Connect with us

Breaking News

കഞ്ചാവ് കടത്താൻ സഞ്ചി വേണം, സിന്തറ്റിക്കിന് ഒന്നും വേണ്ട; സ്ത്രീകൾ പറക്കുന്നു

Published

on

Share our post

കോഴിക്കോട്: സംസ്ഥാനത്തേക്ക് അയല്‍ സംസ്ഥാനങ്ങളില്‍നിന്നു ന്യൂജനറേഷന്‍ മയക്കുമരുന്ന് കടത്താൻ സ്ത്രീകളെ വ്യാപകമായി ഉപയോഗിക്കുന്നതായി റിപ്പോർട്ട്. എക്‌സൈസ് വകുപ്പിന്‍റെ പരിശോധനയില്ലാതെ രക്ഷപ്പെടാനാണ് സ്ത്രീകളെ ഉപയോഗിക്കുന്നത്. സ്ത്രീകളെ പരിശോധനയ്ക്കു വിധേയമാക്കാന്‍ എക്‌സൈസിന്‍റെ ചെക്ക് പോസ്റ്റുകളില്‍ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെ സാന്നിധ്യമില്ലാത്തത് മയക്കുമരുന്ന് സംഘങ്ങള്‍ക്ക് അനുകൂല സാഹചര്യമാവുകയാണ്.

എംഡിഎംഎ, എല്‍എസ്ഡി, ലഹരി ഗുളികകള്‍ തുടങ്ങിയ ഇനങ്ങളാണ് പുതിയ തലമുറയില്‍ വ്യാപകമായി പ്രചരിക്കുന്നത്. സ്‌കൂളുകളും കോളജുകളും എന്‍ജിനിയറിംഗ് കോളജുകളും മെഡിക്കല്‍ കോളജുകളുമെല്ലാമാണ് മയക്കുമരുന്ന് സംഘത്തിന്‍റെ പുതിയ ടാര്‍ജറ്റ്. അടുത്ത കാലത്ത് മെഡിക്കല്‍ വിദ്യാര്‍ഥികളില്‍നിന്ന് ന്യൂജനറേഷന്‍ മയക്കുമരുന്നുകള്‍ പിടിച്ചെടുത്തത് ഭാവി ഡോക്ടര്‍മാരും മയക്കുമരുന്നിന് അടിപ്പെടുന്നുവെന്നതിന്‍റെ തെളിവാണ്. യുവാക്കളെ എളുപ്പത്തില്‍ പിടികൂടാന്‍ സാധിക്കുന്നതിനാലാണ് കാമ്പസുകളിലേക്ക് മയക്കുമരുന്ന് മാഫിയ കേന്ദ്രീകരിക്കുന്നത്.

നേരത്തെ കഞ്ചാവും ഹെറോയിനുമെല്ലാമാണ് മയക്കുമരുന്ന് സംഘങ്ങള്‍ എത്തിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ സ്ഥിതി മാറി. കഞ്ചാവ് കൊണ്ടുവരാന്‍ ബാഗുകളൊ സഞ്ചികളൊെയാക്കെ വേണം. അവ എക്‌സൈസ് പിടികൂടാന്‍ സാധ്യത ഏറെയാണ്. അതൊഴിവാക്കാനാണ് ന്യൂജനറേഷനില്‍പെട്ട മയക്കുമരുന്നുകളിലേക്ക് സംഘം മാറിയത്.

സ്ത്രീകളെ ഉപയോഗപ്പെടുത്തിയാണ് ഇപ്പോള്‍ സംഘങ്ങള്‍ ന്യൂജനറേഷന്‍ മയക്കുമരുന്ന് എത്തിക്കുന്നതെന്ന് എക്‌സൈസിനു വിവരം ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എക്‌സൈസ് ചെക്ക്‌പോസ്റ്റുകളിലൊന്നും സ്ത്രീകളെ പരിശോധിക്കാന്‍ സംവിധാനമില്ല. ആഡംബര കാറുകളിലും മറ്റു സ്വകാര്യ വാഹനങ്ങളിലും ചെക്ക്‌പോസ്റ്റുകള്‍ വഴി കൂളായി കടന്നുപേരാന്‍ സ്ത്രീകള്‍ക്കു കഴിയുന്നു. സ്ത്രീകളും കുട്ടികളുമായി യാത്ര ചെയ്യുന്ന വാഹനങ്ങള്‍ ചെക്ക് പോസ്റ്റില്‍ പരിശോധിക്കാറില്ല. ഇതു മയക്കുമരുന്ന് സംഘങ്ങള്‍ക്ക് അതിര്‍ത്തികടക്കല്‍ ഈസിയാക്കുന്നു.

സംസ്ഥാനത്ത് എക്‌സൈസ് വകുപ്പിന് 41 ചെക്ക് പോസ്റ്റുകളാണുള്ളത്. ഇതില്‍ അഞ്ചെണ്ണം മേജര്‍ ചെക്ക്‌പോസ്റ്റുകളാണ്. കാസര്‍ഗോടെ മഞ്ചേശ്വരം, വയനാട്ടിലെ മുത്തങ്ങ, പാലക്കാട്ടെ വാളയാര്‍, കൊല്ലത്തെ ആര്യങ്കാവ്, തിരുവനന്തപുരത്തെ അമരവിള എന്നിവയാണ് മേജര്‍ ചെക്ക്‌പോസ്റ്റുകള്‍. ഇടുക്കിയിലെ കുമളി മേജര്‍ ചെക്കപോസ്റ്റിന്‍റെ പരിഗണനയിലുള്ള ഒന്നാണ്. ഇവയെല്ലാം അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവേശന കവാടങ്ങളാണ്. 

അടിസ്ഥാന സൗകര്യം പോലുമില്ലാതെ എക്സൈസ് ഉദ്യേഗസ്ഥര്‍ ചെക്ക് പോസ്റ്റുകളില്‍ ദുരിതം അനുഭവിക്കുകയാണ്. ഡ്യൂട്ടി കഴിഞ്ഞു വിശ്രമിക്കാനോ ഉറങ്ങാനോ പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കാനോ ഇവിടങ്ങളില്‍ സൗകര്യമില്ല. അതിനാല്‍ വനിതാ ഓഫീസര്‍മാരെകൂടി നിയോഗിച്ചാല്‍ ബുദ്ധിമുട്ട് വര്‍ധിക്കുമെന്ന് ജീനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്ത് എക്‌സൈസ് വകുപ്പില്‍ 562 വിനതകളാണ് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായി സേവനമനുഷ്ടിക്കുന്നത്. എക്‌സൈസ് റേഞ്ച് ഓഫീസുകളിലും നാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് ഓഫീസുകളിലുമാണ് ഇവര്‍ ജോലി ചെയ്യുന്നത്. സര്‍ക്കിള്‍ ഓഫീസുകളില്‍ വനിതകളില്ല. മേജര്‍ ചെക്ക് പോസ്റ്റുകളില്‍ വനിത ഓഫീസര്‍മാരെ നിയേഗിക്കുകയാണെങ്കില്‍ അടിസ്ഥാന സൗകര്യം ഒരുേക്കണ്ടതുണ്ട്.

പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനും വസ്ത്രം മാറുന്നതിനുമെല്ലാം സൗകര്യമുണ്ടാക്കണം. രാത്രി എട്ടു കഴിഞ്ഞാല്‍ ഒന്നിലേറെ വനിതകളെ ഡ്യട്ടിയില്‍ നിയോഗിക്കണെമന്നാണ് ചട്ടം. വനിതാ ഓഫീസര്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഇത്. റെയ്ഡിനു പോകുമ്പോഴും രണ്ടു വനിതകള്‍ ഒന്നിച്ചായിരിക്കണം. സംസ്ഥാനത്ത് പുതുതായി 562 വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരെ നിയമിക്കുന്നതിനുള്ള പ്രപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അനുകൂല തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.


Share our post
85 Comments

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!