Connect with us

Breaking News

പ്രതീക്ഷയുടെ പച്ചപ്പിലേക്ക് ആറളം ഫാം

Published

on

Share our post

ഇരിട്ടി : ആറളം ഫാം പ്രതീക്ഷയുടെ പച്ചപ്പിലേക്ക്. ഫാമിന്റെ വൈവിധ്യവൽക്കരണവും വികസനവും ലക്ഷ്യമിട്ട് കാർഷിക സർവകലാശാലാ സംഘം സമർപ്പിച്ച ശുപാർശ (ഫാം റിവൈവൽ സ്കീം) പ്രകാരം സർക്കാർ അനുവദിച്ച 3 കോടി രൂപയുടെ ഒന്നാം ഘട്ടം യാഥാർഥ്യമായി. പൂർത്തീകരണ റിപ്പോർട്ട് 28ന് 2.30ന് കലക്ടറുടെ ചേംബറിൽ ആറളം ഫാമിങ് കോർപറേഷൻ ചെയർമാൻ കൂടിയായ എസ്.ചന്ദ്രശേഖർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യനു കൈമാറി നിർവഹിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ താൽപര്യമെടുത്ത് നിയോഗിച്ച കാർഷിക സർവകലാശാല ശാസ്ത്രജ്ഞ സംഘം പഠനം നടത്തി 14.56 കോടി രൂപയുടെ വികസന പദ്ധതികളാണ് ശുപാർശ ചെയ്തിരുന്നത്.

ഇതിൽ ആദ്യ ഘട്ടമായി അനുവദിച്ച 3 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചത്. 2 –ാം ഘട്ടമായി 6.5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.തകർച്ചയിലേക്ക് കൂപ്പുകുത്തിയ ആറളം ഫാമിനെ രക്ഷിക്കാനായി 3 വർഷം മുൻപ് മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗ തീരുമാന പ്രകാരം രൂപീകരിച്ച ശാസ്ത്രജ്ഞ സംഘം ഫാമിൽ 2 ദിവസം താമസിച്ച് എല്ലാ വിഭാഗവുമായി ചർച്ച നടത്തിയ ശേഷമാണ് നവീകരണ പദ്ധതി തയാറാക്കിയത്.

ഫാമിനെ സ്വന്തം കാലിൽ നിൽക്കാൻ പര്യാപ്തമാക്കുന്നതിനു ഒപ്പം പുനരധിവാസ മേഖലയിലെ ആദിവാസികൾക്ക് തൊഴിൽ ഉറപ്പ് വരുത്തുകയും കൃഷി മേഖലയ്ക്ക് മുതൽകൂട്ടാവുന്ന സംരംഭമാക്കി മാറ്റുകയുമാണ് ലക്ഷ്യം. 3500 ഏക്കർ കൃഷിഭൂമിയായാണ് ഫാമിനുള്ളത്. കൃഷിചെയ്യാതെ കാട് കയറിയ ഫാമിലെ മുഴുവൻ സ്ഥലത്തും പുതുതലമുറ കൃഷി ഉൾപ്പെടെ ചെയ്യും. വിനോദ സഞ്ചാര അധിഷ്ടിത കാർഷിക പ്രവർത്തനവും ബോട്ട് സർവീസും ഉൾപ്പെടെയുള്ളവയും വിവിധ ഘട്ടങ്ങളിൽ ആയി നടപ്പാക്കും.

3 കോടി രൂപ ഉപയോഗപ്പെടുത്തി ഒരുക്കിയത്

∙ ഫാം സെൻട്രൽ നഴ്സറി നവീകരണവും വൈവിധ്യവൽക്കരണവും (പോളിഹൗസ്, നെറ്റ് ഹൗസ്, മിസ്റ്റ് ചേംബർ, മണ്ണ് അരിക്കൽ യന്ത്രം ജലസേചനം, സംരക്ഷണ വേലി എന്നിവ) – 96.5 ലക്ഷം രൂപ

∙ കാർഷിക യന്ത്രവൽക്കരണം (ട്രാക്ടർ, ടില്ലർ, ഗാർഡൻ ടില്ലർ വാങ്ങൽ, അറ്റകുറ്റപ്പണി, വർക്ക് ഷോപ്പ് ഷെഡ് നിർമാണം എന്നിവ) – 1 കോടി

∙ മാതൃ തോട്ടങ്ങൾ വച്ചുപിടിപ്പിക്കൽ (തെങ്ങ്, കുരുമുളക്, കശുമാവ്, പ്ലാവ്, നാരകം, ജാതി എന്നിവയുടെ വിവിധ ഇനങ്ങൾ) – 19.30 ലക്ഷം രൂപ

∙ വിദേശ ഫലവൃക്ഷങ്ങളുടെ തോട്ടങ്ങൾ (വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവ്, മാങ്കോസ്റ്റിൻ, ഫുലാസാൻ എന്നിവ) – 9.80 ലക്ഷം രൂപ

∙ വിൽപന കേന്ദ്രം – 4 ലക്ഷം രൂപ

∙ ഇഞ്ചി, മഞ്ഞൾ കൃഷി വ്യാപനം 1–ാം ഘട്ടം – 13 ലക്ഷം രൂപ

∙ അലങ്കാര ചെടികളുടെ ഉൽപാദനം – 10 ലക്ഷം രൂപ

∙ മത്സ്യ കൃഷി, മഴവെള്ള സംഭരണി, കുളങ്ങളുടെ അറ്റകുറ്റപ്പണി – 20 ലക്ഷം രൂപ രൂപ

∙ പശു, ആട് ഫാം 1–ാം ഘട്ടം – 22.4 ലക്ഷം രൂപ

∙ എയ്റോപോണിക്സ് കൃഷി – 5 ലക്ഷം രൂപ


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!