Connect with us

Breaking News

45 മിനിറ്റിനകം ഒമിക്രോണിനെ കണ്ടെത്താം; പുതിയ ആര്‍.ടി.പി.സി.ആര്‍. കിറ്റിന് ഐ.സി.എം.ആര്‍. അനുമതി

Published

on

Share our post

കോവിഡിന്റെ ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങളെ 45 മിനിറ്റിനകം തിരിച്ചറിയുന്നതിനുള്ള ആര്‍.ടി.പി.സി.ആര്‍. കിറ്റിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍.) അനുമതി നല്‍കി. ഇതുവഴി ജനിതക ശ്രേണീകരണം നടത്തി വകഭേദമേതാണെന്ന് കണ്ടെത്തേണ്ട കാലതാമസം ഉണ്ടാവില്ലെന്നാണ് കിറ്റിന്റെ ഉത്പാദകര്‍ അവകാശപ്പെടുന്നത്. ക്രിവിഡ നോവസ് ആര്‍.ടി.പി.സി.ആര്‍. കിറ്റ് എന്നറിയപ്പെടുന്ന ഈ പുതിയ കിറ്റ് ഇമ്മ്യൂജെനിക്‌സ് ബയോസയന്‍സുമായി ചേര്‍ന്ന് ചെന്നൈയിലാണ് വികസിപ്പിച്ചത്. വ്യത്യസ്ത തരം ജീന്‍ ടാര്‍ഗറ്റുകള്‍ ഉപയോഗിച്ച് ഒമിക്രോണിന്റെ സ്‌പെസിഫിക് എസ് ജീന്‍ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. 

നിലവില്‍ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ സാംപിളുകള്‍ ജനിതകശ്രേണീകരണം നടത്തിയാല്‍ മാത്രമേ അത് ഏത് വകഭേദമാണെന്ന് തിരിച്ചറിയാനാകൂ. എന്നാല്‍ ഈ കിറ്റില്‍ ഉപയോഗിച്ചിരിക്കുന്നത് ഒമിക്രോണ്‍ സ്‌പെസിഫിക് ആംപ്ലിഫിക്കേഷന്‍ സിഗ്നല്‍, എസ്. ജീന്‍ ടാര്‍ഗറ്റ് ഫെയ്‌ലിയര്‍ സ്ട്രാറ്റജി എന്നിവ സംയോജിപ്പിച്ചുകൊണ്ടുള്ള പ്രത്യേക ഒരു പാറ്റേണ്‍ ആണ്. അതിനാല്‍ ഒമിക്രോണ്‍ വകഭേദം (B.1.1.529), അതിന്റെ ഉപവിഭാഗങ്ങളായ BA.1,BA.2, BA.3 എന്നിവയെല്ലാം കിറ്റ് കണ്ടെത്തുമെന്നും കിറ്റിന്റെ കണ്ടെത്തലിന് നേതൃത്വം നല്‍കിയ ഡോ. നവീന്‍ കുമാര്‍ പറഞ്ഞു. 

ഒറ്റ ടെസ്റ്റില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഡെല്‍റ്റയാണോ ഒമിക്രോണ്‍ ആണോ എന്ന് തിരിച്ചറിയാമെന്നതാണ് ഈ കിറ്റിന്റെ സവിശേഷതയെന്ന് ഡോ. വെങ്കിടേശന്‍  പറഞ്ഞു. 

സാര്‍സ് കോവ് 2 ന്റെ നാല് ജീനുകളെയും ഇന്റേണല്‍ കണ്‍ട്രോളിനുള്ള ഒരു മനുഷ്യ ജീനിനെയും കിറ്റ് കണ്ടെത്തും. നിലവില്‍ ലഭ്യമായ മറ്റ് കിറ്റുകള്‍ സാര്‍സ് കോവ് 2 ന്റെ പരമാവധി മൂന്ന് ജീനുകളെ മാത്രമേ തിരിച്ചറിയാറുള്ളൂ. ഒറ്റ കിറ്റില്‍ ഒമിക്രോണിനെയും ഡെല്‍റ്റയെയും തിരിച്ചറിയുന്നത് ജനിതകശ്രേണീകരണം നടത്തേണ്ടി വരുന്ന പണച്ചെലവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് ക്രിയ മെഡിക്കല്‍ ടെക്‌നോളജീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗം മേധാവി ഡോ. ഷണ്‍മുഖപ്രിയ  പറഞ്ഞു. 

ടാറ്റ എം.ഡി.ചെക്ക് ആര്‍.ടി.പി.സി.ആര്‍. ഒമിഷുവറിന് ശേഷം ഐ.സി.എം.ആര്‍. അനുമതി ലഭിക്കുന്ന തദ്ദേശീയ ആര്‍.ടി.പി.സി.ആര്‍. കിറ്റാണിത്. 45 മിനിറ്റിനുള്ളില്‍ ഫലം അറിയാനാകുമെന്നതിനാല്‍ ഒരു ദിവസം 2160 ടെസ്റ്റുകള്‍ ചെയ്യാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതുവഴി രോഗവ്യാപനത്തോത് കുറയ്ക്കാന്‍ സഹായിക്കും. ഇപ്പോള്‍ ആര്‍.ടി.പി.സി.ആര്‍. ഫലം വരാന്‍ 24 മണിക്കൂറിലധികം വേണം. ചിലയിടങ്ങളില്‍ രണ്ടോ മൂന്നോ ദിവസം പോലും വേണ്ടിവന്നേക്കാം. ഈ സമയത്തിനകം സാംപിള്‍ നല്‍കിയ വ്യക്തി സമൂഹത്തില്‍ ഇറങ്ങി നടന്നാല്‍ രോഗവ്യാപനത്തിന് ഇടയാക്കും. വിമാനത്താവളങ്ങളില്‍ യാത്രക്കാരെ പരിശോധിക്കാന്‍ ഇത് സഹായകരമായിരിക്കുമെന്ന് ക്രിയ മെഡിക്കല്‍ ടെക്‌നോളജീസിന്റെ സ്ഥാപകയും സി.ഇ.ഒയുമായ അനു മോട്ടുരി പറഞ്ഞു. 

നിലവിലുള്ള റിയല്‍ ടൈം ആര്‍.ടി.പി.സി.ആര്‍. ഉപയോഗിക്കുന്നതുപോലെ തന്നെയാണ് ഈ കിറ്റും ഉപയോഗിക്കേണ്ടത്. തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നും സ്വാബ് ഉപയോഗിച്ച് സാംപിളെടുത്ത് വൈറസിന്റെ വകഭേദത്തെ തിരിച്ചറിയുകയാണ് ചെയ്യുന്നത്. ഏഴു ദിവസത്തിനുള്ളില്‍ ഈ പുതിയ കിറ്റ് വിപണിയില്‍ ലഭ്യമാവും. ഇതുവരെ ഐ.സി.എം.ആര്‍, വാലിഡേഷന്‍ കേന്ദ്രങ്ങള്‍ വഴി 517 ആര്‍.ടി.പി.സി.ആര്‍. കിറ്റുകളാണ് ഉപയോഗിച്ചിട്ടുള്ളത്. 


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!