Connect with us

Breaking News

പുരപ്പുറ സോളർ: ഉപയോക്താവിന് ഇഷ്ടമുള്ള കമ്പനിക്ക് സബ്സിഡി

Published

on

Share our post

ന്യൂഡൽഹി∙ പുരപ്പുറ സോളർ പദ്ധതി സ്ഥാപിക്കാൻ ഉപയോക്താവിന് ഇനി ഇഷ്ടമുള്ള കമ്പനിയെ സമീപിക്കാമെന്ന് കേന്ദ്രസർക്കാർ. നിലവിൽ കേരളത്തിൽ കെഎസ്ഇബി എംപാനൽ ചെയ്തിരിക്കുന്ന കമ്പനികൾ വഴി പദ്ധതി നടപ്പാക്കിയാൽ മാത്രമേ സബ്സിഡി ലഭിക്കുമായിരുന്നുള്ളൂ. ഇനി മുതൽ ഉപയോക്താവിന് സ്വന്തം നിലയ്ക്ക് സോളർ പാനൽ, ഇൻവെർട്ടർ ഇൻസ്റ്റലേഷൻ നടത്താം. എന്നിട്ട് ഇതിന്റെ ഫോട്ടോ സഹിതം വിതരണ കമ്പനിയെ രേഖാമൂലമോ ഓൺലൈനായോ അറിയിച്ചാൽ സബ്സിഡിക്ക് അർഹമാകും. പുതിയ സൗകര്യത്തിനു പുറമേ നിലവിലെ എംപാനൽ രീതിയും തുടരും. ഉപയോക്താവിന്റെ ഇഷ്ടമനുസരിച്ചു തിരഞ്ഞെടുക്കാം.

രാജ്യമാകെയുള്ള പുരപ്പുറ സോളർ പദ്ധതി ഊർജമന്ത്രി ആർ.കെ.സിങ് അവലോകനം ചെയ്തതിനു പിന്നാലെയാണു തീരുമാനം.എംപാനൽ ചെയ്ത സ്ഥാപനങ്ങളെ സംബന്ധിച്ചു പരാതികൾ നിലനിൽക്കുന്നതിനിടെയാണ് കേന്ദ്രനീക്കം. ലാഭകരമല്ല എന്ന കാരണത്താൽ ചില കമ്പനികൾ കുറഞ്ഞ ശേഷിയുള്ള പുരപ്പുറപദ്ധതികൾക്കു മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് അനുമതി നിഷേധിക്കുന്നതായും പരാതിയുണ്ടായിരുന്നു. സോളർ പാനലിന്റെയും ഇൻവെർട്ടറിന്റെയും ഗുണനിലവാരം ഉറപ്പാക്കുന്നതിനു നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന ഉൽപന്നങ്ങളുടെ പട്ടികയും വിലയും കാലാകാലങ്ങളിൽ കേന്ദ്രസർക്കാർ പ്രസിദ്ധീകരിക്കും.

സബ്ഡിഡി 30  ദിവസത്തിനുള്ളിൽ

പുരപ്പുറ പദ്ധതി വീട്ടിൽ സ്ഥാപിച്ച് 30 ദിവസത്തിനുള്ളിൽ സബ്സിഡി അക്കൗണ്ടിൽ നൽകണമെന്നും കേന്ദ്രം നിർദേശിച്ചു. 3 കിലോവാട്ട് വരെ കേന്ദ്രം നൽകുന്നത് 40 ശതമാനം സബ്സിഡിയാണ്. 3 കിലോവാട്ട് മുതൽ 10 കിലോവാട്ട് വരെ 20 ശതമാനവും.

പാനലും ഇൻവെർട്ടറും സ്ഥാപിച്ചു കഴിഞ്ഞാൽ 15 ദിവസത്തിനുള്ളിൽ വിതരണ കമ്പനി നെറ്റ്മീറ്ററിങ് പൂർത്തിയാക്കണം. 

സോളർ പ്ലാന്റിൽ നിന്നുള്ള വൈദ്യുതി ഗ്രിഡുമായി പങ്കുവയ്ക്കുന്നതിനുള്ള മീറ്ററിങ് സംവിധാനമാണ് നെറ്റ്മീറ്ററിങ്. നിലവിൽ കേരളത്തിൽ ശരാശരി 45 ദിവസത്തിലധികം താമസമെടുക്കുന്നുണ്ട്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

ദന്തഡോക്ടർ കഴുത്തറത്ത് മരിച്ച നിലയിൽ

Published

on

Share our post

പാറശ്ശാല: തിരുവനന്തപുരത്ത് ദന്തഡോക്ടറെ കഴുത്തറത്ത് മരിച്ചനിലയിൽ കണ്ടെത്തി. നെയ്യാറ്റിന്‍കര അമരവിള സ്വദേശി സൗമ്യ (31) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സൗമ്യയെ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഭര്‍ത്താവ് അനൂപിന്റെ, ചികിത്സയിലുള്ള അമ്മയോടൊപ്പമാണ് വ്യാഴാഴ്ച രാത്രി സൗമ്യ ഉറങ്ങാന്‍കിടന്നത്. ഭര്‍ത്താവ് അനൂപ് തൊട്ടടുത്ത മുറിയിലാണ് കിടന്നത്. സൗമ്യയെ കാണാത്തതിനെ തുടര്‍ന്ന് രാത്രി ഒരു മണിയോടെ ഭര്‍തൃമാതാവ് അനൂപിനെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളിലെ ശൗചാലയത്തില്‍ കഴുത്തിലും കൈയിലും മുറിവേറ്റ നിലയില്‍ സൗമ്യയെ കണ്ടെത്തിയത്.തുടർന്ന് ഭര്‍ത്താവ് സൗമ്യയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് സൗമ്യയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.നാലുവർഷം മുൻപായിരുന്നു സൗമ്യയുടെ വിവാഹം. കുട്ടികളില്ലാത്തതിന്റെയും ജോലി ലഭിക്കാത്തതിന്റെയും മാനസികസംഘര്‍ഷം സൗമ്യയെ അലട്ടിയിരുന്നതായാണ് സൂചന. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Share our post
Continue Reading

Breaking News

ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം

Published

on

Share our post

കൊല്ലം: കൊല്ലത്ത് ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി. ഇന്ന് രാവിലെ ആണ് ശാരദാ മഠം സി.എസ്ഐ ദേവാലയത്തോട് ചേർന്നുള്ള സെമിത്തേരിയിൽ അസ്ഥികൂടം കണ്ടെത്തിയത്.പൊലീസ് എത്തി പരിശോധന തുടങ്ങി. പൊതുറോഡിന് സമീപത്താണ് അസ്ഥികൂടം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വിശദമായ പരിശോധനയ്ക്ക് ശേഷമേ മറ്റ് വിവരങ്ങൾ പുറത്ത് വരൂ.


Share our post
Continue Reading

Breaking News

ചക്കരക്കല്ലിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

Published

on

Share our post

ചക്കരക്കൽ: ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് ഓടിച്ച യുവാവ് മരിച്ചു. കണയന്നൂരിലെ നിഖിൽ മോഹനാണ് (32) മരിച്ചത്. സ്വകാര്യ ബസ് കണ്ടക്ടറാണ്.ഇന്നലെ രാത്രി ഏഴു മണിയോടെ ചക്കരക്കല്ലിന് സമീപത്തുള്ള വളവിൽ പീടികയിലായിരുന്നു അപകടം. അഞ്ചരക്കണ്ടിയിൽ നിന്ന് ചക്കരക്കല്ലിലേക്ക് വരികയായിരുന്ന ബൈക്കും എതിരേ വന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്.സാരമായി പരിക്കേറ്റ നിഖിലിനെ ഉടൻ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ: അഭിലാഷ് പപ്പടം ഉടമ മോഹനൻ. അമ്മ: നിഷ. സഹോദരൻ: ഷിമിൽ.


Share our post
Continue Reading

Trending

error: Content is protected !!