Connect with us

Breaking News

45 മിനിറ്റിനകം ഒമിക്രോണിനെ കണ്ടെത്താം; പുതിയ ആര്‍.ടി.പി.സി.ആര്‍. കിറ്റിന് ഐ.സി.എം.ആര്‍. അനുമതി

Published

on

Share our post

കോവിഡിന്റെ ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങളെ 45 മിനിറ്റിനകം തിരിച്ചറിയുന്നതിനുള്ള ആര്‍.ടി.പി.സി.ആര്‍. കിറ്റിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍.) അനുമതി നല്‍കി. ഇതുവഴി ജനിതക ശ്രേണീകരണം നടത്തി വകഭേദമേതാണെന്ന് കണ്ടെത്തേണ്ട കാലതാമസം ഉണ്ടാവില്ലെന്നാണ് കിറ്റിന്റെ ഉത്പാദകര്‍ അവകാശപ്പെടുന്നത്. ക്രിവിഡ നോവസ് ആര്‍.ടി.പി.സി.ആര്‍. കിറ്റ് എന്നറിയപ്പെടുന്ന ഈ പുതിയ കിറ്റ് ഇമ്മ്യൂജെനിക്‌സ് ബയോസയന്‍സുമായി ചേര്‍ന്ന് ചെന്നൈയിലാണ് വികസിപ്പിച്ചത്. വ്യത്യസ്ത തരം ജീന്‍ ടാര്‍ഗറ്റുകള്‍ ഉപയോഗിച്ച് ഒമിക്രോണിന്റെ സ്‌പെസിഫിക് എസ് ജീന്‍ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. 

നിലവില്‍ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ സാംപിളുകള്‍ ജനിതകശ്രേണീകരണം നടത്തിയാല്‍ മാത്രമേ അത് ഏത് വകഭേദമാണെന്ന് തിരിച്ചറിയാനാകൂ. എന്നാല്‍ ഈ കിറ്റില്‍ ഉപയോഗിച്ചിരിക്കുന്നത് ഒമിക്രോണ്‍ സ്‌പെസിഫിക് ആംപ്ലിഫിക്കേഷന്‍ സിഗ്നല്‍, എസ്. ജീന്‍ ടാര്‍ഗറ്റ് ഫെയ്‌ലിയര്‍ സ്ട്രാറ്റജി എന്നിവ സംയോജിപ്പിച്ചുകൊണ്ടുള്ള പ്രത്യേക ഒരു പാറ്റേണ്‍ ആണ്. അതിനാല്‍ ഒമിക്രോണ്‍ വകഭേദം (B.1.1.529), അതിന്റെ ഉപവിഭാഗങ്ങളായ BA.1,BA.2, BA.3 എന്നിവയെല്ലാം കിറ്റ് കണ്ടെത്തുമെന്നും കിറ്റിന്റെ കണ്ടെത്തലിന് നേതൃത്വം നല്‍കിയ ഡോ. നവീന്‍ കുമാര്‍ പറഞ്ഞു. 

ഒറ്റ ടെസ്റ്റില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഡെല്‍റ്റയാണോ ഒമിക്രോണ്‍ ആണോ എന്ന് തിരിച്ചറിയാമെന്നതാണ് ഈ കിറ്റിന്റെ സവിശേഷതയെന്ന് ഡോ. വെങ്കിടേശന്‍  പറഞ്ഞു. 

സാര്‍സ് കോവ് 2 ന്റെ നാല് ജീനുകളെയും ഇന്റേണല്‍ കണ്‍ട്രോളിനുള്ള ഒരു മനുഷ്യ ജീനിനെയും കിറ്റ് കണ്ടെത്തും. നിലവില്‍ ലഭ്യമായ മറ്റ് കിറ്റുകള്‍ സാര്‍സ് കോവ് 2 ന്റെ പരമാവധി മൂന്ന് ജീനുകളെ മാത്രമേ തിരിച്ചറിയാറുള്ളൂ. ഒറ്റ കിറ്റില്‍ ഒമിക്രോണിനെയും ഡെല്‍റ്റയെയും തിരിച്ചറിയുന്നത് ജനിതകശ്രേണീകരണം നടത്തേണ്ടി വരുന്ന പണച്ചെലവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് ക്രിയ മെഡിക്കല്‍ ടെക്‌നോളജീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗം മേധാവി ഡോ. ഷണ്‍മുഖപ്രിയ  പറഞ്ഞു. 

ടാറ്റ എം.ഡി.ചെക്ക് ആര്‍.ടി.പി.സി.ആര്‍. ഒമിഷുവറിന് ശേഷം ഐ.സി.എം.ആര്‍. അനുമതി ലഭിക്കുന്ന തദ്ദേശീയ ആര്‍.ടി.പി.സി.ആര്‍. കിറ്റാണിത്. 45 മിനിറ്റിനുള്ളില്‍ ഫലം അറിയാനാകുമെന്നതിനാല്‍ ഒരു ദിവസം 2160 ടെസ്റ്റുകള്‍ ചെയ്യാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതുവഴി രോഗവ്യാപനത്തോത് കുറയ്ക്കാന്‍ സഹായിക്കും. ഇപ്പോള്‍ ആര്‍.ടി.പി.സി.ആര്‍. ഫലം വരാന്‍ 24 മണിക്കൂറിലധികം വേണം. ചിലയിടങ്ങളില്‍ രണ്ടോ മൂന്നോ ദിവസം പോലും വേണ്ടിവന്നേക്കാം. ഈ സമയത്തിനകം സാംപിള്‍ നല്‍കിയ വ്യക്തി സമൂഹത്തില്‍ ഇറങ്ങി നടന്നാല്‍ രോഗവ്യാപനത്തിന് ഇടയാക്കും. വിമാനത്താവളങ്ങളില്‍ യാത്രക്കാരെ പരിശോധിക്കാന്‍ ഇത് സഹായകരമായിരിക്കുമെന്ന് ക്രിയ മെഡിക്കല്‍ ടെക്‌നോളജീസിന്റെ സ്ഥാപകയും സി.ഇ.ഒയുമായ അനു മോട്ടുരി പറഞ്ഞു. 

നിലവിലുള്ള റിയല്‍ ടൈം ആര്‍.ടി.പി.സി.ആര്‍. ഉപയോഗിക്കുന്നതുപോലെ തന്നെയാണ് ഈ കിറ്റും ഉപയോഗിക്കേണ്ടത്. തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നും സ്വാബ് ഉപയോഗിച്ച് സാംപിളെടുത്ത് വൈറസിന്റെ വകഭേദത്തെ തിരിച്ചറിയുകയാണ് ചെയ്യുന്നത്. ഏഴു ദിവസത്തിനുള്ളില്‍ ഈ പുതിയ കിറ്റ് വിപണിയില്‍ ലഭ്യമാവും. ഇതുവരെ ഐ.സി.എം.ആര്‍, വാലിഡേഷന്‍ കേന്ദ്രങ്ങള്‍ വഴി 517 ആര്‍.ടി.പി.സി.ആര്‍. കിറ്റുകളാണ് ഉപയോഗിച്ചിട്ടുള്ളത്. 


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!