Breaking News
യാത്രയ്ക്കിടെ ഛര്‍ദിക്കാറുണ്ടോ? മോഷന്‍ സിക്ക്‌നെസ്സ് മാറാന്‍ നാല് ടിപ്‌സ്

ചിലരുണ്ട്- വണ്ടിയില്‍ കയറേണ്ട താമസമേയുള്ളു ഛര്‍ദി തുടങ്ങാന്‍. ചിലര്‍ക്ക് കാര്‍ ആയിരിക്കും പ്രശ്‌നം. ചിലര്‍ക്ക് ബസ് ആകാം. തലവേദനയും ഓക്കാനവും ക്ഷീണവും വിയര്‍ക്കലും ഛര്‍ദിയുമെല്ലാം ചേര്‍ന്ന് വല്ലാത്ത ഒരു അവസ്ഥയാകും ഈ പ്രശ്‌നമുള്ളവര്‍ക്ക്. മോഷന്‍ സിക്ക്‌നെസ്സ് എന്നാണ് ഈ പ്രശ്‌നം അറിയപ്പെടുന്നത്.
എന്തുകൊണ്ട് ഇങ്ങനെ ഉണ്ടാകുന്നു എന്നതിന് കൃത്യമായ ഒരു മറുപടിയില്ല. ചിലര്‍ മരുന്നുകളെ ആശ്രയിക്കാറുണ്ട്. എന്നാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ഗുളികകള്‍ ഒന്നും കഴിക്കരുത്. മോഷന്‍ സിക്ക്‌നെസ്സ് ഒഴിവാക്കാന്‍ ചില ടിപ്‌സുകളുണ്ട്.
നല്ല വായുസഞ്ചാരമുള്ള ഒരു ഭാഗത്ത് ഇരിക്കുക
ഇടങ്ങിയതും വായുസഞ്ചാരമില്ലാത്തതുമായ സ്ഥലങ്ങളിലാണ് മോഷന്‍ സിക്ക്‌നെസ്സ് ഉണ്ടാകാന്‍ സാധ്യതയേറെ. കാര്‍ ആയാലും ബസ് ആയാലും വിന്‍ഡോ സീറ്റില്‍ ഇരിക്കുക. നല്ല കാറ്റ് ലഭിക്കുമ്പോള്‍ മോഷന്‍ സിക്ക്‌നെസ്സിനുള്ള സാധ്യത കുറയും.
സുഖകരമായി ഇരിക്കാനുള്ള ഒരു സീറ്റ് കണ്ടെത്തുക
പല ആളുകളിലും പലതരത്തിലാണ് മോഷന്‍ സിക്ക്‌നെസ്സ്് ഉണ്ടാവുന്നത്. അതിനാല്‍ ഓരോരുത്തര്‍ക്കും കംഫര്‍ട്ടബിളായ സീറ്റ് കണ്ടെത്തി ഇവിടെ ഇരിക്കണം. തല സുഖകരമായി ചാരിയിരിക്കാനുള്ള ഹെഡ് റെസ്റ്റ് ഉള്ള സീറ്റ് നോക്കി എടുക്കാം. ശരീരത്തിന് കാര്യമായ ഇളക്കം ലഭിക്കാത്ത തരത്തിലുള്ള ഇരിപ്പിന് മുന്‍ഗണന നല്‍കണം.
ആവശ്യത്തിന് വെള്ളവും ലഘു ഭക്ഷണവും
നന്നായി വെള്ളം കുടിക്കുന്നത് മോഷന്‍ സിക്ക്‌നെസ്സിനെ ചെറുക്കാന്‍ സഹായിക്കും. കാരണം ശരീരത്തില്‍ ജലാംശം ഉണ്ടാകുന്നത് തലവേദന, ഓക്കാനം, മറ്റ് ബുദ്ധിമുട്ടുകള്‍ എന്നിവയില്‍ നിന്ന് അകറ്റും. ലഘുവായി മാത്രം ഭക്ഷണം കഴിക്കുന്നതും പ്രധാനമാണ്. കൊഴുപ്പ് കൂടുതലടങ്ങിയതും അമിതമായ ഭക്ഷണവും ഒഴിവാക്കണം. ഇവ ശാരീരിക അസ്വസ്ഥതകള്‍ക്കും മോഷന്‍ സിക്ക്‌നെസ്സിനും ഇടയാക്കും.
ശ്രദ്ധമാറ്റുക അല്ലെങ്കില്‍ സ്വയം ഡ്രൈവ് ചെയ്യുക
മോഷന്‍ സിക്ക്‌നെസ്സ് ഉള്ളവര്‍ അക്കാര്യത്തെക്കുറിച്ച് ആലോചിച്ച് ഇരിക്കാതെ മറ്റ് കാര്യങ്ങളിലേക്ക് ശ്രദ്ധ മാറ്റണം. പാട്ട് കേള്‍ക്കല്‍, സഹയാത്രികരുമായി സംസാരിക്കല്‍ എന്നിവ മോഷന്‍ സിക്ക്‌നെസ്സ് അകറ്റും. സ്വയം ഡ്രൈവ് ചെയ്യുന്നത് മോഷന്‍ സിക്ക്‌നെസ്സിനെ അകറ്റാനുള്ള നല്ലൊരു വഴിയാണ്. അതിനാല്‍ സാധിക്കുന്നവര്‍ സ്വയം ഡ്രൈവ് ചെയ്യാന്‍ ശ്രമിക്കുക.
Breaking News
വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരു മരണം

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരാൾ മരിച്ചു. ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (63)ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു എസ്റ്റേറ്റിൽ തേനീച്ച ആക്രമണം ഉണ്ടായത്. ജോലി ചെയ്യുന്നതിനിടെ തേനീച്ചകൂട് ഇളകി വരികയായിരുന്നു വെന്നാണ് വിവരം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി.
Breaking News
പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ

മാഹി : പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ. തലശ്ശേരി ടെമ്പിൾ ഗെയിറ്റ് പുതിയ റോഡിലെ വൈഷ്‌ണവിനെയാണ് ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്‌തത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്.
Breaking News
ഭാര്യയെ ഓട്ടോയിടിച്ച് പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

കണ്ണൂർ: അകന്നു കഴിയുന്ന ഭാര്യയെ ഓട്ടോയിടിച്ചിട്ട ശേഷം പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. മാവിലായി കുന്നുമ്പ്രത്തെ വി.എൻ സുനിൽ കുമാറിനെ (51)യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 6.10 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ഭാര്യ എളയാവൂർ സൗത്തിലെ പി വി പ്രിയയെ (43)യാണ് എളയാവൂർ പയക്കോട്ടത്തിനടുത്ത് വെച്ച് പ്രതി കൊല്ലാൻ ശ്രമിച്ചത്. ഓട്ടോറിക്ഷ കൊണ്ടിടിച്ച് നിലത്തു വീണ യുവതിയെ പ്രതി കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് ലൈറ്റർ എടുത്ത് തീവെക്കാൻ ശ്രമിക്കുകയായിരുന്നു. ലൈറ്റർ തട്ടി മാറ്റി യുവതി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ടൗൺ എസ്ഐ ദീപ്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login