Breaking News
‘സഹകരണ’ത്തിൽനിന്ന് കോൺഗ്രസ് പുറത്താകുന്നു

തിരുവനന്തപുരം : കാർഷിക ഗ്രാമവികസന ബാങ്കിനെ കേരളബാങ്കിൽ ലയിപ്പിക്കാനുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങിയതോടെ കോൺഗ്രസ് മുക്ത സഹകരണമേഖല എന്ന രീതിയിലേക്ക് കേരളത്തിലെ സഹകരണ ഭരണപരിഷ്കാരം മാറുന്നു. കേരളബാങ്ക് രൂപവത്കരണം, മിൽമയിലെ ഭരണരീതി പരിഷ്കരണം എന്നിവയിലൂടെ കോൺഗ്രസിനും യു.ഡി.എഫിനും സഹകരണ ഭരണത്തിൽ ലഭിച്ചിരുന്ന മേൽക്കോയ്മ ക്ഷയിച്ചു. യു.ഡി.എഫ്. നിയന്ത്രണത്തിലുള്ള കാർഷിക വികസന ബാങ്കിനെ കേരളബാങ്കിന്റെ ഭാഗമാക്കിയാൽ ആ രംഗത്തെ സ്വാധീനവും ഇല്ലാതാകും. പ്രധാന സഹകരണ സ്ഥാപനങ്ങളിൽനിന്ന് യു.ഡി.എഫിന് ഭരണം നഷ്ടമാകുമ്പോൾ കോൺഗ്രസ് അനുകൂല സഹകരണസംഘടനകളും ശക്തിക്ഷയ ഭീഷണിയിലാണ്.
ജില്ല, സംസ്ഥാന സഹകരണ ബാങ്കുകളായിരുന്നു സഹകരണ വായ്പാമേഖലയിലെ പ്രധാന ഭരണഘടകം. സംസ്ഥാന ഭരണം മാറുന്നതിനനുസരിച്ച് ഈ ബാങ്കുകളുടെ ഭരണസമിതിയിലും മാറ്റം ഉണ്ടാകാറുണ്ടായിരുന്നു. അതേസമയം, മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭരണം എക്കാലത്തും യു.ഡി.എഫിനൊപ്പം നിന്നു. ജില്ലാ ബാങ്കുകളെ സംസ്ഥാന ബാങ്കിൽ ലയിപ്പിച്ചതോടെ ഈ മേഖലയിൽ സി.പി.എം. ആധിപത്യം വന്നു. സംസ്ഥാനത്തെ മൊത്തം പ്രാഥമിക സഹകരണ ബാങ്കുകളാണ് കേരളബാങ്കിന്റെ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നത്. പ്രാഥമിക ബാങ്കുകൾ 60 ശതമാനവും സി.പി.എം. നിയന്ത്രണത്തിലാണ്. അതിനാൽ, സംസ്ഥാന ഭരണം മാറിയാലും കേരളബാങ്ക് ഭരണസമിതിയുടെ രാഷ്ട്രീയനിറം മാറാനിടയില്ല.
ദീർഘകാല കാർഷിക വായ്പകൾക്കുവേണ്ടി പ്രത്യേക നിയമനിർമാണത്തിലൂടെ രൂപവത്കരിച്ചതാണ് കാർഷിക ഗ്രാമവികസന ബാങ്കുകൾ. 76 പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്കുകളും അവയുടെ അപ്പക്സ് സ്ഥാപനമായ സംസ്ഥാന ബാങ്കുമാണുള്ളത്. ഭൂരിപക്ഷം പ്രാഥമിക ബാങ്കുകളും യു.ഡി.എഫ്. നിയന്ത്രണത്തിലാണ്. അതിനാൽ, സംസ്ഥാന ബാങ്ക് ഭരണസമിതിയും അവർക്കൊപ്പമായിരുന്നു. സംസ്ഥാന ഭരണമാറ്റം ഇവിടെ ബാധിച്ചില്ല.
അഞ്ച് പ്രാഥമിക ബാങ്കുകളുടെ ഭരണനിയന്ത്രണമുള്ള കേരളകോൺഗ്രസ് മാണിവിഭാഗം എൽ.ഡി.എഫിനൊപ്പം മാറിയിട്ടും സംസ്ഥാന ബാങ്ക് ഭരണസമിതിയിൽ കൃത്യമായ മേൽക്കൈ എൽ.ഡി.എഫിന് നേടാനായിരുന്നില്ല. ഈ ബാങ്കാണ് കേരളബാങ്കിൽ ലയിപ്പിക്കുന്നത്. അതോടെ യു.ഡി.എഫ്. സഹകരണ വായ്പാമേഖലയിലെ ഭരണത്തിൽനിന്ന് പൂർണമായും പുറത്താകും. ഹൗസിങ് ഫെഡറേഷൻ, മാർക്കറ്റിങ് ഫെഡറേഷൻ, റബ്ബർ മാർക്കറ്റിങ് ഫെഡറേഷൻ എന്നിവയാണ് ഇപ്പോൾ യു.ഡി.എഫ്. നിയന്ത്രണത്തിലുള്ള സഹകരണ ഫെഡറേഷനുകൾ. ഇതിൽ ഹൗസിങ് ഫെഡറേഷനിൽ പരിഷ്കാരം കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഇതോടെ, ആ ഫെഡറേഷൻ ഭരണവും യു.ഡി.എഫിന് നഷ്ടമാകാനാണ് സാധ്യത.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Breaking News
ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.
എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.
മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login