Breaking News
‘സഹകരണ’ത്തിൽനിന്ന് കോൺഗ്രസ് പുറത്താകുന്നു

തിരുവനന്തപുരം : കാർഷിക ഗ്രാമവികസന ബാങ്കിനെ കേരളബാങ്കിൽ ലയിപ്പിക്കാനുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങിയതോടെ കോൺഗ്രസ് മുക്ത സഹകരണമേഖല എന്ന രീതിയിലേക്ക് കേരളത്തിലെ സഹകരണ ഭരണപരിഷ്കാരം മാറുന്നു. കേരളബാങ്ക് രൂപവത്കരണം, മിൽമയിലെ ഭരണരീതി പരിഷ്കരണം എന്നിവയിലൂടെ കോൺഗ്രസിനും യു.ഡി.എഫിനും സഹകരണ ഭരണത്തിൽ ലഭിച്ചിരുന്ന മേൽക്കോയ്മ ക്ഷയിച്ചു. യു.ഡി.എഫ്. നിയന്ത്രണത്തിലുള്ള കാർഷിക വികസന ബാങ്കിനെ കേരളബാങ്കിന്റെ ഭാഗമാക്കിയാൽ ആ രംഗത്തെ സ്വാധീനവും ഇല്ലാതാകും. പ്രധാന സഹകരണ സ്ഥാപനങ്ങളിൽനിന്ന് യു.ഡി.എഫിന് ഭരണം നഷ്ടമാകുമ്പോൾ കോൺഗ്രസ് അനുകൂല സഹകരണസംഘടനകളും ശക്തിക്ഷയ ഭീഷണിയിലാണ്.
ജില്ല, സംസ്ഥാന സഹകരണ ബാങ്കുകളായിരുന്നു സഹകരണ വായ്പാമേഖലയിലെ പ്രധാന ഭരണഘടകം. സംസ്ഥാന ഭരണം മാറുന്നതിനനുസരിച്ച് ഈ ബാങ്കുകളുടെ ഭരണസമിതിയിലും മാറ്റം ഉണ്ടാകാറുണ്ടായിരുന്നു. അതേസമയം, മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭരണം എക്കാലത്തും യു.ഡി.എഫിനൊപ്പം നിന്നു. ജില്ലാ ബാങ്കുകളെ സംസ്ഥാന ബാങ്കിൽ ലയിപ്പിച്ചതോടെ ഈ മേഖലയിൽ സി.പി.എം. ആധിപത്യം വന്നു. സംസ്ഥാനത്തെ മൊത്തം പ്രാഥമിക സഹകരണ ബാങ്കുകളാണ് കേരളബാങ്കിന്റെ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നത്. പ്രാഥമിക ബാങ്കുകൾ 60 ശതമാനവും സി.പി.എം. നിയന്ത്രണത്തിലാണ്. അതിനാൽ, സംസ്ഥാന ഭരണം മാറിയാലും കേരളബാങ്ക് ഭരണസമിതിയുടെ രാഷ്ട്രീയനിറം മാറാനിടയില്ല.
ദീർഘകാല കാർഷിക വായ്പകൾക്കുവേണ്ടി പ്രത്യേക നിയമനിർമാണത്തിലൂടെ രൂപവത്കരിച്ചതാണ് കാർഷിക ഗ്രാമവികസന ബാങ്കുകൾ. 76 പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്കുകളും അവയുടെ അപ്പക്സ് സ്ഥാപനമായ സംസ്ഥാന ബാങ്കുമാണുള്ളത്. ഭൂരിപക്ഷം പ്രാഥമിക ബാങ്കുകളും യു.ഡി.എഫ്. നിയന്ത്രണത്തിലാണ്. അതിനാൽ, സംസ്ഥാന ബാങ്ക് ഭരണസമിതിയും അവർക്കൊപ്പമായിരുന്നു. സംസ്ഥാന ഭരണമാറ്റം ഇവിടെ ബാധിച്ചില്ല.
അഞ്ച് പ്രാഥമിക ബാങ്കുകളുടെ ഭരണനിയന്ത്രണമുള്ള കേരളകോൺഗ്രസ് മാണിവിഭാഗം എൽ.ഡി.എഫിനൊപ്പം മാറിയിട്ടും സംസ്ഥാന ബാങ്ക് ഭരണസമിതിയിൽ കൃത്യമായ മേൽക്കൈ എൽ.ഡി.എഫിന് നേടാനായിരുന്നില്ല. ഈ ബാങ്കാണ് കേരളബാങ്കിൽ ലയിപ്പിക്കുന്നത്. അതോടെ യു.ഡി.എഫ്. സഹകരണ വായ്പാമേഖലയിലെ ഭരണത്തിൽനിന്ന് പൂർണമായും പുറത്താകും. ഹൗസിങ് ഫെഡറേഷൻ, മാർക്കറ്റിങ് ഫെഡറേഷൻ, റബ്ബർ മാർക്കറ്റിങ് ഫെഡറേഷൻ എന്നിവയാണ് ഇപ്പോൾ യു.ഡി.എഫ്. നിയന്ത്രണത്തിലുള്ള സഹകരണ ഫെഡറേഷനുകൾ. ഇതിൽ ഹൗസിങ് ഫെഡറേഷനിൽ പരിഷ്കാരം കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഇതോടെ, ആ ഫെഡറേഷൻ ഭരണവും യു.ഡി.എഫിന് നഷ്ടമാകാനാണ് സാധ്യത.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login