Breaking News
കഞ്ചാവ് കടത്താൻ സഞ്ചി വേണം, സിന്തറ്റിക്കിന് ഒന്നും വേണ്ട; സ്ത്രീകൾ പറക്കുന്നു
കോഴിക്കോട്: സംസ്ഥാനത്തേക്ക് അയല്‍ സംസ്ഥാനങ്ങളില്‍നിന്നു ന്യൂജനറേഷന് മയക്കുമരുന്ന് കടത്താൻ സ്ത്രീകളെ വ്യാപകമായി ഉപയോഗിക്കുന്നതായി റിപ്പോർട്ട്. എക്സൈസ് വകുപ്പിന്റെ പരിശോധനയില്ലാതെ രക്ഷപ്പെടാനാണ് സ്ത്രീകളെ ഉപയോഗിക്കുന്നത്. സ്ത്രീകളെ പരിശോധനയ്ക്കു വിധേയമാക്കാന്‍ എക്സൈസിന്റെ ചെക്ക് പോസ്റ്റുകളില്‍ വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെ സാന്നിധ്യമില്ലാത്തത് മയക്കുമരുന്ന് സംഘങ്ങള്‍ക്ക് അനുകൂല സാഹചര്യമാവുകയാണ്.
എംഡിഎംഎ, എല്‍എസ്ഡി, ലഹരി ഗുളികകള്‍ തുടങ്ങിയ ഇനങ്ങളാണ് പുതിയ തലമുറയില്‍ വ്യാപകമായി പ്രചരിക്കുന്നത്. സ്കൂളുകളും കോളജുകളും എന്‍ജിനിയറിംഗ് കോളജുകളും മെഡിക്കല്‍ കോളജുകളുമെല്ലാമാണ് മയക്കുമരുന്ന് സംഘത്തിന്റെ പുതിയ ടാര്‍ജറ്റ്. അടുത്ത കാലത്ത് മെഡിക്കല്‍ വിദ്യാര്‍ഥികളില്‍നിന്ന് ന്യൂജനറേഷന് മയക്കുമരുന്നുകള്‍ പിടിച്ചെടുത്തത് ഭാവി ഡോക്ടര്‍മാരും മയക്കുമരുന്നിന് അടിപ്പെടുന്നുവെന്നതിന്റെ തെളിവാണ്. യുവാക്കളെ എളുപ്പത്തില്‍ പിടികൂടാന്‍ സാധിക്കുന്നതിനാലാണ് കാമ്പസുകളിലേക്ക് മയക്കുമരുന്ന് മാഫിയ കേന്ദ്രീകരിക്കുന്നത്.
നേരത്തെ കഞ്ചാവും ഹെറോയിനുമെല്ലാമാണ് മയക്കുമരുന്ന് സംഘങ്ങള്‍ എത്തിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ സ്ഥിതി മാറി. കഞ്ചാവ് കൊണ്ടുവരാന്‍ ബാഗുകളൊ സഞ്ചികളൊെയാക്കെ വേണം. അവ എക്സൈസ് പിടികൂടാന്‍ സാധ്യത ഏറെയാണ്. അതൊഴിവാക്കാനാണ് ന്യൂജനറേഷനില്‍പെട്ട മയക്കുമരുന്നുകളിലേക്ക് സംഘം മാറിയത്.
സ്ത്രീകളെ ഉപയോഗപ്പെടുത്തിയാണ് ഇപ്പോള്‍ സംഘങ്ങള്‍ ന്യൂജനറേഷന് മയക്കുമരുന്ന് എത്തിക്കുന്നതെന്ന് എക്സൈസിനു വിവരം ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എക്സൈസ് ചെക്ക്പോസ്റ്റുകളിലൊന്നും സ്ത്രീകളെ പരിശോധിക്കാന്‍ സംവിധാനമില്ല. ആഡംബര കാറുകളിലും മറ്റു സ്വകാര്യ വാഹനങ്ങളിലും ചെക്ക്പോസ്റ്റുകള്‍ വഴി കൂളായി കടന്നുപേരാന് സ്ത്രീകള്‍ക്കു കഴിയുന്നു. സ്ത്രീകളും കുട്ടികളുമായി യാത്ര ചെയ്യുന്ന വാഹനങ്ങള്‍ ചെക്ക് പോസ്റ്റില്‍ പരിശോധിക്കാറില്ല. ഇതു മയക്കുമരുന്ന് സംഘങ്ങള്‍ക്ക് അതിര്‍ത്തികടക്കല്‍ ഈസിയാക്കുന്നു.
സംസ്ഥാനത്ത് എക്സൈസ് വകുപ്പിന് 41 ചെക്ക് പോസ്റ്റുകളാണുള്ളത്. ഇതില്‍ അഞ്ചെണ്ണം മേജര്‍ ചെക്ക്പോസ്റ്റുകളാണ്. കാസര്ഗോടെ മഞ്ചേശ്വരം, വയനാട്ടിലെ മുത്തങ്ങ, പാലക്കാട്ടെ വാളയാര്‍, കൊല്ലത്തെ ആര്യങ്കാവ്, തിരുവനന്തപുരത്തെ അമരവിള എന്നിവയാണ് മേജര്‍ ചെക്ക്പോസ്റ്റുകള്‍. ഇടുക്കിയിലെ കുമളി മേജര്‍ ചെക്കപോസ്റ്റിന്റെ പരിഗണനയിലുള്ള ഒന്നാണ്. ഇവയെല്ലാം അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവേശന കവാടങ്ങളാണ്.
അടിസ്ഥാന സൗകര്യം പോലുമില്ലാതെ എക്സൈസ് ഉദ്യേഗസ്ഥര്‍ ചെക്ക് പോസ്റ്റുകളില്‍ ദുരിതം അനുഭവിക്കുകയാണ്. ഡ്യൂട്ടി കഴിഞ്ഞു വിശ്രമിക്കാനോ ഉറങ്ങാനോ പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കാനോ ഇവിടങ്ങളില്‍ സൗകര്യമില്ല. അതിനാല്‍ വനിതാ ഓഫീസര്മാരെകൂടി നിയോഗിച്ചാല്‍ ബുദ്ധിമുട്ട് വര്‍ധിക്കുമെന്ന് ജീനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് എക്സൈസ് വകുപ്പില്‍ 562 വിനതകളാണ് സിവില്‍ എക്സൈസ് ഓഫീസര്‍മാരായി സേവനമനുഷ്ടിക്കുന്നത്. എക്സൈസ് റേഞ്ച് ഓഫീസുകളിലും നാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് ഓഫീസുകളിലുമാണ് ഇവര്‍ ജോലി ചെയ്യുന്നത്. സര്‍ക്കിള്‍ ഓഫീസുകളില്‍ വനിതകളില്ല. മേജര്‍ ചെക്ക് പോസ്റ്റുകളില്‍ വനിത ഓഫീസര്‍മാരെ നിയേഗിക്കുകയാണെങ്കില് അടിസ്ഥാന സൗകര്യം ഒരുേക്കണ്ടതുണ്ട്.
പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനും വസ്ത്രം മാറുന്നതിനുമെല്ലാം സൗകര്യമുണ്ടാക്കണം. രാത്രി എട്ടു കഴിഞ്ഞാല്‍ ഒന്നിലേറെ വനിതകളെ ഡ്യട്ടിയില്‍ നിയോഗിക്കണെമന്നാണ് ചട്ടം. വനിതാ ഓഫീസര്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഇത്. റെയ്ഡിനു പോകുമ്പോഴും രണ്ടു വനിതകള്‍ ഒന്നിച്ചായിരിക്കണം. സംസ്ഥാനത്ത് പുതുതായി 562 വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരെ നിയമിക്കുന്നതിനുള്ള പ്രപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അനുകൂല തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.
Breaking News
ഭാര്യയെ ഓട്ടോയിടിച്ച് പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

കണ്ണൂർ: അകന്നു കഴിയുന്ന ഭാര്യയെ ഓട്ടോയിടിച്ചിട്ട ശേഷം പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. മാവിലായി കുന്നുമ്പ്രത്തെ വി.എൻ സുനിൽ കുമാറിനെ (51)യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 6.10 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ഭാര്യ എളയാവൂർ സൗത്തിലെ പി വി പ്രിയയെ (43)യാണ് എളയാവൂർ പയക്കോട്ടത്തിനടുത്ത് വെച്ച് പ്രതി കൊല്ലാൻ ശ്രമിച്ചത്. ഓട്ടോറിക്ഷ കൊണ്ടിടിച്ച് നിലത്തു വീണ യുവതിയെ പ്രതി കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് ലൈറ്റർ എടുത്ത് തീവെക്കാൻ ശ്രമിക്കുകയായിരുന്നു. ലൈറ്റർ തട്ടി മാറ്റി യുവതി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ടൗൺ എസ്ഐ ദീപ്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Breaking News
ചാലോടിൽ മയക്കുമരുന്ന് വേട്ട; രണ്ട് യുവാക്കൾ അറസ്റ്റിൽ

മട്ടന്നൂർ : കുത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.കെ വിജേഷിന്റെ നേതൃത്വത്തിൽ ചാലോട് നാഗവളവ്-എളമ്പാറക്ക് സമീപം നടത്തിയ പരിശോധനയിൽ 16.817 ഗ്രാം മെത്താ ഫിറ്റമിനുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി.വാരം ബൈത്തുൽ റാഫാസിൽ മുഹമ്മദ് ആഷിക്ക് (26), മുഴപ്പിലങ്ങാട്ട് കുളം ബസാർ ഇ. എം.എസ് റോഡിൽ കെൻസിൽ മുഹമ്മദ് ഫാഹിം(25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ തുടർ നടപടികൾക്കായി പിണറായി എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി.
എക്സൈസ് കമ്മീഷണർ സ്ക്വാഡ് ഉത്തര മേഖലാ സർക്കിൾ ഇൻസ്പെക്ടർ സിനു കോയില്യത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കമ്മീഷണർ സ്ക്വാഡ് അംഗങ്ങളും കൂത്ത്പറമ്പ എക്സൈസ് സർക്കിൾ, എക്സൈസ് ഇന്റലിജൻസ് കണ്ണൂർ എന്നിവരുടെ സംയുക്ത നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. മയക്ക് മരുന്ന് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു. കമ്മീഷണർ സ്ക്വാഡ് അംഗങ്ങൾ ആയ ഗണേഷ്, ജലീഷ്, എന്നിവർക്കൊപ്പം സുഹൈൽ, എൻ.രജിത്ത്,സി. അജിത്ത് എക്സൈസ് ഇന്റലിജൻസിലെ സുകേഷ് കുമാർ വണ്ടിച്ചാലിൽ,കെ. ഉത്തമൻ, കെ. അശോകൻ, സി. ഹരികൃഷ്ണൻ, സോൾദേവ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
Breaking News
കണ്ണൂരിൽ വീണ്ടും കൊടിമരം നീക്കം ചെയ്ത് പോലീസ്

കണ്ണൂർ: കണ്ണപുരത്ത് ബി.ജെ.പി റോഡരികിൽ സ്ഥാപിച്ച കൊടിമരം വീണ്ടും കണ്ണപുരം പൊലിസ് നീക്കം ചെയ്തു. ബുധനാഴ്ച രാവിലെ ഒൻപതു മണിയോടെയാണ് കൊടിമരം നീക്കിയത്. മറ്റ് രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങളും അഴിച്ച് മാറ്റി ബി ജെ പി സ്ഥാപക ദിനത്തിൽ കണ്ണപുരം ചൈനാക്ലേ റോഡിന് സമീപം ബി. ജെ. പി സ്ഥാപിച്ച കൊടിയും കൊടിമരവും കണ്ണപുരം പോലീസ് അഴിച്ച് മാറ്റിയത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേ തുടർന്ന് കണ്ണപുരം പോലീസ് സ്റ്റേഷനിലേക് ബി.ജെ.പിമാർച്ച് നടത്തുകയും ചെയ്തിരുന്നു. വീണ്ടും ചൈനാക്ലേ റോഡിൽ കൊടി പുനസ്ഥാപിക്കുകയും ചെയ്തിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login