Connect with us

Breaking News

നികുതി വെട്ടിപ്പുകൾ തടയാൻ ജി.എസ്‌.ടി.യിൽ അന്വേഷക വിഭാഗം വരുന്നു

Published

on

Share our post

തിരുവനന്തപുരം : നികുതി വെട്ടിപ്പുകൾ കണ്ടെത്തി തടയാൻ സംസ്ഥാന ജി.എസ്‌.ടി വകുപ്പിൽ അന്വേഷക വിഭാഗം സജ്ജമാക്കും. വാഹനങ്ങൾ പിന്തുടർന്നും വ്യാപാര സ്ഥാപനങ്ങളിലെത്തിയുമുള്ള പരിശോധനകൾ ഇതുവഴി പരമാവധി ഒഴിവാക്കാനാകും. ടാക്‌സസ്‌ ഇന്റലിജൻസ്‌ വിഭാഗത്തെയാണ്‌ പരിശീലനത്തിലൂടെ അന്വേഷക വിഭാഗമായി രൂപാന്തരപ്പെടുത്തുക. ജി.എസ്‌.ടി നടപടിക്രമങ്ങൾ ഓൺലൈനായതോടെ സാങ്കേതികവിദ്യാ സഹായത്തോടെ നികുതി വെട്ടിക്കുന്നത്‌ തടയാനാണ്‌ അന്വേഷക വിഭാഗം. ജി.എസ്‌.ടി വകുപ്പിന്റെ സമഗ്ര പുനഃസംഘടന ഉറപ്പാക്കുന്ന വിപുല പദ്ധതി സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിക്കും.

നികുതി നിർണയത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടതില്ലെന്നാണ്‌ വിലയിരുത്തൽ. പകരം, ഓഡിറ്റ്‌, ഇൻവെസ്‌റ്റിഗേഷൻ മേഖല ശക്തിപ്പെടുത്തും. ഇതിന്‌ നികുതി നിർണയ മേഖലയിലടക്കം പ്രവർത്തിച്ചിരുന്ന 750 ഉദ്യോഗസ്ഥരെ ഓഡിറ്റ്‌ വിഭാഗത്തിലേക്ക്‌ നിയോഗിക്കും. നികുതി ചോർച്ച തടയുന്ന നിർണായക സംവിധാനമാകും ഓഡിറ്റ്‌ വിഭാഗം.

വ്യാപാരികൾ സ്വയംനിർണയം നടത്തി സമർപ്പിക്കുന്ന നികുതി റിട്ടേണുകൾ ശാസ്‌ത്രീയമായി ഓഡിറ്റ്‌ ചെയ്യും. ആദായ നികുതി, കസ്‌റ്റംസ്‌ ഏജൻസികളിൽ സമർപ്പിച്ച വിവരങ്ങളും ജി.എസ്‌.ടി ശൃംഖലയിലെ നികുതിദായകന്റെ വിവരവും ഓഡിറ്റ്‌ വിഭാഗം താരതമ്യ വിശകലനം നടത്തും. പ്രാരംഭ പരിശീലനത്തിന്‌ ഗുലാത്തി ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫിനാൻഡ്‌ ആൻഡ്‌ ടാക്‌സേഷൻ നേതൃത്വം നൽകും. ദേശീയ, അന്തർദേശീയ ഏജൻസികളുടെ സഹായവും തേടും.

ജി.എസ്‌.ടി വകുപ്പിന്റെ ഫയൽ നീക്കം പൂർണമായും ഓൺലൈനിലായി. ആകെയുള്ള 220 ഓഫീസിലും ഇ–ഓഫീസ് സംവിധാനം നിലവിൽ വന്നു. നടപടിക്രമങ്ങളെല്ലാം ഡിജിറ്റലാകും. ഓഫീസുകൾക്കിടയിലെ ഫയൽ നീക്കവും ഓൺലൈനാകും. ജി.എസ്‌.ടി ആസ്ഥാനത്ത് 2015ൽ ഇ–ഓഫീസ് സംവിധാനമായി. 2020 ജനുവരിയിൽ ജില്ലാതല നികുതി ഓഫീസുകൾ ഓൺലൈനിലേക്ക്‌ മാറി. ഇപ്പോൾ താഴെത്തട്ടിലുള്ള സർക്കിൾ ഓഫീസുകളും ഓൺലൈനിലാക്കി. ധന മന്ത്രിയുടെ ഓഫീസ് വരെയുള്ള ഫയൽ നീക്കം ഇ–ഫയൽ സംവിധാനത്തിലാകും. എൻ.ഐ.സി സോഫ്റ്റ്‌വെയർ ഉപയോഗിച്ച്‌ കേരളാ ഐ.ടി. മിഷനാണ്‌ പദ്ധതി പൂർത്തിയാക്കിയത്‌. 


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!