Connect with us

Breaking News

നികുതി വെട്ടിപ്പുകൾ തടയാൻ ജി.എസ്‌.ടി.യിൽ അന്വേഷക വിഭാഗം വരുന്നു

Published

on

Share our post

തിരുവനന്തപുരം : നികുതി വെട്ടിപ്പുകൾ കണ്ടെത്തി തടയാൻ സംസ്ഥാന ജി.എസ്‌.ടി വകുപ്പിൽ അന്വേഷക വിഭാഗം സജ്ജമാക്കും. വാഹനങ്ങൾ പിന്തുടർന്നും വ്യാപാര സ്ഥാപനങ്ങളിലെത്തിയുമുള്ള പരിശോധനകൾ ഇതുവഴി പരമാവധി ഒഴിവാക്കാനാകും. ടാക്‌സസ്‌ ഇന്റലിജൻസ്‌ വിഭാഗത്തെയാണ്‌ പരിശീലനത്തിലൂടെ അന്വേഷക വിഭാഗമായി രൂപാന്തരപ്പെടുത്തുക. ജി.എസ്‌.ടി നടപടിക്രമങ്ങൾ ഓൺലൈനായതോടെ സാങ്കേതികവിദ്യാ സഹായത്തോടെ നികുതി വെട്ടിക്കുന്നത്‌ തടയാനാണ്‌ അന്വേഷക വിഭാഗം. ജി.എസ്‌.ടി വകുപ്പിന്റെ സമഗ്ര പുനഃസംഘടന ഉറപ്പാക്കുന്ന വിപുല പദ്ധതി സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിക്കും.

നികുതി നിർണയത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടതില്ലെന്നാണ്‌ വിലയിരുത്തൽ. പകരം, ഓഡിറ്റ്‌, ഇൻവെസ്‌റ്റിഗേഷൻ മേഖല ശക്തിപ്പെടുത്തും. ഇതിന്‌ നികുതി നിർണയ മേഖലയിലടക്കം പ്രവർത്തിച്ചിരുന്ന 750 ഉദ്യോഗസ്ഥരെ ഓഡിറ്റ്‌ വിഭാഗത്തിലേക്ക്‌ നിയോഗിക്കും. നികുതി ചോർച്ച തടയുന്ന നിർണായക സംവിധാനമാകും ഓഡിറ്റ്‌ വിഭാഗം.

വ്യാപാരികൾ സ്വയംനിർണയം നടത്തി സമർപ്പിക്കുന്ന നികുതി റിട്ടേണുകൾ ശാസ്‌ത്രീയമായി ഓഡിറ്റ്‌ ചെയ്യും. ആദായ നികുതി, കസ്‌റ്റംസ്‌ ഏജൻസികളിൽ സമർപ്പിച്ച വിവരങ്ങളും ജി.എസ്‌.ടി ശൃംഖലയിലെ നികുതിദായകന്റെ വിവരവും ഓഡിറ്റ്‌ വിഭാഗം താരതമ്യ വിശകലനം നടത്തും. പ്രാരംഭ പരിശീലനത്തിന്‌ ഗുലാത്തി ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫിനാൻഡ്‌ ആൻഡ്‌ ടാക്‌സേഷൻ നേതൃത്വം നൽകും. ദേശീയ, അന്തർദേശീയ ഏജൻസികളുടെ സഹായവും തേടും.

ജി.എസ്‌.ടി വകുപ്പിന്റെ ഫയൽ നീക്കം പൂർണമായും ഓൺലൈനിലായി. ആകെയുള്ള 220 ഓഫീസിലും ഇ–ഓഫീസ് സംവിധാനം നിലവിൽ വന്നു. നടപടിക്രമങ്ങളെല്ലാം ഡിജിറ്റലാകും. ഓഫീസുകൾക്കിടയിലെ ഫയൽ നീക്കവും ഓൺലൈനാകും. ജി.എസ്‌.ടി ആസ്ഥാനത്ത് 2015ൽ ഇ–ഓഫീസ് സംവിധാനമായി. 2020 ജനുവരിയിൽ ജില്ലാതല നികുതി ഓഫീസുകൾ ഓൺലൈനിലേക്ക്‌ മാറി. ഇപ്പോൾ താഴെത്തട്ടിലുള്ള സർക്കിൾ ഓഫീസുകളും ഓൺലൈനിലാക്കി. ധന മന്ത്രിയുടെ ഓഫീസ് വരെയുള്ള ഫയൽ നീക്കം ഇ–ഫയൽ സംവിധാനത്തിലാകും. എൻ.ഐ.സി സോഫ്റ്റ്‌വെയർ ഉപയോഗിച്ച്‌ കേരളാ ഐ.ടി. മിഷനാണ്‌ പദ്ധതി പൂർത്തിയാക്കിയത്‌. 


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!