Connect with us

Breaking News

കുമാരിമാർക്ക്‌ കരുത്തേകാൻ ‘വർണക്കൂട്ട്‌’ ബാലികാദിനമായ ഇന്ന്‌ തുടങ്ങും

Published

on

Share our post

കൊച്ചി : കൗമാരക്കാരായ പെൺകുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട്‌ സംസ്ഥാനത്തുടനീളം ആരംഭിക്കുന്ന ‘വർണക്കൂട്ടി’ന്‌ ബാലികാദിനമായ തിങ്കളാഴ്‌ച തുടക്കം. സംസ്ഥാനത്തെ 33,115 അങ്കണവാടികൾ കേന്ദ്രീകരിച്ച്‌ നടപ്പാക്കിയിരുന്ന കുമാരി ക്ലബ്ബുകളാണ്‌ വർണക്കൂട്ടുകളായി മാറുന്നത്‌. വനിത-ശിശു വികസനവകുപ്പ് സൈക്കോസോഷ്യൽ പദ്ധതിപ്രകാരമാണ്‌ സംസ്ഥാനത്താകെ കഴിഞ്ഞവർഷം കുമാരി ക്ലബ്ബുകൾ രൂപീകരിച്ചത്‌. കോവിഡ്‌ അടക്കമുള്ള കാരണങ്ങളാൽ നിർജീവമായിരുന്ന ഇവയാണ്‌ പുനഃസംഘടിപ്പിക്കുന്നത്‌.

കൗമാരക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും അവർക്ക് ജീവിതലക്ഷ്യം ഉണ്ടാക്കുകയുമാണ്‌ ഉദ്ദേശ്യം.  കലാ-കായികവാസനകൾ പ്രോത്സാഹിപ്പിക്കാനും മാനസികപിന്തുണ നൽകാനുതുകുന്നതുമായ പ്രവർത്തനങ്ങളും സെമിനാറുകളും സംഘടിപ്പിക്കും.  തദ്ദേശ ജനപ്രതിനിധികളുടെ മേൽനോട്ടത്തിൽ അങ്കണവാടികൾ കേന്ദ്രീകരിച്ച്‌ ഓൺലൈനായി പരിപാടി നടത്താനാണ്‌ നിലവിലെ തീരുമാനം.

അങ്കണവാടി പ്രവർത്തകർ തങ്ങളുടെ പ്രദേശത്തെ യോഗങ്ങൾ ഓൺലൈനായി വിളിച്ച്‌ തീരുമാനമെടുക്കും. വർണക്കൂട്ട്‌ ക്ലബ്ബുകളിലെ കുട്ടികൾക്കിടയിൽ പിയർ ഗ്രൂപ്പ് സപ്പോർട്ടിങ് പ്രോത്സാഹിപ്പിക്കാൻ സൈക്കോസോഷ്യൽ സ്കൂൾ കൗൺസിലർമാരുടെ സേവനം പ്രയോജനപ്പെടുത്തും. കോവിഡ്‌ നിയന്ത്രണങ്ങളിൽ ഇളവുവരുന്നത്‌ അനുസരിച്ച്‌ അംഗങ്ങൾ എല്ലാ മാസവും നിശ്ചിതദിവസം ഒത്തുകൂടുന്നതിനും ആലോചനയുണ്ട്‌.  ചിത്രരചന, പ്രസംഗം, ഉപന്യാസരചന തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കണം.

സ്കൂൾതലത്തിൽ എൻ.എസ്.എസ്‌, എൻ.സി.സി എന്നിവയിൽ അംഗങ്ങളായിട്ടുള്ളവർക്ക് മുൻഗണന നൽകി ഓരോ ക്ലബ്ബിലും നേതൃപാടവമുള്ള ഒരാളെ ലീഡറായി തെരഞ്ഞെടുക്കണം. വികസനം, സാമൂഹ്യനീതി, ദുരന്തനിവാരണ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ ബോധവൽക്കരണ പരിപാടികൾ നടത്തണം. കുട്ടികൾ ചെയ്ത കാര്യങ്ങൾ ഫോട്ടോസഹിതം രേഖപ്പെടുത്തി സൂക്ഷിക്കണം. കിടപ്പുരോഗികളുടെ വീടുകൾ, വൃദ്ധസദനം എന്നിവിടങ്ങളിൽ അങ്കണവാടി പ്രവർത്തകർക്കൊപ്പം ക്ലബ് അംഗങ്ങളും സന്ദർശിക്കണം. പാതിവഴിയിൽ പഠനം ഉപേക്ഷിച്ച കുട്ടികളെ കണ്ടെത്തി തിരികെ കൊണ്ടുവരിക, അനീമിയ ലക്ഷണങ്ങളുള്ള കുട്ടികൾക്ക്  പോഷകാഹാര വിദഗ്‌ധരുടെ സേവനം നൽകലും പദ്ധതിയുടെ ഭാഗമാണ്‌.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!