായി ചർച്ച നടത്തിയ ശേഷമാണ് നവീകരണ പദ്ധതി തയാറാക്കിയത്.

ഫാമിനെ സ്വന്തം കാലിൽ നിൽക്കാൻ പര്യാപ്തമാക്കുന്നതിനു ഒപ്പം പുനരധിവാസ മേഖലയിലെ ആദിവാസികൾക്ക് തൊഴിൽ ഉറപ്പ് വരുത്തുകയും കൃഷി മേഖലയ്ക്ക് മുതൽകൂട്ടാവുന്ന സംരംഭമാക്കി മാറ്റുകയുമാണ് ലക്ഷ്യം. 3500 ഏക്കർ കൃഷിഭൂമിയായാണ് ഫാമിനുള്ളത്. കൃഷിചെയ്യാതെ കാട് കയറിയ ഫാമിലെ മുഴുവൻ സ്ഥലത്തും പുതുതലമുറ കൃഷി ഉൾപ്പെടെ ചെയ്യും. വിനോദ സഞ്ചാര അധിഷ്ടിത കാർഷിക പ്രവർത്തനവും ബോട്ട് സർവീസും ഉൾപ്പെടെയുള്ളവയും വിവിധ ഘട്ടങ്ങളിൽ ആയി നടപ്പാക്കും.

3 കോടി രൂപ ഉപയോഗപ്പെടുത്തി ഒരുക്കിയത്

∙ ഫാം സെൻട്രൽ നഴ്സറി നവീകരണവും വൈവിധ്യവൽക്കരണവും (പോളിഹൗസ്, നെറ്റ് ഹൗസ്, മിസ്റ്റ് ചേംബർ, മണ്ണ് അരിക്കൽ യന്ത്രം ജലസേചനം, സംരക്ഷണ വേലി എന്നിവ) – 96.5 ലക്ഷം രൂപ

∙ കാർഷിക യന്ത്രവൽക്കരണം (ട്രാക്ടർ, ടില്ലർ, ഗാർഡൻ ടില്ലർ വാങ്ങൽ, അറ്റകുറ്റപ്പണി, വർക്ക് ഷോപ്പ് ഷെഡ് നിർമാണം എന്നിവ) – 1 കോടി

∙ മാതൃ തോട്ടങ്ങൾ വച്ചുപിടിപ്പിക്കൽ (തെങ്ങ്, കുരുമുളക്, കശുമാവ്, പ്ലാവ്, നാരകം, ജാതി എന്നിവയുടെ വിവിധ ഇനങ്ങൾ) – 19.30 ലക്ഷം രൂപ

∙ വിദേശ ഫലവൃക്ഷങ്ങളുടെ തോട്ടങ്ങൾ (വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവ്, മാങ്കോസ്റ്റിൻ, ഫുലാസാൻ എന്നിവ) – 9.80 ലക്ഷം രൂപ

∙ വിൽപന കേന്ദ്രം – 4 ലക്ഷം രൂപ

∙ ഇഞ്ചി, മഞ്ഞൾ കൃഷി വ്യാപനം 1–ാം ഘട്ടം – 13 ലക്ഷം രൂപ

∙ അലങ്കാര ചെടികളുടെ ഉൽപാദനം – 10 ലക്ഷം രൂപ

∙ മത്സ്യ കൃഷി, മഴവെള്ള സംഭരണി, കുളങ്ങളുടെ അറ്റകുറ്റപ്പണി – 20 ലക്ഷം രൂപ രൂപ

∙ പശു, ആട് ഫാം 1–ാം ഘട്ടം – 22.4 ലക്ഷം രൂപ

∙ എയ്റോപോണിക്സ് കൃഷി – 5 ലക്ഷം രൂപ


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!