Connect with us

Breaking News

കോളേജ് ചെയർമാനായി അടക്കാത്തോട് വാളുമുക്ക് പണിയ കോളനിയിലെ ഉണ്ണി

Published

on

Share our post

കേളകം : അടക്കാത്തോട് വാളുമുക്ക് പണിയ കോളനിയിൽനിന്ന്‌ ശ്രീകണ്‌ഠപുരം എസ്‌.ഇ.എസ്‌ കോളേജിലെ ചെയർമാൻ പദവിയിലേക്ക്‌ ഗിരീഷ്‌ എന്ന ഉണ്ണി നടന്നുകയറുന്നത്‌ നവോത്ഥാന കേരളത്തിന്റെ പ്രതിനിധിയായാണ്‌. സിവിൽ സർവീസ്‌ സ്വപ്‌നം കാണുകയും അവധിദിനങ്ങളിൽ കെട്ടിടനിർമാണത്തിന്‌ പോയി കുടുംബം പുലർത്തുകയും ജീവിതത്തോട്‌ പോരാടുകയും ചെയ്യുന്ന ഉണ്ണിയെന്ന വിളിപ്പേരുകാരൻ അവരുടെ അഭിമാനമാണ്‌. അതിനുമപ്പുറം അരികുവൽക്കരിക്കപ്പെട്ട ആദിവാസി സമൂഹത്തിന്റെ കണ്ണികളിലൊരാളാണ്‌ നക്ഷത്രമുദ്രയുള്ള ശുഭ്രപതാക ഉയരെപ്പാറിച്ച്‌ ചരിത്രം രേഖപ്പെടുത്തുന്ന പദവിയിലേക്ക്‌ എത്തുന്നത്‌.

തെരഞ്ഞെടുപ്പിന്‌ മുമ്പേ എതിരില്ലാതെയാണ്‌ എസ്‌.എഫ്‌.ഐ.യുടെ ബാനറിൽ കെ.കെ. ഗിരീഷ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. ഇല്ലായ്മകളെയും പ്രയാസങ്ങളെയും മറികടന്ന് പഠനത്തില്‍ വിജയക്കൊടി പാറിച്ച ഉണ്ണിയിൽ കോളനിക്കാർ പ്രതീക്ഷ പുലർത്തിയിരുന്നു. കോളനിയിലെ കോടങ്ങാട് കുഞ്ഞികൃഷ്ണന്റെയും ഷൈനിയുടേയും മകനായ ഗിരീഷ് രണ്ടാംവർഷ ബിരുദ വിദ്യാർഥിയാണ്‌. അച്ഛനമ്മമാരും രണ്ട് സഹോദരങ്ങളും അടങ്ങുന്ന കുടുംബമാണ് ഗിരീഷിന്റേത്. അച്ചന്‍ കുഞ്ഞികൃഷ്ണന്‍ ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലാണ്‌. അമ്മ ഷൈനി കൂലിപ്പണിക്ക്‌ പോയാണ് അഞ്ചംഗ കുടുംബം പുലർത്തുന്നത്.

മൂത്ത സഹോദരൻ ഹരി പ്ലസ്‌ടു വിദ്യാഭ്യാസം പൂർത്തിയാക്കി. ഇളയ സഹോദരന്‍ യദു ആറളം ഫാം ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. പാല ജി.എച്ച്.എസ്. എസില്‍നിന്ന്‌ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് എല്ലാ വിഷയത്തിനും യദു എ-പ്ലസ് നേടിയിരുന്നു.

‘‘വളരെ അപ്രതീക്ഷിതമായി വന്നുചേർന്ന ചുമതലയാണിത്‌. അധ്യാപകരുടെയും സഹപാഠികളുടെയും അകമഴിഞ്ഞ പിന്തുണയുണ്ട്‌. സഹപാഠികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും എല്ലാ വിദ്യാര്‍ഥികളേയും ഒറ്റക്കെട്ടായി കൊണ്ടുപോകാനും ശ്രമിക്കും’’– ഗിരീഷ് പറഞ്ഞു.

സി.പി.എം നാരങ്ങാത്തട്ട് ബ്രാഞ്ചംഗം, എസ്.എഫ്‌.ഐ പേരാവൂര്‍ ഏരിയാ സെക്രട്ടറിയറ്റംഗം, അടക്കാത്തോട് ലോക്കല്‍ സെക്രട്ടറി, ഡി.വൈ.എഫ്‌.ഐ അടക്കാത്തോട് മേഖലാ കമ്മിറ്റി അംഗം, നാരങ്ങാത്തട്ട് യൂണിറ്റ് സെക്രട്ടറി എന്നീ ചുമതലകളും വഹിക്കുന്നു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!