Breaking News
സർക്കാർ ഫയലുകൾ ഡിജിറ്റലായി സൂക്ഷിക്കണമെന്ന് ആഭ്യന്തരവകുപ്പിന്റെ സർക്കുലർ

തിരുവനന്തപുരം: തീപിടിത്തം മൂലം സുപ്രധാന ഫയലുകൾ നഷ്ടമാവുന്നതൊഴിവാക്കാൻ സർക്കാർ ഓഫീസുകളിൽ ഫയലുകൾ ഡിജിറ്റലായി സൂക്ഷിക്കണമെന്ന് ആഭ്യന്തരവകുപ്പ് സർക്കുലർ. ഡിജിറ്റൽ ഫയലുകളുടെ കോപ്പി മറ്റൊരു ഓഫീസിൽ കൂടി സൂക്ഷിക്കണം. ഫയലുകൾ പെട്ടെന്ന് തീ പിടിക്കാത്ത തരത്തിലുള്ള അലമാരയിലാകണം സൂക്ഷിക്കേണ്ടത്. എല്ലാ ജീവനക്കാർക്കും അഗ്നിരക്ഷാ പ്രവർത്തനങ്ങളിൽ പരിശീലനം നൽകണം. ഓഫീസുകളിൽ നൈറ്റ് വാച്ച്മാൻ തസ്തികയിലുള്ളവർ രാത്രി ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം. തീപിടിത്തത്തിൽ സുപ്രധാന ഫയലുകൾ സെക്രട്ടേറിയറ്റിലടക്കംകത്തി നശിച്ചതിനെ തുടർന്നാണ് ഓഫീസുകളിലെ അഗ്നിബാധ ഒഴിവാക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചത്. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് സുരക്ഷാ മുൻകരുതൽ നിർദ്ദേശം പുറപ്പെടുവിച്ചത്. എല്ലാ വകുപ്പ് സെക്രട്ടറിമാർക്കും മേധാവിമാർക്കും കളക്ടർമാർക്കും സർക്കുലർ കൈമാറി.
മറ്റ് നിർദ്ദേശങ്ങൾ:-
സർക്കാർ ഓഫിസുകളിൽ റെക്കാഡ്സ് റൂം സജ്ജമാക്കേണ്ടതും ഫയലുകൾ ഉയരം കൂട്ടി അടുക്കാതെ പരിമിതപ്പെടുത്തേണ്ടതുമാണ്. റെക്കാഡ്സ് റൂമുകൾ, സെർവർ റൂമുകൾ, യു.പി.എസ് മുറികൾ എന്നിവിടങ്ങളിൽ സ്‌മോക്ക് ഹീറ്റ് ഡിറ്റക്ഷൻ സംവിധാനം സ്ഥാപിച്ച് കെട്ടിടത്തിനു പുറത്ത് കേൾക്കുന്ന വിധത്തിൽ അലാറം ഘടിപ്പിക്കണം. പ്രധാന ഫയലുകൾ സൂക്ഷിക്കുന്ന റെക്കാഡ്സ് റൂമിൽ ബാങ്ക് മാതൃകയിൽ ഓട്ടോമാറ്റിക് ഡിറ്റക്ഷൻ സംവിധാനം ഉപയോഗിച്ച് സമീപത്തെ ഫയർ സ്റ്റേഷനുകളിൽ കാൾ ലഭ്യമാകുന്ന വിധത്തിൽ ഹോട്ട് ലൈൻ സംവിധാനമൊരുക്കണം.റെക്കാഡ്സ് റൂമിലെ വയറിംഗ് മുറിക്കു പുറത്ത് വൈദ്യുതി വിച്ഛേദിക്കാൻ സാധിക്കുന്ന വിധത്തിൽ സ്ഥാപിക്കണം. ബാങ്ക് ലോക്കർ മാതൃകയിൽ മുറിയ്ക്കകത്ത് പ്രവേശിക്കുമ്പോൾ മാത്രം പ്രവർത്തിക്കുന്ന വിധത്തിൽ വൈദ്യുതി ഉപകരണങ്ങൾ സ്ഥാപിക്കണം. ഓഫീസുകളിൽ ഫയർ, ഇലക്ട്രിക്കൽ ഓഡിറ്റ് കൃത്യമായി പൂർത്തിയാക്കണം. ഓപ്പൺ വയറിംഗ് പൂർണമായും മാറ്റി ജോയിന്റുകൾ ശരിയായി ഇൻസുലേറ്റ് ചെയ്യണം. ഒരു പ്ലഗ് പോയിന്റിൽ നിന്ന് നിരവധി ഉപകരണങ്ങൾക്ക് കണക്‌ഷൻ എടുക്കാൻ പാടില്ല. കെട്ടിടത്തിലെ വെന്റിലേഷൻ സംവിധാനം പൂർണ്ണമായോ ഭാഗികമായോ അടയ്ക്കാൻ പാടില്ല. ഓഫീസിലെ പാഴ്ക്കടലാസുകളും മറ്റും യഥാസമയം നീക്കണം.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login